Download Manorama Online App
"ആദ്യമായി കണ്ടുമുട്ടിയതു വസന്തത്തിലാണോ എന്നറിയില്ല, അവളുടെ കയ്യിൽ നിറയെ പൂക്കളുണ്ടായിരുന്നു..." ഒരു ഡയറിക്കുറിപ്പിന്റെ ആദ്യ താളിലെ ഈ വരികൾ എവിടെയെങ്കിലും വായിച്ചുകേട്ടതായി ഓർമിക്കുന്നുണ്ടോ? ഒരു കഥ പറയുന്നതിന്റെ മുഖവുരയായിരുന്നു ആ വരികൾ... ഒരു സുന്ദരാനുരാഗത്തിന്റെ കഥ.. പണ്ടു പണ്ടെന്നോ,
ചില അപൂർവ രാത്രികൾ അങ്ങനെയെളുപ്പം പുലർന്നു മാഞ്ഞുപോകാനുള്ളതല്ല, പ്രണയം ആദ്യമായ് ഉടൽ തൊട്ടറിഞ്ഞതിന്റെ തരിപ്പും തളിർപ്പും നിറഞ്ഞൊരു പ്രിയരാത്രി ഏതു പെണ്ണിനാണു മറക്കാനാകുക? അതുവരെ, അവളുടേതെന്നു മാത്രം കരുതിയൊരു ഉടലിന് ആണൊരുത്തൻ കൂടി അവകാശിയായ രാത്രി. അവളിലെ പെൺമയ്ക്കൊരു പ്രണയസിന്ദൂരം തൊട്ട രാത്രി.
എസ്.ജാനകി: സ്വരലയ ലാവണ്യത്തിൽ മനം മയക്കി പാട്ടുകൾ ആവർത്തിച്ചു കേൾക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്ന നാദവിസ്മയം, ആ നാവിൻ തുമ്പിൽ നിന്നുതിർന്ന തൃമധുരം ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്കു പുതുമഴ പോലെ പെയ്തിറങ്ങി. ഉച്ചാരണ പിശകുകൾക്ക് അവസരം കൊടുക്കാതെ ഓരോ ഭാഷയുടെയും മൂല്യങ്ങളുൾക്കൊണ്ട് വാക്കുകൾ ഹൃദിസ്ഥമാക്കി
പ്രണയാകാശം കയ്യൊഴിഞ്ഞ രണ്ടു പെൺകിളികളുടെ കഥ നിർമലയും സാലിയും.... ‘ദേശാടനക്കിളി കരയാറില്ല’ എന്ന പത്മരാജൻചിത്രത്തിലെ പെൺകൂട്ടുകാരികൾ. ആകാശപ്പൊക്കം ചിറകു വിരിക്കാൻ കൊതിച്ച രണ്ടു പെൺപക്ഷികൾ. ‘ദൂരെ ദൂരെ സെയ്ഫ് ആയ ദൂരേയ്ക്കു’ പറന്നകലുന്നതു പകൽക്കിനാവു കണ്ടവർ. വേണമെങ്കിൽ വില്ലത്തികളെന്നു വിളിക്കാൻ
ഗന്ധർവഗായകൻ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായിക കെ.എസ്.ചിത്ര. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചിത്ര അമേരിക്കയിലെത്തിയത്. ഒന്നരമാസത്തോളം ഗായിക അമേരിക്കയിലുണ്ടാകും. ഇതിനിടെയാണ് യേശുദാസിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച
ജയവിജയയുടെ സംഗീതത്തിൽ ഒറ്റ സിനിമയ്ക്കേ ഞാൻ പാട്ടെഴുതിയിട്ടുള്ളൂ. പക്ഷേ, അവരുടെ സംഗീതജീവിതത്തിലെ വലിയൊരു ചരിത്രത്തിനൊപ്പം എന്റെ വരികളുണ്ട്.ഞാൻ 2 സിനിമയ്ക്കു മാത്രം പാട്ടെഴുതിക്കഴിഞ്ഞ കാലം. എച്ച്എംവിക്കുവേണ്ടി ഗ്രാമഫോൺ ഡിസ്ക് ചെയ്യാനുള്ള താൽപര്യവുമായി ജയവിജയന്മാർ കാണാനെത്തി. അന്നു ഞാനും അവരും
ഏറ്റവും പ്രിയപ്പെട്ടൊരാൾ കൂടി വിട പറയുകയാണ്. സാർഥകമായിരുന്നു ആ ജീവിതം. എനിക്ക് ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്തായിരുന്നു ജയൻ ചേട്ടൻ. ഗുരുനാഥനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരിലൂടെ ആരംഭിച്ചതാണ് ആ ബന്ധം. സിനിമയിൽ പാടിത്തുടങ്ങിയ ശേഷമാണു ഞാൻ ചെമ്പൈ സ്വാമിയുടെ അരികിലെത്തുന്നത്. എനിക്കു മുൻപേ സ്വാമിയുടെ
സംഗീതത്തിന്റെ സാധകവഴിയിൽ സ്വന്തമായ വഴി കണ്ടെത്തിയ പ്രതിഭയായിരുന്നു കെ.ജി ജയൻ. ഇരട്ടസഹോദരനായ വിജയനൊപ്പം അത്യപൂർവമായ സംഗീതയാത്രയാണ് കെ.ജി ജയൻ നടത്തിയത്. പാതിവഴിയിൽ ആത്മാവും ജീവനുമായ ഇരട്ടസഹോദരൻ വിടപറഞ്ഞപ്പോൾ പതറിപ്പോയ ജയനെ വീണ്ടും സംഗീതവഴിയിലെത്തിച്ചത് കെ.ജെ യേശുദാസായിരുന്നു. വേർപാടിന്റെ മുറിവുണക്കാൻ
ഭക്തിയുടെ ഈറനണിഞ്ഞ വൃശ്ചികപ്പുലരിയെ ഓർമപ്പെടുത്തുന്ന പേര്; സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ). വർഷങ്ങൾ സ്ഫുടം ചെയ്ത സംഗീതസപര്യയുടെ ഉടമ. സൂര്യതേജസ്സു പോലെ നെറ്റിയിൽ ചന്ദനവും കുങ്കുമവും ചാലിച്ചെഴുതിയ കുറി. ജനകീയമായ അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയാണ് ജയവിജയന്മാർ മലയാളിയുടെ നാവിൻതുമ്പിൽ വിളയാടിയത്. എല്ലാം
നാടും വീടും ജോലിയുമെല്ലാം ഉപേക്ഷിച്ച് സിനിമ എന്ന മായികസ്വപ്നത്തിനു പിറകെ വർഷങ്ങളോളം അലഞ്ഞു; ഒടുവിൽ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ആറന്മുളക്കാരൻ ഉണ്ണി എന്ന കെ.ആർ.ഉണ്ണികൃഷ്ണൻ നായരെ പലരുമോർക്കുക സംവിധായകനായിട്ടല്ല, പാട്ടെഴുത്തുകാരനായിട്ടാവും. മെലഡിയുടെ മുഗ്ദ്ധലാവണ്യം തുളുമ്പുന്ന
പദലാളിത്യവും ആശയഗാംഭീര്യവുമാണ് പി.ഭാസ്കരനെന്ന പേരിനെ മലയാളത്തിന്റെ കാവ്യ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്. ജീവിതഗന്ധിയായ വരികൾ ആ തൂലികയിൽനിന്നു പിറന്നു വീണപ്പോഴെല്ലാം ആസ്വാദക ഹൃദയങ്ങൾക്കത് ഉത്സവമായിരുന്നു. ദാർശനികത, പ്രണയം, ഹർഷം, വേദന, നിരാശ... സകല മാനുഷിക ഭാവങ്ങളും ശ്രുതിയിട്ടുണരുന്ന ആ കാവ്യവഴിയിൽ
കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസ്സിൽ ശുദ്ധസംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന് ഇന്ന് 61ാം പിറന്നാൾ മധുരം. പാദസരക്കിലുക്കം പോലുള്ള ആ മധുര നാദത്തിൽ അലിഞ്ഞൊഴുകിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ നാവിൻ തുമ്പിൽ ഇടവേളകളില്ലാതെ വിരുന്നെത്തുന്നു. സദാ മന്ദസ്മിതം പൊഴിക്കുന്ന
അക്ഷമമായ കാത്തിരിപ്പിനൊടുവിൽ അങ്ങു ദൂരെ വേദിയിൽ ഒരു വെളുത്ത പൊട്ട് തെളിയുന്നു. സ്റ്റേജിലെ മങ്ങിയ വെളിച്ചത്തിൽ ആ പൊട്ടിന് സ്വർണ്ണത്തിളക്കം. കാത്തിരിപ്പിന്റെ ആലസ്യത്തിൽ നിന്ന് നിലയ്ക്കാത്ത ഹർഷാരവങ്ങളിലേക്ക് മതിമറന്നുണരുന്നു സദസ്സ്. കാണാൻ കൊതിച്ച, കേൾക്കാൻ കൊതിച്ച പാട്ടുകാരനാണ് മൈക്കിന് മുന്നിൽ. ആ
‘കരുണാമയനേ കാവല് വിളക്കേ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ പുത്തൻ ദൃശ്യാവിഷ്കാരം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. സത്യം ഓഡിയോസ് ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. അധ്വാനിക്കുന്ന യുവതലമുറയെയും കഷ്ടപ്പാടിൽ അവർ അനുഭവിക്കുന്ന ദൈവിക കരുതലുമൊക്കെയാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അലക്സ് കുര്യൻ
'പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു താളം'... ഉണ്ണികളെ ഒരു കഥപറയാം എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം ആരംഭിക്കുന്നത് ഒരു ടങ്
വിശ്വമില്ലാ നീയില്ലെങ്കിൽ വീണടിയും ഞാനീ മണ്ണിൽ... കുട്ടിക്കാലത്ത് ആദ്യത്തെ പാട്ടോർമകൾ തുടങ്ങുന്നത് ഉച്ചനേരങ്ങളിലെ ആകാശവാണി ഗാനോത്സവങ്ങളിലൂടെയായിരുന്നു. മീനവെയിലവധിക്കാല നട്ടുച്ചകൾക്കു നല്ലീണങ്ങളുടെ നനവും കുളിർമയും നൽകിയ എത്രയെത്ര പാട്ടുനേരങ്ങളുണ്ടെന്നോ അങ്ങനെ ഓർത്തെടുക്കാൻ. ഊണുകഴിഞ്ഞ്
ഹൃദയഗീതങ്ങളുടെ കവിയാണ് മലയാളികൾക്ക് ശ്രീകുമാരൻ തമ്പി. അടിമുടി സിനിമയായ ഒരാൾ. ഇപ്പോൾ പഴയ കാലത്തോളം സജീവമല്ലെങ്കിലും മലയാള സിനിമയെ ഒരു കാലത്ത് പാട്ടു കൊണ്ടും വ്യത്യസ്തമായ തിരക്കഥകൾ കൊണ്ടും അനിതര സാധാരണമായ നിർമിതികൾ കൊണ്ടും അദ്ദേഹം സമ്പന്നമാക്കി. ഒട്ടും അതിശയോക്തിയില്ലാതെ പറഞ്ഞാൽ മലയാള സിനിമയ്ക്ക്
ശുദ്ധ സംഗീതത്തിന്റെ സൗന്ദര്യം മലയാളിയിലേയ്ക്കു പകർന്ന ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 84ാം പിറന്നാൾ. കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ശ്രീകുമാരൻ തമ്പി ജനിച്ചത്. കുട്ടിക്കാലം മുതൽ കഥകളും കവിതകളും
ഹൃദയഗീതങ്ങളുടെ കവി! മലയാളിക്ക് ശ്രീകുമാരൻ തമ്പിയെന്നാൽ അതാണ്. ആ തൂലികത്തുമ്പിൽ വിരിയുന്ന ഓരോ വാക്കും ഹൃദയത്താളുകളിലേക്കു പകർത്തിയെഴുതി സ്വർണലിപികളായി കാത്തുവയ്ക്കുകയാണ് പാട്ടുപ്രേമികൾ. ജീവിതത്തിൽ ഒഴുകിപ്പരന്ന പ്രണയത്തെക്കുറിച്ച്, പ്രിയപ്പെട്ടവളെക്കുറിച്ച് 18 ാം വയസ്സിൽ ആദ്യ പ്രണയഗാനം എഴുതി.
മലയാള സിനിമാഗാനങ്ങളുടെ പൂക്കാലം. പി. ഭാസ്ക്കരനും വയലാറും ഒഎന്വി കുറുപ്പും പരന്നൊഴുകുകയാണ്. അവിടെ മറ്റൊരാളിന് ഇടമില്ലെന്ന് ആസ്വാദകരും സംഗീതജ്ഞരും വിധി എഴുതിക്കഴിഞ്ഞു. എന്നിട്ടും പാട്ടിന്റെ ഒരു കുമ്പിള് തീർഥവുമായെത്തിയ ഹരിപ്പാട്ടുകാരന് മഹാനദിയായി കരകവിഞ്ഞൊഴുകി. ആസ്വാദകരെ പുളകമണിയിച്ചും സംഗീതജ്ഞരെ
എന്റെ എല്ലാ പാട്ടുകളും എടുത്തോളൂ; എനിക്ക് ദേവരാജന്റെ ഹരിവരാസനം മാത്രം മതി. മരണംവരെ അത് ഞാന് നെഞ്ചോടു ചേര്ത്തുവെക്കും എന്ന് പറഞ്ഞത് ദേവരാജൻ എന്ന സംഗീത രാജശിൽപ്പിയുടെ സമകാലീനനായ ഒരു സംഗീത സംവിധായകനാണ്, അതെ നിരീശ്വരവാദിയായിട്ടും മധ്യമവതി രാഗത്തിന്റെ മുഴുവൻ സൗന്ദര്യവും മാധുര്യവും നിറച്ച ഹരിവരാസനം
ഇന്ത്യയുടെ പാട്ടുജീവിതത്തെ തനിക്കു മുൻപും ശേഷവുമെന്നു രണ്ടായി തിരിച്ചിട്ട സംഗീത സംവിധായകനാണ് എ.ആർ.റഹ്മാൻ. സ്വന്തം ജീവിതത്തിലും റഹ്മാന് ഇതുപോലെ രണ്ടു പാതികളുണ്ട്. അന്തർമുഖനും ഏകാകിയുമായ റഹ്മാനും 2009 ഓസ്കർ പുരസ്കാരത്തിനുശേഷം സംഗീതത്തെക്കുറിച്ച് കൂടുതൽ വാചാലനായ റഹ്മാനും. റഹ്മാനോട് ഏറ്റവും ചേർന്നു
വർഷങ്ങൾക്കു മുൻപ് ഗൾഫിൽ പി.ജയചന്ദ്രന്റെ ഗാനമേള. ഒട്ടുമിക്ക പാട്ടുകളുടെയും വരികളെല്ലാം മനഃപാഠമായ അദ്ദേഹം തന്റെ സമൃദ്ധമായ ഓർമയിൽനിന്നാണു പാടുക. സദസ്സെല്ലാം നല്ല സംഗീതലഹരിയിലാണ്. മുൻപിലിരിക്കുന്ന ഒരാൾ അല്പം കൂടുതൽ ‘ലഹരി’യിലാണെന്നു തോന്നുന്നു. പാട്ടിലെ ചില ക്ലിഷ്ടപ്രദേശങ്ങളിലൂടെ ജയചന്ദ്രൻ
പി.ജയചന്ദ്രനെ സമ്പൂർണ പാട്ടുകാരനാക്കിയതിൽ എം.കെ.അർജുനൻ വലിയ പങ്കുവഹിച്ചു. ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം...’ എം.കെ.അർജുനൻ എന്ന സംഗീത സംവിധായകൻ അരങ്ങേറ്റം കുറിക്കുന്ന ‘കറുത്ത പൗർണമി’ (1968) എന്ന സിനിമ. അതിലെ ഒന്നിനൊന്നു മനോഹരമായ ഗാനങ്ങൾ ചെന്നൈയിലെ വിജയാ ഗാർഡൻസ്
ആയിരക്കണക്കിനു പ്രിയഗാനങ്ങളിലൂടെ അര നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട് പി.ജയചന്ദ്രൻ. നമ്മുടെ നൊമ്പരത്തിലും പ്രണയത്തിലും വിരഹത്തിലും ഉല്ലാസത്തിലുമെല്ലാം എത്രയോവട്ടം കൂട്ടുവന്ന ശബ്ദം. ആദരവിനേക്കാൾ നമ്മുടെ പ്രിയം പിടിച്ചുപറ്റിയ പ്രതിഭ. എന്നിട്ടും അദ്ദേഹം ഒരു ആത്മകഥയെഴുതിയപ്പോൾ നമ്മോടു പറയേണ്ടി വന്നു.