‘പാക്കിസ്ഥാനെ ആക്രമിക്കാൻ പദ്ധതിയിട്ടു? 3 സേനകളും സജ്ജമായിരുന്നു, അഭിനന്ദനെ വിട്ടില്ലായിരുന്നെങ്കിൽ...’
Mail This Article
കഴിഞ്ഞ വർഷം അതിർത്തിയിലെ ഡോഗ്ഫൈറ്റിനു പിന്നാലെ പാക്കിസ്ഥാനിലെ സൈനിക താവളങ്ങളെ ആക്രമിക്കാൻ ഇന്ത്യയുടെ മൂന്നു സേനകളും സജ്ജമായിരുന്നു എന്ന് മുൻ വ്യോമസേനാ മേധാവി ബി.എസ്. ധനോവ പറഞ്ഞു. പാക്കിസ്ഥാന്റെ സൈനിക താവളങ്ങൾ ആക്രമിക്കാൻ ഞങ്ങൾ തയാറായിരുന്നു. പാക്കിസ്ഥാന്റെ പിടിയിലായിരുന്ന അഭിനന്ദനെ വിട്ടിയില്ലായിരുന്നെങ്കിൽ സൈന്യം പാക്കിസ്ഥാനെ ആക്രമിക്കാൻ ഒരുങ്ങിയിരുന്നു എന്നാണ് ധനോവ പറഞ്ഞത്.
പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-എൻ (പിഎംഎൽ-എൻ) നേതാവ് അയാസ് സാദിഖിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുൻ വ്യോമസേനാ മേധാവി ബി.എസ്. ധനോവ. മകന്റെ മോചനവുമായി ബന്ധപ്പെട്ട് അഭിനന്ദന്റെ പിതാവിന് താന്‍ ഉറപ്പ് നല്‍കിയിരുന്നു. ‘ഞാനും അഭിനന്ദന്റെ പിതാവും തമ്മില്‍ കഴിഞ്ഞ സംഭവത്തെക്കുറിച്ചാണ് തുടക്കത്തിൽ സംസാരിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യത്തിന്റെ പിടിയിലായ അദ്ദേഹത്തിന്റെ ഫ്‌ലൈറ്റ് കമാന്‍ഡര്‍ അഹൂജയെ രക്ഷിക്കാനായില്ല. എന്നാൽ, അഭിനന്ദൻ തിരിച്ചുവരുമെന്ന് പിതാവിന് ഉറപ്പു നൽകിയിരുന്നു എന്നും ധനോവ പറഞ്ഞു.
കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സായുധ സേവനങ്ങളും പാക്കിസ്ഥാനെതിരായ നടപടികൾക്ക് തയാറാണെന്ന് ധനോവ അഭിനന്ദന്റെ പിതാവിനോട് പറഞ്ഞു. ഇന്ത്യയുടെ ശക്തി എന്താണെന്ന് അവർക്ക് കൃത്യമായി അറിയാമെന്നും ധനോവ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഇന്ത്യയുടെ ആക്രമണത്തെ ഭയന്നാണ് പാക്കിസ്ഥാൻ സർക്കാർ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാനെ മോചിപ്പിക്കാൻ നിർബന്ധിതനായെന്ന് പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-എൻ (പിഎംഎൽ-എൻ) നേതാവ് അയാസ് സാദിഖ് പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ.
ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് സാദിഖ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. അന്നത്തെ സുപ്രധാന യോഗത്തിലാണ് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇമ്രാഖാന് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. അഭിനന്ദൻ വർധമാനെ വിട്ടയച്ചില്ലെങ്കിൽ ‘അന്ന് രാത്രി 9 മണിയോടെ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന്’ ആണ് ഖുറേഷി മുന്നറിയിപ്പ് നൽകിയത്.
ഖുറേഷി ഇത്തരമൊരു മുന്നറിയിപ്പ് പ്രസ്താവന നടത്തിയത് പാർലമെന്റിലാണെന്നാണ് മറ്റൊരു റിപ്പോർട്ട്. സാദിഖ് നടത്തിയ ഈ പ്രസ്താവന സോഷ്യൽമീഡിയകളിലും വലിയ ചർച്ചയായിട്ടുണ്ട്. പിപിപി, പിഎംഎൽ-എൻ ഉൾപ്പടെയുള്ള പാർലമെന്റ് അംഗങ്ങൾ, ആർമി ചീഫ് ജനറൽ കമർ ജാവേദ് ബജ്‌വ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് അഭിനന്ദനെ മോചിപ്പിക്കാൻ ഖുറേഷി ആവശ്യപ്പെട്ടതെന്ന് പിഎംഎൽ-എൻ നേതാവ് പറഞ്ഞത്.
ഇമ്രാൻ ഖാൻ പങ്കെടുക്കാൻ വിസമ്മതിച്ച മീറ്റിംഗിൽ ഷാ മഹമൂദ് ഖുറേഷി ഉണ്ടായിരുന്നുവെന്നും കരസേനാ മേധാവി ജനറൽ ബജ്‌വ മുറിയിലേക്ക് വന്നതായും കാലുകൾ വിറയ്ക്കുന്നതായും അയാൾ വിയർക്കുന്നതായും ഞാൻ ഓർക്കുന്നു. ദൈവത്തെ ഓർത്ത് അഭിനന്ദനെ വിട്ടയക്കുക, ഇന്ത്യ രാത്രി 9 ന് പാക്കിസ്ഥാനെ ആക്രമിക്കാൻ പോകുകയാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു എന്നും പ്രധാനപ്പെട്ട മീറ്റിംഗിലെ സംഭവങ്ങൾ വിശദീകരിച്ച് സാദിഖ് പറഞ്ഞു.
English Summary: We were ready to wipe out Pakistan’s forward brigades, I said we could not get Ahuja back, but we will get Abhinandan: BS Dhanoa