വിവാഹത്തിനു ശേഷം ജോലിക്കു വിടുമോ? വിവാഹത്തിനു ശേഷം പഠിക്കാൻ അനുവദിക്കുമോ? വിവാഹശേഷം അഭിനയം തുടരുമോ? ചോദ്യം കേൾക്കുമ്പോഴേ ആരോടായിരിക്കുമെന്നു വ്യക്തമല്ലേ! ഈ ചോദ്യങ്ങൾ നമ്മുടെ ആണുങ്ങളോടു ചോദിക്കുന്നതായി ഒന്നു സങ്കൽപിച്ചു നോക്കൂ. ഒരു നിമിഷം അവരൊന്നു പതറും അല്ലേ. പിന്നീടു നൽകുന്ന ഉത്തരങ്ങൾ, മനസ്സിലെങ്കിലും ഇങ്ങനെ ആകാനാണു സാധ്യത. ആരു വിടുമെന്നാണു നിങ്ങൾ ചോദിക്കുന്നത്? ആര് അനുവദിക്കണമെന്നാണു നിങ്ങളുടെ ചോദ്യം? കാലാകാലങ്ങളായി ഈ അധികാരങ്ങളെല്ലാം നിക്ഷിപ്തമായ ഒരു വർഗമല്ലേ ഞങ്ങൾ. ഞങ്ങൾക്ക് ആരോടും ഒന്നും ചോദിക്കാനില്ല, ഞങ്ങൾ അനുവാദം കൊടുക്കാറു മാത്രമാണു പതിവ്. സമൂഹത്തിന്റെ നടപ്പുശീലങ്ങളോടു കലഹിക്കുന്നവയാണ് ആസിഫ് തൃശൂരിന്റെ കവിതകളും എഴുത്തും. സാമ്പ്രദായികത കെട്ടിത്തിരിച്ച വേലികളെല്ലാം പൊളിച്ചുമാറ്റി വ്യത്യാസങ്ങളെ ആലിംഗനം ചെയ്യുന്നവയാണ് ആ വാക്കുകൾ. അരികുവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്നതിനായി ഉൾക്കൊള്ളലിന്റെയും സ്നേഹത്തിന്റെയും ഭാഷയാണ് ആസിഫ് ഉപയോഗിക്കുന്നത്. ലളിതവും ശക്തവുമാണത്. ഒരാൾക്കു രണ്ടു ചെരിപ്പുകളുണ്ടാകാമെന്ന് ആസിഫ് പറയുന്നുണ്ട്. വീട്ടിനുള്ളിലിടുന്ന ഒന്നും വീടിനു പുറത്തു ധരിക്കുന്ന ഒന്നും. രണ്ടും പലപ്പോഴും അങ്ങേയറ്റം വ്യത്യസ്തമായിരിക്കുകയും ചെയ്യും. ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഉച്ചത്തിൽ സമൂഹത്തിൽ സംസാരിക്കുന്നൊരാൾ പലപ്പോഴും വീട്ടിനുള്ളിൽ കടുത്ത ഏകാധിപതിയായിരിക്കും. മനുഷ്യരോടും ചുറ്റുപാടുകളോടും അനുതാപമുള്ളവരായിരിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ആസിഫിന്റെ വരികൾ. കവിതയുടെ പാരമ്പര്യ ചിട്ടകളിൽനിന്നു കുതറിച്ചാടി അവ മനുഷ്യരെ കെട്ടിപ്പിടിക്കുന്നു.
Premium
കെട്ടിപ്പിടിക്കുന്ന വരികൾ; കലഹിക്കുന്ന ആശയങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
From
Spotlight
From NRI Desk
{{item.siteName}}
- {{item.siteName}}
-
{{item.title}}{{item.title}}{{item.description}}
{{$ctrl.currentDate}}
-
{{item.description}}