ADVERTISEMENT

മാർച്ചിലേക്ക് കടക്കുന്നതോടെ സംസ്ഥാനത്ത് ശക്തമായ ചൂട് അനുഭവപ്പെടും. ഇനി രാത്രിയില‍െ താപനിലയിലും മാറ്റമുണ്ടാകും. ഇത് എല്ലായ്‌പ്പോഴും  ഉള്ളതാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. രാത്രിയിൽ ചില സ്ഥലങ്ങളിൽ താപനില 28 മുതൽ 30 വരെ ഡിഗ്രി സെൽഷ്യസാണ്. പുലർച്ചെയുള്ള താപനില ഇടുക്കിയും വയനാടും ഒഴികെ എല്ലാ സ്ഥലങ്ങളിലും 20 ഡിഗ്രിക്ക് മുകളിലാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം വ്യാഴാഴ്ച കേരളത്തിൽ ഏറ്റവും ഉയർന്ന ചൂട് തൃശൂർ വെള്ളാനിക്കര (37.7°c), കോട്ടയം (37.5°c) പുനലൂർ, ആലപ്പുഴ (37.4), നെടുമ്പാശ്ശേരി (37.3), കണ്ണൂർ വിമാനത്താവളം (37) എന്നിവിടങ്ങളിലാണ്. രാജ്യത്തെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തമിഴ്നാട് ഈറോഡിലാണ് (38.4°c). കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്തായിരുന്നു (38.5 °c,  സാധാരണയെക്കാൾ 4°c കൂടുതൽ). ആലപ്പുഴ, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലും 35–38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. 

തൃശൂർ ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തിനായി എത്തിയ ആന ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ. പകലത്തെ കനത്ത ചൂടിൽ നിന്നു രക്ഷ നേടാൻ 2 മണിക്ക് ഇറങ്ങിക്കിടന്നതാണു വെള്ളത്തിൽ. കുളി കഴിഞ്ഞു കയറിയപ്പോൾ നേരം സന്ധ്യയായി.
ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ
തൃശൂർ ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തിനായി എത്തിയ ആന ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ. പകലത്തെ കനത്ത ചൂടിൽ നിന്നു രക്ഷ നേടാൻ 2 മണിക്ക് ഇറങ്ങിക്കിടന്നതാണു വെള്ളത്തിൽ. കുളി കഴിഞ്ഞു കയറിയപ്പോൾ നേരം സന്ധ്യയായി. ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ

മാർച്ചിലെ കാലാവസ്ഥയെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും എത്തിയിട്ടില്ലെന്നും മാർച്ച് 2 വരെ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം മനോരമ ഓൺലൈനോട് പറഞ്ഞു.

താപനിലയുടെ അളവ് ഔദ്യോഗിക കണക്കിൽ ഒന്നും അനൗദ്യോഗികമായി പറയുമ്പോൾ മറ്റൊരു റീഡിങ്ങുമാണ്. കോട്ടയത്താണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടതെന്ന് ഔദ്യോഗിക കണക്കിൽ പറയുന്നുണ്ടെങ്കിലും പത്തനംതിട്ടയിൽ 39 ഡിഗ്രി വരെ താപനില ഉയർന്നതായി അനൗദ്യോഗികമായി റെക്കോർഡ് ചെയപ്പെട്ടു. പാലക്കാട് സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ കുറവ് ചൂടാണ് ഇപ്പോഴുള്ളത്.

അനുഭവിക്കുന്നത് റെക്കോർഡ് ചെയ്യപ്പെടുന്നതിനേക്കാൾ ചൂട് ‌

അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് (Humidity) കൂടുന്നതനുസരിച്ച് ചൂട് കൂടുന്നു. തെർമോമീറ്ററിൽ കാണിക്കുന്ന ചൂടിനേക്കാൾ കൂടുതലായിരിക്കും യഥാർഥത്തിൽ അനുഭവിക്കുന്നത്. ഉദാഹരണത്തിന് താപനില 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയെങ്കിൽ നിങ്ങൾ അനുഭവിക്കുന്നത് 40 ഡിഗ്രിക്കടുത്ത് ചൂടായിരിക്കും. ഓരോ പ്രദേശത്തെയും അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് അനുസരിച്ചായിരിക്കും ചൂട് അനുഭവപ്പെടുക. തീരദേശപ്രദേശങ്ങളിൽ ഇതിന്റെ അളവ് കൂടുതലായിരിക്കും.

വേനൽ എത്തും മുൻപേ ഇങ്ങനെ... കനത്ത ചൂടിൽ വെന്തുരുകുകയാണ് കണ്ണൂർ ജില്ല. രാവും പകലും അധികഠിനമായ ചൂടാണ്. കണ്ണൂർ ചാല ബൈപാസിൽ ബസ്സിനായി കാത്തു നിൽക്കുന്നവർ ചൂടിനെ പ്രതിരോധിച്ച് നിൽക്കുന്ന കാഴ്ചകൾ. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
വേനൽ എത്തും മുൻപേ ഇങ്ങനെ... കനത്ത ചൂടിൽ വെന്തുരുകുകയാണ് കണ്ണൂർ ജില്ല. രാവും പകലും അധികഠിനമായ ചൂടാണ്. കണ്ണൂർ ചാല ബൈപാസിൽ ബസ്സിനായി കാത്തു നിൽക്കുന്നവർ ചൂടിനെ പ്രതിരോധിച്ച് നിൽക്കുന്ന കാഴ്ചകൾ. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പിന് മാന്വൽ ഒബ്സർവേഷനില്ല. ഓട്ടമാറ്റിക് സ്റ്റേഷൻ ഡേറ്റ പ്രകാരമാണ് താപനില കണക്കാക്കുന്നത്. ഫെബ്രുവരി 27ന് കേരളത്തിൽ ഏറ്റവും ചൂട് അനുഭവപ്പെട്ടത് കോട്ടയത്താണെന്ന് (38.5 °c) ഔദ്യോഗിക കണക്ക് പറയുന്നു. എന്നാൽ പത്തനംതിട്ടയിൽ ചിലയിടത്ത് 40 ഡിഗ്രി സെൽഷ്യസ് ചൂട് വരെ റെക്കോർഡ് ചെയ്തിട്ടുണ്ട്. എന്നാലിത് കണക്കിലെടുക്കാറില്ല. 

Read Also: കാലാവസ്ഥാ വ്യതിയാനം: ആശങ്കയായി ശുദ്ധജലക്ഷാമം, വില്ലനായി കുടിവെള്ളത്തിലെ ബാക്ടീരിയയും

ചുട്ടുപൊള്ളും ജില്ലകൾ

2024 ഫെബ്രുവരി 27 മുതൽ 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 37°C വരെയും തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ചൂടു വലയം... കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുടി ചൂടി നിൽക്കുന്ന ലൈഫ് ഗാർഡ്. ചിത്രം : ഹരിലാൽ ∙ മനോരമ
ചൂടു വലയം... കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുടി ചൂടി നിൽക്കുന്ന ലൈഫ് ഗാർഡ്. ചിത്രം : ഹരിലാൽ ∙ മനോരമ

പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ:

സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. 

Read Also: ഇതെന്ത് മായം! ഒന്ന് തലോടിയതും നടി ആദ ശർമയെ ചുറ്റിപ്പിടിച്ച് ആനക്കുട്ടി–വിഡിയോ

1. പകൽ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ സൂര്യപ്രകാശം  കൂടുതൽ സമയം തുടർച്ചയായി നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കുക.

(1) കനത്ത ചൂടിൽ കണ്ണൂർ ചാല ബൈപാസിൽ ബസ് കാത്ത് നിൽക്കുന്ന യുവതി ദാഹമകറ്റുന്നു. (2) കനത്ത വെയിലിൽ കണ്ണൂർ ചാലയിൽ ദേശീയപാതയുടെ നിർമാണ ജോലി ചെയ്യുന്ന തൊഴിലാളി. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
(1) കനത്ത ചൂടിൽ കണ്ണൂർ ചാല ബൈപാസിൽ ബസ് കാത്ത് നിൽക്കുന്ന യുവതി ദാഹമകറ്റുന്നു. (2) കനത്ത വെയിലിൽ കണ്ണൂർ ചാലയിൽ ദേശീയപാതയുടെ നിർമാണ ജോലി ചെയ്യുന്ന തൊഴിലാളി. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

2. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

3. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

4. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

കനത്ത വെയിലത്ത് പത്തനംതിട്ട സെൻട്രൽ ജംക്‌ഷനിലൂടെ കുടയുമായി നീങ്ങുന്നവർ. (File Photo: Nikhilraj P / Manorama)
കനത്ത വെയിലത്ത് പത്തനംതിട്ട സെൻട്രൽ ജംക്‌ഷനിലൂടെ കുടയുമായി നീങ്ങുന്നവർ. (File Photo: Nikhilraj P / Manorama)

5. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

6. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

7. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തം വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

കനത്ത ചൂടിനെ ശമിപ്പിക്കാന്‍ തണ്ണിമത്തൻ കഴിക്കുന്നയാൾ. കണ്ണൂരിൽനിന്നുള്ള ദൃശ്യം. ചിത്രം: മനോരമ
കനത്ത ചൂടിനെ ശമിപ്പിക്കാന്‍ തണ്ണിമത്തൻ കഴിക്കുന്നയാൾ. കണ്ണൂരിൽനിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

8. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

9. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

10. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ 3  വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കൂൾ ടൈം... ചൂട് കൂടുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജലീകരണ സാധ്യത ഒഴിവാക്കാൻ കണ്ണൂർ കണ്ണൂക്കര ഗവ.എൽപി സ്കൂളിൽ 10:30ന് ബെൽ മുഴക്കി കുട്ടികൾക്ക് വെള്ളം നൽകിയപ്പോൾ. വെള്ളം കുടിക്കാൻ മാത്രം ഇടവേള അനുവദിക്കുന്ന വാട്ടർ ബെൽ പരിപാടിയിൽ രാവിലെ പത്തരയ്ക്കും രണ്ടു മണിക്കും ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേള അനുവദിക്കും. ചിത്രം : ഹരിലാൽ ∙ മനോരമ
കൂൾ ടൈം... ചൂട് കൂടുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജലീകരണ സാധ്യത ഒഴിവാക്കാൻ കണ്ണൂർ കണ്ണൂക്കര ഗവ.എൽപി സ്കൂളിൽ 10:30ന് ബെൽ മുഴക്കി കുട്ടികൾക്ക് വെള്ളം നൽകിയപ്പോൾ. വെള്ളം കുടിക്കാൻ മാത്രം ഇടവേള അനുവദിക്കുന്ന വാട്ടർ ബെൽ പരിപാടിയിൽ രാവിലെ പത്തരയ്ക്കും രണ്ടു മണിക്കും ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേള അനുവദിക്കും. ചിത്രം : ഹരിലാൽ ∙ മനോരമ

11. അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

12. കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

കനത്ത ചൂടിനെ പ്രതിരോധിച്ച് തലയിൽ സാരിത്തുമ്പ് വെച്ച് നടന്നു നീങ്ങുന്ന സ്ത്രീ. കണ്ണൂർ എടക്കാട് നിന്നുള്ള ദൃശ്യം. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
കനത്ത ചൂടിനെ പ്രതിരോധിച്ച് തലയിൽ സാരിത്തുമ്പ് വെച്ച് നടന്നു നീങ്ങുന്ന സ്ത്രീ. കണ്ണൂർ എടക്കാട് നിന്നുള്ള ദൃശ്യം. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

13. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന  രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

14. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

ഹൊ എന്തൊരു ചൂട്... കനത്ത വെയിലിൽ കണ്ണൂർ ചാലയിൽ ദേശീയപാതയുടെ നിർമാണ ജോലിയ്ക്കിടെ സൂര്യനെ നോക്കുന്ന തൊഴിലാളി. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
ഹൊ എന്തൊരു ചൂട്... കനത്ത വെയിലിൽ കണ്ണൂർ ചാലയിൽ ദേശീയപാതയുടെ നിർമാണ ജോലിയ്ക്കിടെ സൂര്യനെ നോക്കുന്ന തൊഴിലാളി. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

15. പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

16. യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കൈയിൽ കരുതുക.

17. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റു കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഫയൽചിത്രം ∙ മനോരമ
ഫയൽചിത്രം ∙ മനോരമ

18. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

19. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

20. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതുക.

കടുത്ത ചൂടിനിടെ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുടചൂടി നീങ്ങുന്ന ലൈഫ് ഗാർഡുമാർ. ചിത്രം : സമീര്‍ എ. ഹമീദ് ∙ മനോരമ
കടുത്ത ചൂടിനിടെ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുടചൂടി നീങ്ങുന്ന ലൈഫ് ഗാർഡുമാർ. ചിത്രം : സമീര്‍ എ. ഹമീദ് ∙ മനോരമ

21. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

22. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com