ADVERTISEMENT

ബോളിവുഡില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബർ 24 ന് ഉദയ്പൂരിൽ വച്ച് നടന്ന പരിനീതി ചോപ്ര-രാഘവ് ഛദ്ദ വിവാഹം. ഉദയ്പൂരിലെ ലീല പാലസ് ഹോട്ടലിൽ വെച്ച് നടന്ന ഈ ആഡംബര വിവാഹത്തില്‍ ടെന്നീസ് താരം സാനിയ മിർസ, ഡിസൈനർ മനീഷ് മൽഹോത്ര, ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് മുതലായ സെലിബ്രിറ്റികള്‍ അടക്കം ഒട്ടേറെപ്പേര്‍ പങ്കെടുത്തു. എന്നാൽ കസിൻ പ്രിയങ്ക ചോപ്രയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാനായില്ല.

 

ഇവരുടെ വിവാഹത്തിലെ മെനുവും വളരെ വൈവിധ്യപൂര്‍ണ്ണമായിരുന്നു. മെഹന്ദി ചടങ്ങിൽ ഇന്ത്യൻ, ഇറ്റാലിയൻ, ഏഷ്യൻ വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണമായിരുന്നു ഉണ്ടായിരുന്നത്. വിവാഹദിന മെനുവിൽ പഞ്ചാബി പലഹാരങ്ങൾക്കൊപ്പം പരമ്പരാഗത രാജസ്ഥാനി ഭക്ഷണമാണ് വിളമ്പിയത്. ദാൽ ബാത്തി ചൂർമ, പഞ്ചരത്ന ദാൽ തുടങ്ങിയ വിഭവങ്ങൾ വിവാഹദിന ബുഫേയില്‍  ഉള്‍പ്പെടുത്തിയിരുന്നു. പരിനീതി ചോപ്രയുടെ സഹോദരന്മാരായ സഹജ് ചോപ്രയും ശിവംഗ് ചോപ്രയും ഭക്ഷണ വ്യവസായികളാണ്, ഇവരാണ് വിവാഹ ചടങ്ങുകൾക്കുള്ള മെനു തയ്യാറാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിഡിയോ

ബോളിവുഡ് സംഗീത നൈറ്റ് മെനുവിൽ ജനപ്രിയ തെരുവുഭക്ഷണങ്ങളായ റബ്രി, ജിലേബി, മാഗി, പാനിപ്പൂരി, കാൻഡി ഫ്ലോസ് തുടങ്ങിയവയും ഉണ്ടായിരുന്നു. 

 

ഇവരുടെ വിവാഹദിനത്തില്‍ വിളമ്പിയ മധുരപലഹാരങ്ങളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

 

 

ഡൽഹി ശൈലിയിലുള്ള കബാബ്, ഡാർക്ക് ട്രഫിൾ പേസ്ട്രി, ചുവന്ന ബീറ്റ്റൂട്ട് ഹമ്മസുള്ള ഫലാഫെൽ, മിനി ബർഗറുകൾ, കുക്കുമ്പർ മിനി സാൻഡ്‌വിച്ചുകൾ എന്നിങ്ങനെ വായിൽ വെള്ളമൂറുന്ന ചില വിഭവങ്ങൾ വിഡിയോയിൽ കാണാം. കൂടാതെ, ഉരുളക്കിഴങ്ങ് വെഡ്ജുകൾ, മിൽക്ക് കേക്ക്, ആലു പായസ് കച്ചോരി, കേക്ക്, കുൽഫി തുടങ്ങിയ മധുരപലഹാരങ്ങളുമുണ്ട്.

 

പേള്‍ വൈറ്റ് നിറമായിരുന്നു വിവാഹത്തിന്‍റെ തീം. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത മനോഹരമായ ബ്രൈഡല്‍ വസ്ത്രമാണ് പരിനീതി അണിഞ്ഞത്. പരിനീതിയുടെ ബന്ധു കൂടിയായ താരം പ്രിയങ്ക ചോപ്ര ജോനാസിന് വിവാഹത്തിൽ പങ്കെടുക്കാനായില്ല. ഓണ്‍ലൈനില്‍ നവദമ്പതികൾക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് പ്രിയങ്ക ഒരു കുറിപ്പ് പോസ്റ്റ്‌ ചെയ്തിരുന്നു.

English Summary: Parineeti Chopra-Raghav Chadha Wedding: What Food Was Served In The Menu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com