ADVERTISEMENT

മഴവിൽ മനോരമയിലെ ‘ഉടൻ പണം’ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. ‘പ്രേമലു’വാണ് താരത്തിന്റെ പുതിയ സിനിമ. സിനിമയുടെ പ്രമോഷനെത്തിയ മീനാക്ഷിയുടെ വിഡിയോ ശ്രദ്ധനേടിയതോടെ അവരുടെ വസ്ത്രത്തെ പറ്റിയായി സംസാരം. നിരവധി പേരാണ് നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് രംഗത്തെത്തുന്നത്. 

പിസ്ത ഗ്രീൻ നിറത്തിലുള്ള ബോഡികോൺ ഗൗണിലാണ് മീനാക്ഷി പരിപാടികൾക്കെത്തിയത്. ഡീപ്പ് വി നെക്ക് ഗൗണിന് വളരെ കനം കുറഞ്ഞ സ്ലീവാണ് നൽകിയത്. ഹൈസ്ലിറ്റും ഗൗണിന് നല്‍കിയിട്ടുണ്ട്. വസ്ത്രത്തിന്റെ ബാക്കിലും സ്ട്രാപ്പുകൾ നൽകിയിട്ടുണ്ട്. ഇതാണ് പലരെയും ചൊടിപ്പിച്ചത്. 

നിരവധി പേരാണ് മീനാക്ഷിയുടെ വസ്ത്രത്തെ വിമർശിക്കുന്നത്. ഇത് നഗ്നതാ പ്രദർശനം അല്ലേ, വീട്ടുകാർ ഇതൊന്നും കാണുന്നില്ലേ, എന്നെല്ലാം പലരും കമന്റ് ചെയ്യുന്നു. എന്നാൽ, വസ്ത്രത്തിന്റെ പേരിൽ കേൾക്കുന്ന വിമർശനങ്ങളെയൊന്നും കാര്യമാക്കാത്തയാളാണ് മീനാക്ഷി. പറയുന്നവർ പറയട്ടെ എന്നതാണ് അവരുടെ നിലപാട്. 

‘ഞാൻ എന്ത് ഇടണം എന്നുള്ളതിൽ എനിക്ക് വ്യക്തമായിട്ടുള്ള ധാരണ ഉണ്ട്. വിമർശനങ്ങളൊന്നും ബാധിക്കുന്ന കാര്യമല്ല. എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. പിന്നെ ഫോട്ടോ കണ്ടിട്ട് വൃത്തികേട് എന്നൊക്കെ പറയുന്നത് അത് കാണുന്നവരുടെ കണ്ണിലെ പ്രശ്നമാണ്. എന്നെ ബോഡി ഷെയിം ചെയ്യുന്ന, ഞാൻ മെലിഞ്ഞതാണ് എന്നു പറയുന്ന ആളുകളാണ് ആ കോസ്റ്റ്യൂം കണ്ട് വൃത്തികേട് കണ്ടുപിടിക്കുന്നവർ. എന്നെ ഹരാസ് ചെയ്യുന്നതോ ഇങ്ങനത്തെ കമന്റ്സ് വായിക്കുന്നതോ എനിക്ക് വിഷയമുള്ള കാര്യമല്ല. പക്ഷേ, എന്റെ വീട്ടുകാരെ പറ്റി പറയുമ്പോഴാണ് അതു പ്രശ്നമാകുന്നത്. അവർക്ക് ചിലപ്പോള്‍ ചിലതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നും’– മനോരമ ഓൺലൈനിനു മീനാക്ഷി  മുൻപു നൽകിയ അഭിമുഖത്തിൽ  വ്യക്തമാക്കി.

മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ഒരുപാട് ഇഷ്ടമാണെന്നും വിമർശനങ്ങളെ നേരിടാൻ അമ്മയാണ് പഠിപ്പിച്ചതെന്നും മീനാക്ഷി നേരത്തെ മനോരമ ഓൺലൈനിനോട് വ്യക്തമാക്കിയിരുന്നു.

അഭിമുഖം വായിക്കാം

English Summary:

Meenakshi Ravindran's Bold Fashion Choice Sparks Debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com