ADVERTISEMENT

നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പുറത്തായതിനെത്തുടർന്നുണ്ടായ അപമാനത്തിൽ വിനോദമേഖല വിടുകയാണെന്നു പ്രഖ്യാപിച്ച പാക് ഗായിക റാബി പിർസദയ്ക്ക് പിന്തുണയുമായി നടി രംഗതത്ത്. പാക്– അഫ്ഗാൻ അഭിനേത്രിയായ മലിഷ ഹീനാഖാൻ ആണ് റാബിയയെ പിന്തുണയ്ക്കാനായി ഏറെ വിചിത്രമായൊരു കാര്യം ചെയ്തത്.

ട്വിറ്റർ അക്കൗണ്ടിലൂടെ നഗ്നചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മലിഷ റാബിയ്ക്ക് പിന്തുണ അറിയിച്ചത്. മുംബൈയിൽ ജീവിക്കുന്ന മലിഷ അറ്റ് മലിഷ ഒഫിഷ്യൽ എന്ന പേരിൽ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത് റാബിയ്ക്ക് പിന്തുണ അറിയിച്ച് നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ മാത്രമാണ്. ചൊവ്വാഴ്ചയാണ് മലിഷ ഈ കടന്ന കൈ ചെയ്തത്.

റാബിയുടെ നഗ്ന ചിത്രങ്ങളും വിഡിയോയും അടുത്തിടെ ചോർന്നിരുന്നു. വെർച്വൽ ലോകത്തിൽ അത് പടർന്നപ്പോൾ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടവർ ദയവു ചെയ്ത് അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തു കൊടുക്കരുതെന്ന അപേക്ഷയുമായി താരം രംഗത്തെത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് താൻ ഇൻഡസ്ട്രി വിടുകയാണെന്നറിയിച്ചുകൊണ്ട് താരം ട്വീറ്റ് ചെയ്തത്. സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ചോർന്നതിനെത്തുടർന്ന് റാബി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

റാബി ആദ്യം വാർത്തകളിൽ നിറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ്.പാമ്പിനെ കൈയിലേന്തി, മുതലകൾക്കും പാമ്പുകൾക്കുമൊപ്പമെടുത്ത ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അവർ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയത്. '' ഈ സമ്മാനങ്ങൾ നരേന്ദ്രമോദിക്കാണ്, എന്റെ സുഹൃത്തുക്കൾക്ക്  നിങ്ങൾ നല്ലൊരു വിരുന്നാണ് എന്നു പറഞ്ഞുകൊണ്ടാണ് അന്ന് ദൃശ്യങ്ങൾ പങ്കുവച്ചത്.

പിന്നീട് ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ടുള്ള താരത്തിന്റെ ഒരു പോസ്റ്റും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കശ്മീർ വിഷയത്തിൽ മോദിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് ആത്മഹത്യാ ഭീഷണി മുഴക്കുന്ന ചിത്രങ്ങളിലൂടെ റാബി വീണ്ടും വിവാദത്തിനു തിരികൊളുത്തിയിരുന്നു.

English Summary : Malisha Heena Khan Posts Nude Photos To Support Rabi Pirzada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com