Download Manorama Online App
തൃശൂർ ∙ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിൽ അലിഞ്ഞ് ജനസാഗരം. തെക്കേ ഗോപുര നടയിലെ കുടമാറ്റത്തിന് സാക്ഷിയാവാൻ എത്തിയ ജനസഞ്ചയത്തിന്റെ ആവേശം വാനോളമുയർന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഗജവീരൻമാർ അണിനിരന്ന കുടമാറ്റം പൂരത്തിന്റെ മാറ്റുകൂട്ടി. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്.
തൃശൂർ ∙ തൃശൂർ പൂരം അട്ടിമറിക്കപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിനും വർഷങ്ങളായി പൂരം നടത്തിപ്പിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു പഠനം നടത്താനും പരിഹാരം നിർദേശിക്കാനുമായി ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ അറിയിച്ചു.വിരമിച്ച ജഡ്ജിമാർ, പൊലീസ്,
തൃശൂർ∙ പൂരത്തിന്റെ താളം തെറ്റുന്നതും കർശന നിയന്ത്രണത്തിൽപെട്ട് ആഘോഷങ്ങൾ തളരുന്നതും ജില്ലയുടെ വ്യാപാര രംഗത്തു വലിയ തിരിച്ചടിയുണ്ടാക്കും. ജില്ലയുടെ സാമ്പത്തിക ശക്തിയിൽ ദേവാലയങ്ങളിലെ ആഘോഷങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല.പൂരത്തിനു പല കാരണങ്ങളാൽ നിയന്ത്രണം കൊണ്ടുവരാൻ തുടങ്ങിയിട്ടു വർഷമേറെയായി. രണ്ടു
തൃശൂർ ∙ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലുള്ള ദൗത്യങ്ങളും ചരിത്രവും അടങ്ങുന്ന ഇസ്റോ പവിലിയൻ തൃശൂർ പൂരം പ്രദർശനത്തിൽ തുറന്നു. 2023–ലെ വിവിധ ബഹിരാകാശ മിഷനുകളുടെ വർക്കിങ് മോഡലുകളും 60 വർഷത്തെ ഇസ്റോയുടെ ചരിത്രവുമാണു പവിലിയന്റെ പ്രധാന പ്രമേയം.തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി)
തൃശൂർ ∙ പൂരം അലങ്കോലമാക്കിയതിന്റെ പേരിൽ കമ്മിഷണർ അങ്കിത് അശോകനെ നീക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നിൽ നിർണായകമായത് പൂരനാളിൽ പുലർച്ചെ പൂരം സ്തംഭിച്ചെന്ന മനോരമ വാർത്ത. രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതും പൂരപ്പന്തലിലെ ലൈറ്റുകൾ അണച്ചതും അർധരാത്രി ഒന്നരയോടെയാണ്.
തൃശൂർ ∙ ഏതാനും മേലുദ്യോഗസ്ഥരുടെ വിചിത്രമായ തീരുമാനങ്ങളിലൂടെ പഴി കേൾക്കേണ്ടിവരുന്നതു പൂരം ഡ്യൂട്ടി നിർവഹിച്ച മുഴുവൻ പൊലീസ് സേനാംഗങ്ങളും. വിശ്രമമില്ലാതെ ജോലി ചെയ്തും അനിഷ്ട സംഭവങ്ങളില്ലാതെ നോക്കിയും പൊലീസ് ഉദ്യോഗസ്ഥർ ഭംഗിയായി ചുമതല നിർവഹിച്ചെങ്കിലും മേലുദ്യോഗസ്ഥരുടെ യുക്തിക്കു നിരക്കാത്ത
തൃശൂർ ∙ പൂരക്കാലം ആഘോഷം മാത്രമല്ല സൗഹൃദങ്ങൾ കൂടിച്ചേരുന്ന കാലവുമാണ്. പഴയ സൗഹൃദങ്ങളുടെയും, ഒപ്പം പഠിക്കുന്നവരുടെയും ഒത്തുചേരലും പൂരക്കാലത്തിന്റെ മാറ്റുകൂട്ടുന്നു. അങ്ങനെ ഈ വർഷത്തെ പൂരത്തിനെത്തിയതാണ് തൃശൂർ സ്വദേശിനി ശ്രേയയും സെൻട്രൽ യൂണിവേഴ്സിറ്റിയിലെ തന്റെ പതിമൂന്നു കൂട്ടുകാരും. അവരിൽ ചിലർ
തൃശൂർ ∙ മേടസൂര്യൻ അസ്തമിച്ചതറിയാതെ, ചൂടും വിയർപ്പും ശരീരം കയ്യടക്കുന്നതറിയാതെ ആനപ്പുറങ്ങളിൽ ഉയർന്നു താഴ്ന്ന വർണക്കുടകളുടെ സുന്ദരകാഴ്ച മനസ്സിലേറ്റി ജനസാഗരം. നെറ്റിപ്പട്ടത്തിന്റെ സുവർണ ശോഭ അണിഞ്ഞ കരിവീരന്മാരുടെ മുകളിൽ ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ചാരുതയ്ക്കു മീതെ തിരുവമ്പാടി–പാറമേക്കാവ്
തൃശൂർ ∙ ‘രാമൻ, രാമൻ...’ എന്ന വിളികൾക്കൊപ്പം തെക്കേ ഗോപുരം കടന്നെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൊഴുകൈകളോടെ എതിരേറ്റ് ആനപ്രേമികൾ. പതിവുതെറ്റിക്കാരെ രാജകീയമായി തന്നെയായിരുന്നു രാമന്റെ വരവും പോക്കും. വടക്കുന്നാഥനെ വണങ്ങാൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പടിഞ്ഞാറേ ഗോപുരം കടന്നപ്പോഴും തിരിച്ചു
തൃശൂർ ∙ പൊലീസിന്റെ പരുക്കൻ പെരുമാറ്റത്തെച്ചൊല്ലി ദേവസ്വം ഭാരവാഹികളും പൂരക്കമ്മിറ്റിക്കാരും പൂരപ്രേമികളുമായി പലയിടത്തും തർക്കമുണ്ടായി. വിഐപികളുടെ സന്ദർശനത്തിനു ജനത്തെ അകറ്റിനിർത്താൻ ഒരുക്കുന്ന സുരക്ഷാ സംവിധാനത്തിന്റെ മാതൃകയിൽ പലയിടത്തും കടുകട്ടി ബാരിക്കേഡ് ബന്തവസ്സ് ഒരുക്കിയതാണു കൂടുതൽ
തൃശൂർ ∙ തിമിലത്തുടിപ്പിൽ മണ്ണുവിറച്ചു. മദ്ദളപ്പെരുക്കത്തെ വിണ്ണറിഞ്ഞു. ഇടയ്ക്കയിലും ഇടക്കലാശങ്ങളിലും നീർത്തുള്ളി ചിതറി. കൊമ്പിൻമുഴക്കം കാറ്റലയായി വീശി. ഇലത്താളക്കലമ്പത്തിൽ തീപ്പൊരി പാറി. പഞ്ചഭൂത സങ്കൽപ്പത്തിനൊപ്പിച്ചുയർന്ന പഞ്ചവാദ്യപ്പെരുക്കം ഇന്ദ്രിയാതീത അനുഭവമായപ്പോൾ മഠത്തിനു മുന്നിൽ പൂരപ്രേമികൾ
തൃശൂർ ∙ തൃശൂർപൂരത്തിന്റെ ഘടക പൂരങ്ങളിലൊന്നിൽ കുറുംകുഴൽ വാദ്യമൊരുക്കാൻ ഇക്കുറി പെൺകുട്ടികളും. മുളങ്കുന്നത്തുകാവ് സ്വദേശി ശ്രീപ്രിയയും താണിക്കുടം സ്വദേശി ഹൃദ്യയുമാണ് പനമുക്കുംപിള്ളി ശാസ്താവിന്റെ പൂരത്തിനു കുഴൽ വായിക്കുന്നത്. ഹൃദ്യയുടെ അച്ഛൻ സുധീഷും കുറുംകുഴലുമായി സംഘത്തിലുണ്ട്.നിധിൻ മംഗലത്തിന്റെ
തൃശൂർ ∙ വൈവിധ്യങ്ങളുടെ പുതുകാഴ്ചകളും താളമേളങ്ങളുടെ മികച്ച കേൾവിയും സമ്മാനിക്കുന്ന ലോകോത്തരമായ കലാ വിരുന്നാണ് ഓരോ തൃശൂർ പൂരവും. ഈ പൂരം മുതൽ അടുത്ത പൂരം വരെ നീളുന്ന കലണ്ടർ ഓരോ തൃശൂരുകാരനും ജീവിതത്തിൽ സൂക്ഷിക്കുന്നു. ഇന്നു പുലർച്ചെ തുടങ്ങി നാളെ ഉച്ചവരെ നീളുന്ന വിവിധ ചടങ്ങുകൾ, എഴുന്നള്ളിപ്പുകൾ, മേളങ്ങൾ എന്നിങ്ങനെ നീളുന്നതാണ് പൂരം. കണ്ടും കേട്ടും തീർക്കാൻ ഒരു പൂരം മാത്രം മതിയാകില്ല. അത്രയ്ക്കുണ്ട് ഓരോ സ്ഥലങ്ങളിലെയും വ്യത്യസ്ത നിറഞ്ഞ വിശേഷങ്ങൾ. ഇന്നും നാളെയും കാണേണ്ട പൂരം ഇങ്ങനെ:
തൃശൂർ ∙ സാങ്കേതിക കാരണങ്ങളാൽ 2 മണിക്കൂറോളം ഫലം വൈകിയെങ്കിലും ഒടുവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫിറ്റ്നസ് പരിശോധന പാസായി. വൈകിട്ട് അഞ്ചരയോടെ രാമചന്ദ്രനെ ലോറിയിൽ തേക്കിൻകാട് മൈതാനത്തെത്തിച്ചു പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും പാസായോ എന്ന കാര്യത്തിൽ ഫലം പ്രഖ്യാപിക്കാൻ 2 മണിക്കൂറോളം വൈകിയിരുന്നു.
തൃശൂർ ∙ ചൂട് ഇന്ന് ഇരട്ടിക്കും. കാരണം, ഇന്നു പെയ്തിറങ്ങുന്നതു പൂരമാണ്; ആൾപ്പൂരം, ആവേശപ്പൂരം, ആനന്ദപ്പൂരം... പൂരമഴ തോരും വരെ; നാളെ ഉച്ച വരെ പൂരച്ചൂടിലാണു നമ്മൾ. വാദ്യമേളങ്ങളുടെ സിംഫണി, കാഴ്ചകളുടെ കാർണിവൽ, ഭക്തർക്കു കൺനിറയെ കാണാൻ എഴുന്നള്ളിവരുന്ന ദേവീദേവന്മാർ, കാണാൻ ഒഴുകിയെത്തുന്ന ജനാവലി... പൂരപ്രേമികളിലൊരാളായി നമുക്കൊപ്പം വടക്കുന്നാഥനും ചേരുന്ന പൂരം. വഴിയായ
അടുത്തു നിൽക്കുമ്പോൾ സൂക്ഷ്മമായി അതു കേൾക്കാം. അകലെ നിന്നു നോക്കുമ്പോൾ ഉജ്വലമായ ഒരു ശബ്ദ–ദൃശ്യമായി അതു മുഴങ്ങും. ഒരു വലിയ മൈതാനം വിസ്താരമേറിയ തിയറ്റർ ആക്കിമാറ്റുന്ന ആ ശബ്ദനാടകമാണ് ഓരോ പൂരവും. ആ തിയറ്ററിലെ ശബ്ദാവതരണം വളരെ അടുത്തു നിന്നു കേൾക്കാം. അപ്പോൾ എണ്ണങ്ങളും വകകളും കലാശങ്ങളും ചേർന്ന് അത് കാതിൽ
മഴവില്ലഴകായി വിരിയുന്ന തൃശൂർ പൂരത്തിന്റെ വിസ്മയക്കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മനോരമ ഓൺലൈനും. മനോരമ ഓൺലൈൻ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക യുട്യൂബ് ചാനലിൽ 19ന് രാവിലെ 9 മുതൽ പൂരാവേശം ലഭ്യമായി തുടങ്ങും. ഘടകപൂരങ്ങൾ കൈവഴികളായി പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തുന്നതും മേളപ്പെരുക്കങ്ങളും കുടമാറ്റവും
വെഞ്ചാമരം വീശലെന്ന കലയെ ദാ അടുത്തറിയാം സ്റ്റെപ് 1 പൂരം എഴുന്നള്ളിപ്പിൽ മേളത്തിനു കാലം മാറുമ്പോഴാണു വെഞ്ചാമരം ഉയർത്തേണ്ടത്. പഞ്ചവാദ്യത്തിലാണെങ്കിൽ ഓരോ താളവട്ടം തുടങ്ങുമ്പോഴും വെഞ്ചാമരം വീശണം. ആനപ്പുറത്തു കോലമേന്തുന്നയാളുടെയും കുടപിടിക്കുന്നയാളുടെയും പിന്നിലാണു വെഞ്ചാമരം വീശുന്നയാളുടെ സ്ഥാനം. അതിനും
തൃശൂർ ∙ 90 കൾ വരെ പലയിടത്തും കേട്ടിരുന്ന ടൈപ്പ് റൈറ്ററിന്റെ താളാത്മക ശബ്ദം. ശബ്ദങ്ങൾക്കനുസരിച്ച് ആ പഴയ യന്ത്രത്തിൽ പിന്നോട്ടു നൃത്തം ചെയ്യുന്ന വെളുത്ത പേപ്പറിൽ വരിയൊപ്പിച്ചു വിരിയുന്ന അക്ഷരങ്ങൾ. തൃശൂർ പൂരം പ്രദർശന കമ്മിറ്റി ഓഫിസിൽ ചെന്നാൽ ഈ പഴയ ചിത്രം ഇന്നും കാണാം. നിറം മങ്ങിയെങ്കിലും ഉശിരു
തൃശൂർ ∙ ‘‘ചെന്താരകൾ ചോക്കണതോ’’ എന്നു പാടിനടന്നവർ കണ്ടു. തേക്കിൻകാടിനു മുകളിൽ താരങ്ങൾ ചുവക്കുക മാത്രമല്ല, ഓരോ അമിട്ടു പൊട്ടിവിരിയുമ്പോഴും മാനം പലപല വർണങ്ങളിലേക്കു കൂടുമാറി. അമിട്ട് വിരിയിച്ച താരങ്ങൾക്കു മുൻപിൽ തോൽക്കുമെന്നതിനാലാവാം മാനത്ത് ഇന്നലെ താരങ്ങൾ ഉദിച്ചിരുന്നില്ല.
തൃശൂർ ∙ നാടുപൊള്ളിക്കുന്ന വേനൽ സൂര്യൻ ഇന്ന് അസ്തമിക്കുമ്പോൾ മനം കുളിർപ്പിക്കുന്ന ബഹുവർണ സൂര്യകാന്തിപ്പൂക്കൾ വാനിലുദിക്കും. ഒന്നല്ല, അനേകം സൂര്യകാന്തിപ്പൂക്കൾ! ഒപ്പം കാതിൽ ഇരമ്പി നിൽക്കുന്ന ശബ്ദാഘോഷവും മണ്ണിൽ ഉയരും.തൃശൂർ പൂരത്തിനു മുന്നോടിയായുള്ള സാംപിൾ വെടിക്കെട്ട് ഇന്നു രാത്രി. കണ്ണും കാതും
തൃശൂർ ∙ ആനച്ചമയങ്ങളുടെ വിസ്മയക്കാഴ്ചകളുമായി തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ പൂരം ചമയ പ്രദർശനം. 17, 18 തീയതികളിൽ ഷൊർണൂർ റോഡിലെ കൗസ്തുഭം ഹാളിൽ രാവിലെ 10 മുതൽ രാത്രി 12 വരെയാണു തിരുവമ്പാടിയുടെ ചമയ പ്രദർശനം. പാറമേക്കാവിന്റെ ചമയപ്രദർശനം ക്ഷേത്രം അഗ്രശാലയിലാണ്. രാവിലെ 10 മുതൽ രാത്രി 12 വരെ അഗ്രശാലയിൽ പ്രദർശനം നടക്കും. വർണക്കുടകൾ, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം തുടങ്ങിയവ പ്രദർശനത്തിലുണ്ടാകും.
തൃശൂർ∙ ഇത്തവണ കുടമാറ്റത്തിനു വിഐപികൾ സ്ത്രീകൾ. കുടമാറ്റം നടക്കുന്ന സ്ഥലത്തു കാഴ്ച മറയ്ക്കുന്ന വിധം വിഐപികൾക്കു മാത്രമായി നിർമിച്ച പവിലിയൻ പൊളിക്കാൻ കലക്ടർ വി.ആർ.കൃഷ്ണ തേജ ഉത്തരവിട്ടു. ഈ പ്രദേശത്തു സ്ത്രീകൾക്കു മാത്രമായി പ്രത്യേക സൗകര്യമൊരുക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണു കലക്ടർ ഈ
തൃശൂർ ∙ കരിമരുന്നു കലയിലെ പുതു പരീക്ഷണങ്ങൾ ആകാശത്തു വിരിയുന്ന തൃശൂർ പൂരം സാംപിൾ വെടിക്കെട്ടു നാളെ. രാത്രി 7ന് ആകാശപ്പൂരത്തിനു തുടക്കമാകും. ആദ്യം പാറമേക്കാവും തുടർന്നു തിരുവമ്പാടിയും വെടിക്കെട്ടിനു തിരികൊളുത്തും. പാറമേക്കാവിനു രാത്രി 7 മുതൽ 9 വരെയും തിരുവമ്പാടിക്കു 7 മുതൽ 8.30 വരെയുമാണു സമയം
തിരുവനന്തപുരം∙ ആനയെഴുന്നള്ളിപ്പിനു നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടു ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ വിവാദ ഉത്തരവ് വനംവകുപ്പുതന്നെ തിരുത്തുന്നു. പൂരത്തിന് എഴുന്നള്ളിക്കുമ്പോൾ ആനയുടെ 50 മീറ്റർ പരിധിയിൽ ആളുകൾ നിൽക്കരുത്, 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, പടക്കം പൊട്ടിക്കൽ, താളമേളം എന്നിവ പാടില്ല
തൃശൂർ∙ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി സൗഹൃദ വെടിക്കെട്ട്. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ട് നടത്തുന്നത് ഒരേ കരാറുകാരൻ. വർഷങ്ങളായി തിരുവമ്പാടിക്കു വേണ്ടി പതിവുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിനാണ് ആ നിയോഗം. അദ്ദേഹത്തിന്റെ അച്ഛൻ മണിപാപ്പനും തിരുവമ്പാടിയുടെ