ADVERTISEMENT

മോഡലും നടനുമായ ഷിയാസ് കരീമിന് സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്. അടുത്തിടെയാണ് നടനെതിരെ യുവതി പീഡന പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് വിവാഹ നിശ്ചയത്തിന്റെ വാർത്തയും ഷിയാസ് പുറത്തുവിട്ടത്. എന്നാൽ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹത്തെ പറ്റി ഇതുവരെ ഷിയാസ് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ പറ്റി മനസ്സുതുറന്നിരിക്കുകയാണ് ഷിയാസ്. 

‘വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. കല്യാണം ഉണ്ടാവും.  നിശ്ചയിച്ച പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാൻ കല്യാണം കഴിക്കും. നിശ്ചയിച്ച പെൺകുട്ടി റെഡിയാണെങ്കിൽ അവരെ വിവാഹം കഴിക്കും. അവർക്ക് താൽപര്യമില്ലെന്ന് പറഞ്ഞാൽ പറ്റില്ലല്ലോ. അല്ലെങ്കിൽ വേറെ ആളെ കല്യാണം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. അല്ലാതെ ചെമ്മീൻ സിനിമയിൽ നടൻ മധുവിനെ പോലെ ബീച്ചിൽ പാട്ട് പാടി നടക്കാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോൾ ഞാൻ എല്ലാവരെയും അറിയിക്കും. 

ഷിയാസ് കരീം. ചിത്രം: Facebbok/Shiyas Kareem
ഷിയാസ് കരീം. ചിത്രം: Facebbok/Shiyas Kareem

വാലന്റൈൻസ് ദിനത്തിൽ വിവാഹ നിശ്ചയം നടത്തിയ പെൺകുട്ടിയുടെ കൂടെ ഫോട്ടോ ഇട്ടില്ലെന്നായിരുന്നു വാർത്ത. ഞാൻ ഫോട്ടോ ഇടണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടാൻ ആര്‍ക്കും അവകാശമില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്നോട് എന്റെ സ്വകാര്യ ജീവിതത്തെ പറ്റി ചോദിക്കാം. ഞാൻ അത് പറയാൻ ഓകെയാണെങ്കിൽ പറയും. എന്തായാലും കല്യാണം ഉണ്ടാകും. നമ്മൾ വിചാരിക്കുന്നത് പോലെ നമ്മുടെ ജീവിതം മുന്നോട്ട് പോകില്ല. അങ്ങനെ ആയിരുന്നെങ്കിൽ കാര്യങ്ങൾ എല്ലാം ഈസി ആയേനെ’. ഷിയാസ് പറഞ്ഞു. 

English Summary:

Shias Karim Speaks Out on Future Wedding Prospects and Personal Choice Amidst Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com