ഹൃദയം ഉരുക്കിയൊഴിച്ചാണ് നല്ല കവിതകൾ ഉണ്ടായിട്ടുള്ളത്. എന്നാൽ ആത്മാർഥത കൂടിപ്പോയ ചങ്ങമ്പുഴ ഹൃദയരക്തം ഓരോ കവിതയിലും ധാരാളമായി ഒഴുക്കി. അപകടകരമാണെന്ന് മനസ്സിലായാൽപ്പോലും അതവസാനിപ്പിക്കാനോ മറ്റൊരു നിയോഗം ഏറ്റെടുക്കാനോ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. കവിതയെഴുതുക എന്ന പുണ്യത്തിനുവേണ്ടി മാത്രം ജനിച്ച കവിയാണദ്ദേഹം.