ADVERTISEMENT

വെളുത്തുരുണ്ട്, സ്പോഞ്ചു പോലുള്ള മറ്റു രസഗുളകളെവിടെ, ചവച്ചിറക്കാതെ താനേ അലിഞ്ഞിറങ്ങും ഒ‍ഡീഷ രസഗുളകളെവിടെ? ഒഡീഷ ചെറുകിട വ്യവസായ കോർപറേഷൻ ചെന്നൈയിലെ ഭൗമസൂചിക (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ– ജിഐ) റജിസ്ട്രിയോട് ഈ ചോദ്യം ഉന്നയിച്ചത് വളരെ മധുരമായിട്ടാണ്. അതിലലിഞ്ഞും തെളിവു ബോധ്യപ്പെട്ടും ഒഡീഷക്കാരുടെ തനതു രസഗുളയ്ക്കും ഭൗമസൂചക പദവിയായി. ഒരേ മധുരത്തിന് 2 ഭൗമസൂചക പദവി! 

രസഗുള പേറ്റന്റിനായി ഒഡീഷയും ബംഗാളും വർഷങ്ങളായി പോരാട്ടത്തിലായിരുന്നു. 19ാം നൂറ്റാണ്ടിൽ നബീൻ ചന്ദ്രദാസ് എന്ന ബംഗാളിയാണു രസഗുളയ്ക്കു ജന്മം നൽകിയതെന്നു തെളിയിക്കാൻ രേഖകൾ ഹാജരാക്കി 2017ലാണു ബംഗാൾ രഗഗുളയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com