ADVERTISEMENT

ഓഫീസിലെ ജോലി തിരക്കുകൾ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ചൂടോടെ ഒരു ചായയും കൂടെ കഴിക്കാൻ സ്‌നാക്‌സും ലഭിച്ചാൽ ആർക്കാണ് സന്തോഷമാകാതിരിക്കുക? കറുമുറെ കൊറിക്കുന്ന സ്നാക്കുകളോട് ഇന്ത്യക്കാർക്ക് ഒരല്പം ഇഷ്ടക്കൂടുതലുണ്ട്. അതിപ്പോൾ രാകുൽ പ്രീത് സിങ്ങിനും അങ്ങനെ തന്നെയാണ്. ചായയും കൂടെ കഴിക്കാൻ മാത്തി എന്ന് പേരുള്ള, വടക്കേ ഇന്ത്യയിലെ പ്രശസ്തമായ സ്‌നാക്കും. അത് സമ്മാനിക്കുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ലെന്നാണ് രാകുൽ ഇവ രണ്ടും ആസ്വദിച്ചു കഴിക്കുന്ന ചിത്രം പങ്കിട്ടു കൊണ്ട് കുറിച്ചത്.

 

ഒരു കയ്യിൽ ചായയും മറുകയ്യിലിരിക്കുന്ന മാത്തിയിൽ കടിച്ച് കൊണ്ടുമിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത് രാകുൽ പ്രീത് സിങ് തന്നെയാണ്. ''മാത്തിയുടെയും ചായയുടെയും ആഹ്‌ളാദം'' എന്നാണ് ചിത്രങ്ങൾക്കു താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിരിക്കുന്ന മുഖത്തോടെ ചായയും സ്‌നാക്കും കഴിക്കുന്ന രാകുലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സുഹൃത്തുക്കളും ആരാധകരും അടക്കം ധാരാളം പേർ ചിത്രത്തിന് താഴെ കമെന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

 

രാകുൽ പ്രീത് സിങ് ആസ്വദിച്ചു കഴിക്കുന്ന മാത്തി നമുക്കും വീട്ടിൽ എളുപ്പത്തിൽ തയാറാക്കിയെടുക്കാം. ആവശ്യമായ ചേരുവകൾ ഇത്രയുമാണ്. മൈദ, റവ, ഉപ്പ്, അയമോദകം, നെയ്യ്, വെള്ളം, വറുക്കാൻ ആവശ്യമായ എണ്ണ. ഒരു കപ്പ് മൈദയ്ക്ക് അത്രയും അളവിൽ തന്നെ റവയും എടുക്കുക. അതിലേയ്ക്ക് അര ടീസ്പൂൺ അയമോദകവും ഉപ്പും കാൽകപ്പ് നെയ്യും ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. അതിനു ശേഷം അല്പാല്പം വെള്ളമൊഴിച്ചു കൊടുത്തു, ചപ്പാത്തിയുടെ പരുവത്തിൽ കുഴച്ചെടുക്കാം.ഇതിൽ നിന്നും ചെറിയ ഉരുളകളെടുത്തു പരത്തി എണ്ണയിലിട്ട് വറുത്തു കോരാം. മാത്തി തയാറായിക്കഴിഞ്ഞു. ഇനി ഒരു കപ്പ് ചായ കൂടി വെച്ചോളൂ...രാകുലിന്റെ മുഖത്ത് കണ്ട പുഞ്ചിരി ഇനി നിങ്ങളുടെ മുഖത്തും വിരിയും. 

English Summary: Rakul Preet Singh Confesses Her Love For "Mathi And Chai" And We Can Relate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com