ADVERTISEMENT

കർക്കടക മാസത്തിലെ തിരുവോണ ദിവസം പിള്ളേരോണമായി ആഘോഷിക്കുന്നു. കുട്ടികൾക്ക് പ്രിയപ്പെട്ട വിഭവങ്ങൾ ചേർത്തു സദ്യ ഒരുക്കാം. സാധാരണ എല്ലാ പായസത്തിലും ചേർക്കുന്ന ഒരു ചേരുവയാണ് ചൗവരി. മുത്തു പോലെ പായസത്തിനുള്ളിൽ കിടക്കുന്ന ഈ ചൗവരി മിക്ക കുട്ടികൾക്കും ഒരുപാട് ഇഷ്ടമാണ്. ചൗവരി മാത്രം ചേർത്തും രുചികരമായ പായസം തയാറാക്കാം. 11 നാണ് പിള്ളേരോണം ആഘോഷിക്കുന്നത്.

ചേരുവകൾ

  • ചൗവരി- അരക്കപ്പ്
  • പാൽ - ഒരു ലിറ്റർ
  • പഞ്ചസാര - അര കപ്പ്
  • ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
  • നെയ്യ് - രണ്ടര ടേബിൾസ്പൂൺ
  • കശുവണ്ടി - രണ്ട് ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി - രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് കോരുക.
  • ഇതേ നെയ്യിലേക്കു ചൗവരി ചേർത്തു ചെറിയ തീയിൽ 5 മിനിറ്റ് വറക്കുക (ചെറിയ തരികൾ ഉള്ള ചവ്വരിയാണ് കൂടുതൽ നല്ലത്).
  • തീ ഓഫ് ചെയ്തതിനുശേഷം ചൗവരിയിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ചൗവരി കുതിരാനായി 10 മിനിറ്റ് മാറ്റി വയ്ക്കുക.
  • ബാക്കിയുള്ള പാലും കൂടി ചേർത്തു തീ ഓൺ ചെയ്ത് ചൗവരി നന്നായിട്ട് വേവുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക.
  • നന്നായി വെന്തതിനുശേഷം ഇതിലേക്കു പഞ്ചസാരയും ഏലക്ക പൊടിയും ചേർത്തു കൊടുക്കാം. (പഞ്ചസാരയിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ കാരമൽ തയാറാക്കാൻ മാറ്റിവയ്ക്കണം).
  • പായസം നന്നായി ഇളക്കിയതിനുശേഷം തീ ചെറുതാക്കി വയ്ക്കുക.
  • ഇതേ സമയം മറ്റൊരു പാത്രത്തിൽ പഞ്ചസാര ചൂടാക്കി കാരമൽ തയാറാക്കാം.
  • തിളച്ചുകൊണ്ടിരിക്കുന്ന പായസത്തിലേക്കു കാരമൽ സിറപ്പ് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.
  • തീ ഓഫ് ചെയ്തതിനു ശേഷം അര ടേബിൾ സ്പൂൺ നെയ്യും വറത്തു വച്ചിരിക്കുന്ന കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കുക.
  • സൂപ്പർ രുചിയുള്ള ചൗവരി പായസം തയാർ.
  • തണുത്ത് കഴിയുമ്പോൾ പായസത്തിന് കട്ടി കൂടുതലാണെങ്കിൽ അൽപം പാൽ തിളപ്പിച്ച് ചേർത്താൽ മതി.

English Summary : Pilleronam': A forgotten tradition that celebrated childhood.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com