കശ്മീരിൽ സംഭവിക്കുന്നതെന്ത്? ‘ഇ– വാതിലുകള്‍’ കൊട്ടിയടച്ച് പാക്കിസ്ഥാൻ
Mail This Article
ജമ്മു കശ്മീരിലും അതിർത്തി പ്രദേശങ്ങളിലും ഇന്ത്യ സൈനിക സാന്നിധ്യം ശക്തമാക്കിയതോടെ പാക്കിസ്ഥാനും ഭയന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മൂന്നു സേനകളുടെയും സർക്കാർ തലത്തിലും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. കശ്മീരിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പാക്കിസ്ഥാനു ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെ പാക്കിസ്ഥാനിലെ ചില സർക്കാർ വെബ്സൈറ്റുകൾ ഇന്ത്യയിൽ ലഭിക്കാതായിട്ടുണ്ട്.
പാക്ക് സൈന്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ഇന്ത്യക്കാർക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന സന്ദേശം ഇതാണ്, ‘ഈ വെബ്‌സൈറ്റിന്റെ ഉടമ നിങ്ങളുടെ രാജ്യത്തു നിന്ന് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതിൽ നിന്ന് നിരോധിച്ചിരിക്കുന്നു.’
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസമാണ് ദേശീയ സുരക്ഷാ സമിതിയുടെ (എൻഎസ്‌സി) യോഗം വിളിച്ചത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇന്ത്യ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നു എന്ന ആരോപണം പാക്കിസ്ഥാൻ ശക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യാജ ചിത്രങ്ങളും റിപ്പോർട്ടുകളും സോഷ്യല്‍മീഡിയ വഴി പാക്കിസ്ഥാൻ പ്രചരിപ്പിക്കുന്നുണ്ട്.