ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ നേടുന്നതും വിമർശനങ്ങൾക്കു പാത്രമാകുന്നതും പൊതുവെ ഭക്ഷണ വിഡിയോകളാണ്. അവയിൽ തന്നെ വ്യത്യസ്ത രീതിയിൽ ചെയ്യുന്നവരും കൗതുകം ജനിപ്പിക്കുന്ന കൂട്ടുകൾ ഒരുമിച്ചു ചേർക്കുന്നവരുമൊക്കെയാണ് സോഷ്യൽ ലോകത്തെ വൈറൽ താരങ്ങൾ. അത്തരത്തിലൊരു ഭക്ഷണം തയാറാക്കുന്ന വിഡിയോയും ആ രീതിയുമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളിലേക്ക് എത്തിയത്. തിളച്ച എണ്ണയിൽ കൈമുക്കുന്നത് ആദ്യകാലങ്ങളിൽ നമ്മുടെ നാട്ടിലെ ഒരു ശിക്ഷാരീതിയായിരുന്നുവെങ്കിൽ വിഡിയോയിലെ സ്ത്രീ യാതൊരു തരത്തിലുള്ള ഭാവബേധങ്ങളുമില്ലാതെയാണ് തിളച്ചു കിടക്കുന്ന എണ്ണയിൽ കൈമുക്കി പൊരിക്കാനായിട്ടതു തിരിച്ചെടുക്കുന്നത്.

ഹീറ്റ് പ്രൂഫ് വുമൺ ഓഫ് നാസിക്ക് എന്ന പേരിലാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഉൾട്ട വടാപാവ് എന്നാണ് തയാറാക്കുന്ന വിഭവത്തിനു നൽകിയിരിക്കുന്ന പേര്. മാവിൽ മുക്കി എണ്ണയിലേക്കിട്ടു പൊരിച്ചെടുത്താണ് ഈ ഉൾട്ട വടാപാവ് തയാറാക്കുന്നത്. എന്നാൽ ഈ വിഭവമല്ല, തിളച്ച എണ്ണയിലേക്കിടുന്ന വടപ്പാവുകൾ യാതൊരു തരത്തിലുള്ള മുൻകരുതലുകളും കൂടാതെ കൈകൾ കൊണ്ട് തിരിച്ചും മറിച്ചുമിടുകയും പാകമാകുമ്പോൾ സ്പൂണിന്റെയോ ഗ്ലൗസിന്റെയോ സഹായമൊന്നും കൂടാതെ കൈ ഉപയോഗിച്ച് തന്നെ പാത്രത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. 

ചൂടുള്ള എണ്ണയിൽ നിന്നും വടപാവുകൾ ഈ രീതിയിൽ എടുക്കുമ്പോൾ കൈകൾ പൊള്ളുകയില്ലേ എന്നാണ് വിഡിയോ കണ്ടവരിലേറെപ്പേരും സംശയത്തോടെ ചോദിക്കുന്നത്. മാത്രമല്ല, ഇത് ശരിയായ രീതിയല്ലെന്നും സ്പൂണോ ഗ്ലൗസോ പോലുള്ളവ ഉപയോഗിക്കണമെന്നും നിരവധിപേർ കമെന്റുകളിലൂടെ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. ചൂട് ശരീരത്തിലേശാത്ത ഹീറ്റ് പ്രൂഫ് സ്ത്രീയാണോ ഇതെന്നാണ് മറ്റു ചിലർക്ക് അറിയേണ്ടിയിരുന്നത്. എന്തായാലും നിത്യാഭ്യാസി ആനയെ എടുക്കും എന്ന ചൊല്ലിനെ ശരിവയ്ക്കുകയാണ് ഈ വിഡിയോയിലെ കാഴ്ചകൾ.  

English Summary:

Uses Hands To Fry Uta Vada Pav, Internet Is Shocked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com