ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസിന്റെ സിഇഒ ചാങ്പെങ് സാവോ (സിഇസ‍ഡ്) പറയുന്നത് മസ്ക് ഇപ്പോൾ കൊണ്ടുവരുന്ന പുതിയ കാര്യങ്ങളിൽ 90 ശതമാനവും നടപ്പാവില്ലെന്നും കുറെ നാളുകൾക്കൊടുവിൽ 10 ശതമാനം കാര്യങ്ങൾ നടപ്പാക്കിയേക്കാം എന്നുമാണ്. ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് മസ്ക് ഏറ്റെടുത്തപ്പോൾ ബിനാന്‍സും 500 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഇപ്പോൾ കൊണ്ടുവരുന്ന കാര്യങ്ങളില്‍ അധികമൊന്നും നിലനിന്നില്ലെങ്കിലും ഭാവിയിൽ 10 ശതമാനം ശേഷിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത 10–15 വർഷത്തിനുള്ളിൽ ഇപ്പോഴത്തെ ട്വിറ്ററിന്റെ ഒരു ആധുനിക രൂപമായിരിക്കും ഉണ്ടാവുകയെന്നും ബിനാൻസ് സിഇഒ പറയുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ട്വിറ്ററിലേക്കുള്ള മസ്കിന്റെ പ്രവേശം. ഓരോ ഓഹരിക്കും 54.20 ഡോളർ വച്ച് നൽകാം എന്നതായിരുന്നു കഴിഞ്ഞ ഏപ്രിലിൽ മസ്ക് മുന്നോട്ടു വച്ച ഓഫർ. എന്നാൽ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ചും കമ്പനിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ കൈമാറാതെയും അധികൃതർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മസ്ക് പിന്നീട് ആരോപിച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT