ADVERTISEMENT

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ ബാലിസ്റ്റിക് മിസൈലും (ഐസിബിഎം) അഗ്നി പരമ്പരയിൽ മൂന്നമത്തേതുമായ അഗ്നി–3 ന്റെ രാത്രി പരീക്ഷണം നടത്തി. 3500  കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി–3 ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിൽ നിന്നാണു വിക്ഷേപിച്ചത്. എന്നാൽ പരീക്ഷണം പരാജയപ്പെട്ടുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനു മുൻപ് നടത്തിയ 3 വിക്ഷേപണവും പകലായിരുന്നു. പ്രതിരോധ ഗവേഷണകേന്ദ്രം വികസിപ്പിച്ച് കരസേനയ്ക്കു കൈമാറിയ അഗ്നി–3 മിസൈൽ, സൈന്യത്തിന്റെ സ്ട്രാറ്റജിക് കമാൻഡ് വിഭാഗമാണ് പരിശീലനത്തിന്റെ ഭാഗമായി ഒഡീഷ തീരത്തെ വിക്ഷേപണത്തറയിൽ നിന്ന് പരീക്ഷിച്ചത്. നിർമാണത്തിലെ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പരീക്ഷണം പരാജയപ്പെടുകയായിരുന്നു.

ഡമ്മി പേലോഡ് വഹിച്ചുകൊണ്ടുള്ള മെയ്ഡ് ഇൻ ഇന്ത്യ മിസൈൽ ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ശനിയാഴ്ച രാത്രി 7.15 ഓടെയാണ് വിക്ഷേപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ഇന്ത്യൻ മിസൈലിന്റെ മൂന്നാം രാത്രി പരീക്ഷണമായിരുന്നു ഇത്. പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിനുശേഷം മിസൈൽ കടലിലേക്ക് പതിച്ചതായാണ് റിപ്പോർട്ട്. മിസൈൽ 115 കിലോമീറ്ററോളം സഞ്ചരിച്ചതിനു ശേഷമാണ് ഫ്ലൈറ്റ് പാതയിൽ നിന്ന് വ്യതിചലിച്ചത്. ഇതോടെ മിഷൻ അവസാനിപ്പിക്കുകയായിരന്നു.

ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചെടുത്ത അഗ്നി -3 ഇതിനകം തന്നെ സായുധ സേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളുള്ള സോളിഡ് പ്രൊപ്പല്ലന്റ് മുന്നോട്ട് കൊണ്ടുപോകുന്ന മിസൈൽ 1.5 ടൺ വരെ ഭാരമുള്ള പരമ്പരാഗത, ന്യൂക്ലിയർ വാർ‌ഹെഡുകൾ വഹിക്കാൻ പ്രാപ്തമാണ്. 17 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള ഈ മിസൈലിന് 50 ടൺ ഭാരം വരും. പാക്കിസ്ഥാനിലെയും ചൈനയിലെയും എല്ലാ പ്രധാന നഗരങ്ങളും അതിന്റെ പരിധിയിൽ വരുന്നതാണ്.

അഗ്‌നി–1, അഗ്‌നി–2, അഗ്നി – 4, അഗ്നി – 5 എന്നിവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ്. പ്രവർത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതൽ മികവുള്ള അഗ്നി – 5 ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാണ്. ഈ രണ്ടു അയൽരാജ്യങ്ങളും പൂർണമായി ഈ മിസൈലിന്റെ പരിധിയിലാണ്.

അഗ്നി – 5 ഔദ്യോഗികമായി സൈന്യത്തിന്റെ ആയുധപ്പുരയിലെത്തുന്നതോടെ 5000 കിലോമീറ്ററിനു മേൽ ദൂരപരിധിയുള്ള മിസൈലുകൾ സ്വന്തമായ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേരും. നിലവിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയവയ്ക്കു മാത്രമേ ഈ മിസൈൽ ഉള്ളൂ. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ വിഭാഗത്തിൽപെട്ട അഗ്നി–5 ഒരിക്കൽ തൊടുത്തു കഴിഞ്ഞാൽ മിസൈൽവേധ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചു മാത്രമേ തടുക്കാനാകൂ.

English Summary: Nuclear capable Agni-III missile fails in maiden night trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT