Download Manorama Online App
അഹമ്മദാബാദ് ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗുജറാത്തിൽ ബിജെപിക്കു തിരിച്ചടിയായി എംഎൽഎ രാജിവച്ചു. കേതൻ ഇനാംദാറാണു സ്പീക്കർക്കു രാജിക്കത്ത് നൽകിയത്. വഡോദര ജില്ലയിലെ സാവ്ളി മണ്ഡലത്തില്നിന്നു തുടർച്ചയായി മൂന്നു തവണ എംഎല്എയായ നേതാവാണ്. Read Also:ഉദ്ധവിനെ തളയ്ക്കാൻ രാജ് താക്കറെയെ
മുംബൈ∙മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ഉയർത്തുന്ന വെല്ലുവിളികളെ ഭേദിച്ച് ലോക്സഭാ സീറ്റുകൾ വർധിപ്പിക്കാൻ കസിൻ രാജ് താക്കറെയെ കൂട്ടുപിടിച്ച് ബിജെപി. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന എൻഡിഎയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്നാണ് സൂചന. രാജ് താക്കറെ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി അമിത് ഷായുമായും മഹാരാഷ്ട്ര
തിരഞ്ഞെടുപ്പ് വരുമ്പോൾ ജനത്തെ കയ്യിലെടുക്കാൻ ഇന്ധന വിലയെ കൂട്ടുപിടിക്കുന്ന തന്ത്രം കഴിഞ്ഞ കുറേ വർഷങ്ങളായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പയറ്റിക്കൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ടു വർഷത്തോളം, കൃത്യമായി പറഞ്ഞാൽ 22 മാസം മാറ്റമില്ലാതെ നിന്ന ഇന്ധന വില ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കേ കുറച്ചുകൊണ്ട് ഇത്തവണയും സർക്കാർ പതിവു തെറ്റിച്ചിട്ടില്ല. ഇന്ധനവില കൂട്ടുമ്പോൾ എണ്ണക്കമ്പനികളുടെ തീരുമാനം എന്നു പറഞ്ഞു മാറി നിൽക്കുന്ന കേന്ദ്രം വില കുറയ്ക്കുമ്പോൾ അതിനെ സർക്കാരിന്റെ നേട്ടമായി എടുത്തു കാട്ടാനും മടിക്കാറില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിക്കൽ വന്നുനിന്ന സമയത്ത്, മാർച്ച് 8ന് വനിതാദിനത്തിൽ, വീട്ടമ്മമാർക്കുള്ള സമ്മാനമായാണ് എൽപിജി ഗാർഹിക സിലിണ്ടറിന്റെ വിലയിൽ 100 രൂപയുടെ കുറവു വരുത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം വില പ്രാബല്യത്തിൽ വന്നു. അങ്ങനെ ആറു മാസമായി മാറ്റമില്ലാതെ തുടർന്നിരുന്ന ഗാർഹിക സിലിണ്ടർ നിരക്ക് തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായി കുറഞ്ഞു. 2023 ഓഗസ്റ്റ് 30ന് ആണ് ഇതിനു മുൻപ് ഗാർഹിക സിലിണ്ടർ നിരക്കു കുറയ്ക്കുന്നത്. രക്ഷാബന്ധൻ, ഓണസമ്മാനമായി എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് അന്ന് ഒറ്റയടിക്ക് 200 രൂപ കുറച്ചപ്പോൾ രണ്ടു വർഷങ്ങൾക്കു ശേഷമുണ്ടായ വിലക്കുറവ് ആയിരുന്നു അത്. പിന്നെയും ആറുമാസം കാക്കേണ്ടി വന്നു അടുത്ത വിലക്കുറവിനായി.
ന്യൂഡൽഹി. ദക്ഷിണേന്ത്യയോട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന വിവേചനപരമായ നിലപാടുകളെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ്. കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് കേരള ജനതയോട് മാപ്പുപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്ന് ജയറാം രമേശ് ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി
ന്യൂഡൽഹി∙ രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. നരേന്ദ്രമോദിയുടെ ‘മോദിയുടെ ഗ്യാരണ്ടി’ മുദ്രാവാക്യം പാഴാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംസാരിക്കുകയായിരുന്നു ഖർഗെ
തിരുവനന്തപുരം ∙ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്നു കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണു കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തിരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചു. Read Also:പാലക്കാടിനെ ഇളക്കിമറിച്ച്
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എൻഡിഎ മുന്നണിക്കു തിരിച്ചടിയായി കേന്ദ്രമന്ത്രി രാജിവച്ചു.
ബെംഗളൂരു ∙ എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ എസിന് (ജെഡിഎസ്) കർണാടകയിൽ 2 സീറ്റേ ബിജെപി നൽകാനിടയുള്ളൂ എന്ന സൂചനകൾക്കിടെ അതൃപ്തിയുമായി ദൾ സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമി രംഗത്ത്. ഹാസൻ, മണ്ഡ്യ സീറ്റുകൾ മാത്രമേ ദളിനു ലഭിക്കാനിടയുള്ളൂ. കോലാർ സീറ്റ് ബിജെപി വിട്ടുകൊടുക്കില്ലെന്നുമാണു സൂചന. ഇതാണു
പാലക്കാട്∙ കനത്ത ചൂടിലും പാലക്കാട് നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ. റോഡിന്റെ ഇരുവശത്തും അണിനിരന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്ത് അഞ്ചുവിളക്കു മുതൽ ഹെഡ്പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം മോദി തുറന്ന വാഹനത്തിൽ സഞ്ചരിച്ചു. മോദിയെ കാണാനായി ഇരുവശവും തടിച്ചുകൂടി നിന്നവർ അദ്ദേഹത്തെ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. 39 ഡിഗ്രി സെൽഷ്യസ്
തൃശൂർ ∙ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്റെ സ്മൃതികുടീരം സന്ദർശിക്കണോ എന്ന് എന്റെ നേതാക്കൾ പറയട്ടെ എന്നും
തൊടുപുഴ∙ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം.മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം.എം.മണി പരിഹസിച്ചു. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ
മറ്റു പൗരത്വം സ്വീകരിക്കാത്ത പ്രവാസികൾ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വോട്ടർ ഹെൽപ് ലൈൻ ആപ് ഉപയോഗിച്ചോ അല്ലെങ്കിൽ voters.eci.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്തോ 6എ എന്ന ഫോം പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം. ഫോട്ടോ, പാസ്പോർട്ട് വിവരങ്ങൾ ഇവ നൽകണം. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്കു നേരിട്ടുനൽകുന്ന അപേക്ഷകളിൽ ഫോമിന്റെ 2 പകർപ്പുകളും പാസ്പോർട്ടിന്റെ നിശ്ചിതപേജുകളിലെ പകർപ്പുകളും സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം.
ആലപ്പുഴ ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്നു പ്രചരിപ്പിച്ചു തട്ടിപ്പ്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി 3 മാസത്തെ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവ വിശ്വസിക്കരുതെന്നും മറ്റാർക്കും അയച്ചു കൊടുക്കരുതെന്നും സൈബർ സെൽ അധികൃതർ നിർദേശിച്ചു.
ശ്രീനഗർ ∙ ആറു വർഷത്തോളമായി കേന്ദ്രം നേരിട്ടു നിയന്ത്രിക്കുന്ന ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഇക്കുറി ഏവരും ഉറ്റുനോക്കുന്നു. ലോക്സഭയ്ക്കൊപ്പം ഇല്ലെന്നു വ്യക്തമായെങ്കിലും കോടതി ഉത്തരവുള്ളതിനാൽ സെപ്റ്റംബർ 30നു മുൻപ് നിയമസഭാ തിരഞ്ഞെടുപ്പു നടത്തണമെന്നതിനാൽ പ്രത്യേകിച്ചും. കശ്മീരിലെ രാഷ്ട്രീയസ്ഥിതിയും ബിജെപിയുടെയും ഇന്ത്യാസഖ്യത്തിന്റെയും സാധ്യതയും സംബന്ധിച്ച് നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല സംസാരിക്കുന്നു.
ന്യൂഡൽഹി ∙ ലോക്സഭ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ, ബംഗാളിലെ ഡിജിപിയെ അടക്കം 6 സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മിഷൻ മാറ്റി. ബംഗാളിൽ ഡിജിപി രാജീവ് കുമാറിനെ പദവിയിൽനിന്നു മാറ്റിക്കൊണ്ട് കമ്മിഷൻ സംസ്ഥാന സർക്കാരിനു കത്തു നൽകി. ഗുജറാത്ത്, യുപി, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെയും കമ്മിഷൻ നീക്കം ചെയ്തു. മിസോറം, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ പൊതുഭരണ വകുപ്പ് സെക്രട്ടറിമാരെയും മാറ്റി.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ബിജെപിയുടെ പ്രചാരണം ഏകോപിപ്പിക്കാനോ പൊതുയോഗം സംഘടിപ്പിക്കാനോ ആർഎസ്എസ് ഇറങ്ങുന്നില്ല. പകരം ബൂത്ത് പ്രവർത്തനത്തിന്റെ ചുമതല ആർഎസ്എസ് ഏറ്റെടുക്കും. തെക്കേയിന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ഇൗ പ്രവർത്തനം മാത്രം ശ്രദ്ധിച്ചാൽ മതിയെന്നാണ് ആർഎസ്എസിന്റെ പ്രതിനിധിസഭായോഗ തീരുമാനം.
കൽപറ്റ ∙ മുതലാളിത്തത്തിനു മുന്നില് മുട്ടുമടക്കി നില്ക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴല്നാടന് എംഎല്എ. പിണറായിയുടെ പതനത്തിന്റെ നാളുകള് ആഗതമായി. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീര്ത്താലും പിണറായിയുടെ കസേരയിലെ നാളുകള് എണ്ണപ്പെട്ടു. കല്പറ്റ നിയോജകമണ്ഡലം
തൃശൂർ ∙ ആലത്തൂരിലെ ഇടതു സ്ഥാനാർഥി മന്ത്രി കെ.രാധാകൃഷ്ണന് വോട്ട് അഭ്യർഥിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. സമൂഹമാധ്യമത്തിൽ വിഡിയോ ആയാണ് അദ്ദേഹം വോട്ടഭ്യർഥന നടത്തിയത്. തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ച് പത്മഭൂഷൺ വേണ്ടെന്ന് പറഞ്ഞുള്ള വിവാദം ഉയർന്നതിനിടെയാണ് അദ്ദേഹം കെ.രാധാകൃഷ്ണനായി
തൃശൂർ∙ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച തൃശൂരിലെ ഇടത് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകി എൻഡിഎ. തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരൂപയോഗം ചെയ്തതായും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനിൽ കുമാറിനെ സ്ഥാനാർഥിയാക്കുന്നതു
പട്ന∙ ബിഹാറിൽ എൻഡിഎ ലോക്സഭാ സീറ്റു വിഭജനം പൂർത്തിയായി. സംസ്ഥാനത്തെ 40 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി 17, ജനതാദൾ (യു) 16, ലോക് ജനശക്തി പാർട്ടി (റാംവിലാസ്) 5, ഹിന്ദുസ്ഥാനി അവാം മോർച്ച 1, രാഷ്ട്രീയ ലോക് മഞ്ച് 1 എന്നിങ്ങനെയാണ് സീറ്റു വിഭജനം.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽനിന്ന് ഒളിച്ചോടുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്യുന്നത്.
വീറും വാശിയുമേറിയ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോരാട്ട ദിനങ്ങളിലേക്കു രാജ്യം കടന്നിരിക്കുകയാണ്. മികച്ച, സ്ഥാനാർഥികളെ തന്നെയാണു ജനങ്ങൾക്കു മുൻപിൽ ഓരോ പാർട്ടിയും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം ഉണ്ടോയെന്നതിൽ ചിലരെങ്കിലും ഇതിനോടകം സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. രാഷ്ട്രീയപാർട്ടികൾ യുവാക്കൾക്ക് എല്ലാ മേഖലയിലും അർഹമായ പ്രാതിനിധ്യം കൊടുക്കണമെന്നു തന്നെയാണു പൊതുവികാരം.
ന്യൂഡൽഹി ∙ ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഗുജറാത്ത്, ഉത്തർപ്രദേശ്,
കല്പറ്റ∙ രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോഴുള്ള അങ്കലാപ്പിനെ തുടർന്നാണെന്ന് കെ.സി.വേണുഗോപാൽ. സിപിഎം എവിടെയാണ് ബിജെപിയെ എതിർക്കുന്നത്. കേരളത്തിലാണോ ബിജെപിയെ എതിർക്കുന്നത്. അതിന് കേരളത്തിലെവിടെയാണ് ബിജെപി.
ചെന്നൈ ∙ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി കോൺഗ്രസ് മൽസരിക്കുന്ന 10 സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു. തിരുവള്ളൂർ (സംവരണം), കടലൂർ, മയിലാടുതുറൈ, ശിവഗംഗ, തിരുനെൽവേലി, കൃഷ്ണഗിരി, കരൂർ, വിരുദുനഗർ, കന്യാകുമാരി, പുതുച്ചേരി എന്നിവിടങ്ങളിലാണു കോൺഗ്രസ് മൽസരിക്കുക. കഴിഞ്ഞ തവണ തോറ്റ തേനി സീറ്റ് ഡിഎംകെ
ഹൈദരാബാദ്∙ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഇന്ത്യാസഖ്യത്തിന്റെ മെഗാറാലിയിൽ രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശനത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അമ്മമാരും പെൺമക്കളും തനിക്ക് ശക്തിയുടെ രൂപങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലെ ജഗ്തിയാലിൽ നടന്ന
ഭക്ഷണകാര്യത്തിൽ ഏറ്റവും ശ്രദ്ധാലുവായ സ്ഥാനാർഥികളിലൊരാളാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രൻ. ലഘുഭക്ഷണമാണ് കരുത്ത്. തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്തിനു മുന്നിലുള്ള കടയിലെ പൊതിഞ്ഞുവാങ്ങിയ ഒരു കുറ്റി പുട്ടും റോബസ്റ്റ പഴവും കഴിച്ചാണ് പ്രചാരണത്തിനിറങ്ങുന്നത്.
ബെംഗളൂരു∙ കര്ണാടക മുന്മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹം. കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി ഗൗഡ ചര്ച്ച നടത്തി. ബെംഗളൂരു നോർത്തിൽനിന്നുള്ള സിറ്റിങ് എംപിയായ ഗൗഡയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം നീരസത്തിലായിരുന്നു. മൈസുരുവില് കോണ്ഗ്രസ് സ്ഥാനാര്ഥിയായേക്കുമെന്നാണു റിപ്പോര്ട്ട്.
ഹൈദരാബാദ്∙ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. തമിഴ്നാട്ടിൽനിന്ന് ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കാനാണ് രാജിയെന്നാണ് റിപ്പോർട്ട്. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതുച്ചേരി,
ന്യൂഡൽഹി∙ ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയെ വിമർശിച്ച് സുപ്രീം കോടതി. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് എല്ലാ വിവരങ്ങളും നൽകാനാണ് ആവശ്യപ്പെട്ടതെന്ന് കോടതി പറഞ്ഞു. ഇലക്ടറൽ ബോണ്ടിലെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ വെളിപ്പെടുത്താത്ത് എന്തുകൊണ്ടാണെന്ന
തൃശൂർ∙ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ. ടൊവിനോ തിരഞ്ഞെടുപ്പു കമ്മിഷൻ ബ്രാൻഡ് അംബാസിഡർ ആണെന്ന് അറിയില്ലായിരുന്നെന്നും അറിഞ്ഞപ്പോൾ തന്നെ ചിത്രം പിൻവലിച്ചെന്നും സുനിൽ കുമാർ പറഞ്ഞു. ‘‘പൂങ്കുന്നത്ത്
തൃശൂര്∙ കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പോസ്റ്റില് പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. പാര്ട്ടിയും കലാമണ്ഡലം
തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തൃശൂരിൽ ഫെയ്സ്ബുക് പോസ്റ്റുകളെച്ചൊല്ലി വിവാദം. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപയുടെ പോസ്റ്റാണ് ആദ്യത്തേത്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. സുരേഷ് ഗോപിയെ പിന്തുണയ്ക്കാനായി ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്.
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് വോട്ടു ചെയ്യുക 98 കോടി വോട്ടർമാരാണെന്നാണ് കണക്ക്. ആദ്യ തിരഞ്ഞെടുപ്പിന് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ അഞ്ചിരട്ടിയാണ് വോട്ടർമാരുടെ എണ്ണത്തിലെ വർധന. എല്ലാ പൗരന്മാർക്കും വോട്ടവകാശത്തിൽ തുല്യ പ്രാധാന്യമെന്നത് ശരിയാണെങ്കിലും ഇന്ത്യ ആരാണ് ഭരിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന ചില നിർണായക സംസ്ഥാനങ്ങളുണ്ട്. ഏറ്റവും അധികം ലോക്സഭാ സീറ്റുകളുള്ള രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ആകെ സീറ്റിൽ 45.8 ശതമാനവും (249 എണ്ണം) ഈ അഞ്ചിടത്താണ്. ബിജെപിയാണെങ്കിലും ‘ഇന്ത്യ’ മുന്നണിയാണെങ്കിലും ഈ അഞ്ചു സംസ്ഥാനങ്ങളിലെ സീറ്റുകൾ ഭദ്രമാണെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ മറ്റിടങ്ങളെപ്പറ്റി ആലോചിക്കുക പോലുമുള്ളൂവെന്നതാണു യാഥാർഥ്യം. ദക്ഷിണേന്ത്യയിലേയ്ക്ക് വഴിയടഞ്ഞിട്ടും രാജ്യം ഭരിക്കാൻ ബിജെപിക്ക് എന്തുകൊണ്ടു കഴിഞ്ഞു എന്ന ചോദ്യത്തിന്റെ കൂടി ഉത്തരമാണ് ഈ അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണവും. രാജ്യത്തിന് ഇതേവരെ 8 പ്രധാനമന്ത്രിമാരെ സമ്മാനിച്ച ഉത്തർപ്രദേശാണ് നിർണായക സംസ്ഥാനങ്ങളിൽ ആദ്യത്തേത്. 80 ലോക്സഭാ സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും. തമിഴ്നാട് മാത്രമാണ് ഇക്കൂട്ടത്തിൽ ദക്ഷിണേന്ത്യയിൽനിന്നുള്ളത്. തമിഴ്നാടും തൊട്ടടുത്ത കേരളവും ഇത്തവണ ബിജെപിയുടെ ഉൾപ്പെടെ നിർണായക ലക്ഷ്യമാകുന്നതും വെറുതെയല്ല. ജാതിസമവാക്യങ്ങളും തൊഴിലില്ലായ്മയും അഴിമതിയും വിഷയമാകുന്ന തിരഞ്ഞെടുപ്പിൽ ഈ അഞ്ച് സംസ്ഥാനങ്ങളിലെ സീറ്റ് നില ബിജെപിക്കും ഇന്ത്യ മുന്നണിക്കും നിർണായകമാകും. എന്താണ് ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ ചിത്രം? വിശദമായി പരിശോധിക്കാം...
തിരുവനന്തപുരം∙ സ്ഥാനാർഥിക്കോ പാർട്ടികൾക്കോ എതിരെ സമൂഹമാധ്യമങ്ങളിൽ തെളിവില്ലാതെ ആരോപണങ്ങൾ പോസ്റ്റ് ചെയ്താൽ കുടുങ്ങും. അത്തരം പരാതി ലഭിച്ചാൽ ഉടനെ ആളെ പിടികൂടാനും തെളിവ് ആവശ്യപ്പെടാനുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തെളിവ് ഇല്ലെങ്കിൽ കേസെടുക്കും. ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുന്നതും കുറ്റകരമാകും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയപാർട്ടികൾ സമൂഹമാധ്യമ പടയെ സജീവമാക്കിയതോടെയാണു കമ്മിഷനും പിടിമുറുക്കിയത്.
തിരുവനന്തപുരം ∙ നാമനിർദേശപ്പത്രിക സമർപ്പണം തീരുന്നതിനു 10 ദിവസം മുൻപു വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരമുണ്ട്. 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരർക്കാണു യോഗ്യത. അപേക്ഷിക്കുന്ന പോളിങ് പ്രദേശത്തെ താമസക്കാരാകണം.
മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു കാഹളം ഉയർന്നതിന്റെ പിറ്റേന്നു തന്നെ വൻശക്തിപ്രകടനവുമായി പ്രചാരണം തുടങ്ങാനായതിന്റെ ആവേശത്തിലാണ് ഇന്ത്യാസഖ്യം. മമത ബാനർജിയും സിപിഎം, സിപിഐ നേതാക്കളും ഒഴികെ പ്രബലരായ മിക്ക നേതാക്കളും കൈകോർത്തിരിക്കെ, ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി.
തിരുവനന്തപുരം ∙ ഈ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ എന്നന്നേക്കുമായി മാറ്റമുണ്ടാകുമെന്ന് ബിജെപിയുടെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന പ്രകാശ് ജാവഡേക്കർ പറഞ്ഞു. ബിജെപി 370ന് മുകളിൽ സീറ്റ് നേടും. എൻഡിഎ സഖ്യം 400നു മുകളിൽ സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർഷകസുഹൃത്തുക്കളായ മുന്നണി സ്ഥാനാർഥികളെ മാത്രം വിജയിപ്പിക്കാൻ കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകളുടെ പ്രഥമ ഉച്ചകോടിയിൽ തീരുമാനം. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അൻപതിലേറെ സ്വതന്ത്ര കർഷക സംഘടനകളിൽ നിന്നുള്ള 256 പ്രതിനിധികൾ പങ്കെടുത്തു.
തിരുവനന്തപുരം∙കോൺഗ്രസിൽ കൂടിയാലോചനകളില്ലെന്ന പരാതിക്കു നല്ല മാറ്റം വന്നെന്നും സ്ഥാനാർഥിപ്പട്ടികയിലെ മാറ്റങ്ങളിൽ തെളിയുന്നത് അതാണെന്നും പ്രവർത്തകസമിതി അംഗവും പ്രചാരണസമിതി അധ്യക്ഷനുമായ രമേശ് ചെന്നിത്തല. ഡൽഹി ചർച്ചകളിലെ ആ മാറ്റം കൂട്ടായ ആലോചനകളുടെ ഫലമായിരുന്നു. അതു ശുഭോദർക്കമാണ്–: മനോരമ ഓൺലൈൻ ക്രോസ് ഫയർ അഭിമുഖത്തിൽ ചെന്നിത്തല പറഞ്ഞു.
പാൽനാഡു (ആന്ധ്ര) ∙ മൂന്നാം തവണ സർക്കാരുണ്ടാക്കിയശേഷം കൂടുതൽ വലിയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആന്ധ്രപ്രദേശിലെ പാൽനാഡു ജില്ലയിൽ ബോപ്പുഡി ഗ്രാമത്തിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി.
അമ്മയെപ്പോലെ കോൺഗ്രസിനെ കാത്ത മണ്ഡലമാണ് ഉത്തർ പ്രദേശിലെ അമേഠി. കോൺഗ്രസുകാർക്ക് ‘അമ്മേ’ഠിയെന്നും വിളിക്കാം. 5 വർഷം മുൻപ് ഈ ‘അമ്മവീട്’ വിട്ടിറങ്ങിയ മകൻ തിരികെയെത്തുന്നതു കാത്തിരിക്കുകയാണ് അവർ. 2019 മുതൽ വയനാട്ടിൽനിന്നുള്ള എംപിയാണെങ്കിലും അമേഠിക്കാർക്കു രാഹുൽ ഗാന്ധി സ്വന്തം പയ്യനാണ്. പഴമക്കാർ ഇങ്ങനെ വിളിക്കുന്നു; ‘നമ്മുടെ രാജീവിന്റെ മകൻ’.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിയുടെ പ്രതീക്ഷകൾ പങ്കുവച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്. കേരളത്തില് 10
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ, കേരളത്തിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാനായി നിയോഗിച്ചത് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയെയാണ്. 2019ൽ ഇരുപതിൽ 19 സീറ്റും സ്വന്തമാക്കിയാണ് കോൺഗ്രസ് മിന്നുംവിജയം സ്വന്തമാക്കിയത്. ഇത്തവണ 20 സീറ്റും ലക്ഷ്യമിടുമ്പോൾ ചെന്നിത്തലയ്ക്കു ചെയ്തു തീർക്കാൻ ജോലികളേറെയാണ്. ചെന്നിത്തലയുടെ നിയമസഭാ മണ്ഡലമായ ഹരിപ്പാട് ഉൾപ്പെട്ട ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽനിന്നാണ് നിലവിൽ സിപിഎമ്മിന്റെ ഒരേയൊരു എംപിയെന്നതും സമ്മർദമേറ്റുന്ന കാര്യമാണ്. അവിടെ ഇത്തവണ മത്സരിക്കുന്നതാകട്ടെ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാലും. കേരളത്തോടൊപ്പം, ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പു ചുമതലയുണ്ട് ചെന്നിത്തലയ്ക്ക്. പ്രചാരണ രീതിയിൽ മാറ്റങ്ങളോടെയായിരിക്കുമോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക? പത്മജ പാർട്ടി വിട്ടതുൾപ്പെടെയുള്ള പ്രതിസന്ധികൾ കോൺഗ്രസിനെ ബാധിക്കുമോ? കോൺഗ്രസ് സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിയിലുണ്ടായ സ്ഥാനമാറ്റങ്ങൾ, പ്രമുഖ നേതാക്കളുടെ പാർട്ടി വിടൽ, എൽഡിഎഫ് പ്രചാരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രമേശ് ചെന്നിത്തല. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയിൽ ചെന്നിത്തല സംസാരിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യമില്ലെന്ന പരാതി ഇത്തവണയും ഉയരുന്നുണ്ട്. യുവാക്കൾ അവഗണിക്കപ്പെടുന്നുവെന്നു പരാതിയുയരുമ്പോൾത്തന്നെ, അനുഭവപരിചയമുള്ള മുതിർന്ന നേതാക്കളെ മാറ്റാനാവില്ലെന്ന് എതിർവാദവുമുയരുന്നുണ്ട്.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഷ്ട്രീയ പാർട്ടികൾ 2019ൽ
തിരുവനന്തപുരം∙ ചുട്ടുപൊള്ളുന്ന വേനൽച്ചൂടിനെക്കാൾ ഉച്ചസ്ഥായിയിലാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണ ചൂട്. ചൂടെന്നു കരുതി, പുറത്തിറങ്ങാതിരിക്കാനാവില്ലല്ലോ. അരയും തലയും മുറുക്കി റോഡിലിറങ്ങി മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തണം. ചൂടെത്ര നിസ്സാരമെന്നാണ് സ്ഥാനാർഥികളായ ശശിതരൂർ, രാജീവ് ചന്ദ്രശേഖർ, പന്ന്യൻ രവീന്ദൻ എന്നിവരുടെ ഭാവം. തിരഞ്ഞെടുപ്പിന്റെ തീച്ചൂളയിൽ ചൂടു വിശേഷം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് സ്ഥാനാർഥികൾ.
ഇലക്റ്ററൽ ബോണ്ട് ആശയക്കുഴപ്പങ്ങളും, സെബി ചെയർപേഴ്സന്റെ പ്രസ്താവനകളും കെണിയൊരുക്കിയ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി രണ്ട് ശതമാനം തകർച്ച നേരിട്ട് മുൻ ആഴ്ചകളിലെ നേട്ടങ്ങൾ നഷ്ടമാക്കി. മുൻ ആഴ്ചയിൽ 22493 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 21900 പോയിന്റിലേക്ക് വീണ ശേഷം 22023 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ്
ന്യൂഡൽഹി∙ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈ ശിവാജി പാർക്കിൽ ഇന്നു നടക്കുന്ന ഇന്ത്യാ മുന്നണിയുടെ മെഗാ റാലി പങ്കെടുക്കില്ലെന്ന് ഇടതു പാർട്ടികൾ. രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കേരളത്തിൽ മത്സരിപ്പിക്കുന്നതിൽ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് ഇടതു നേതാക്കൾ വിട്ടുനിൽക്കുന്നത്. നേരത്തെ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളെ ക്ഷണിച്ചെങ്കിലും റാലിയിൽനിന്ന് വിട്ടുനിൽക്കും.
മലയാളത്തിലെ പ്രശസ്തമായ ‘സ്ഥാനാർഥി സാറാമ്മ’ എന്ന ചിത്രത്തിൽ ഒരു ഗാന രംഗമുണ്ട്. പ്രേം നസീറിന്റെയും ഷീലയുടെയും കഥാപാത്രങ്ങൾ തമ്മിൽ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചാരകനായി എത്തുന്ന അടൂർ ഭാസിയുടെ ഗായക കഥാപാത്രമാണു പാടുന്നത്. സ്ഥാനാർഥി സാറാമ്മയുടെ ചിഹ്നം കുരുവിയും പ്രേംനസീറിന്റെ കഥാപാത്രം മത്സരിക്കുന്നത് കടുവ ചിഹ്നത്തിലുമായതിനാലാണ് ഇങ്ങനെ ഒരു പാട്ട്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21വരെയുള്ള കാലഘട്ടത്തിലാണ് ലോക്സഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പു നടന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പു കമ്മിഷൻ പ്രത്യേകം ചിഹ്നങ്ങൾ അനുവദിച്ചിരുന്നു. ചിഹ്നത്തിനനുസരിച്ച് ബാലറ്റ് പെട്ടികളും ഏർപ്പെടുത്തിയിരുന്നു. ഏതു പാർട്ടിക്കാണോ വോട്ട് ചെയ്യുന്നത് അതിന്റെ ചിഹ്നത്തിന്റെ പടം പതിച്ച പെട്ടിയിലായിരുന്നു ബാലറ്റ് പേപ്പർ ഇടേണ്ടിയിരുന്നത്. അങ്ങനെ വോട്ടു ചെയ്യാനാണ് ആളുകളെ പരിശീലിപ്പിച്ചിരുന്നത്. ഉദാഹരണത്തിന് ഒരു പാർട്ടിയുടെ ചിഹ്നം ആനയാണെങ്കിൽ ബാലറ്റ് പേപ്പർ ഇടേണ്ടത് ആ ചിഹ്നം പതിച്ച പെട്ടിയിലാണ്. ഇപ്പോഴും അത്തരം രീതികൾ നിലവിലുണ്ട്. ചിഹ്നം ആളുകളുടെ മനസ്സിൽ പതിപ്പിക്കുകയാണു പ്രധാനം. അതിനെക്കുറിച്ചു സൂചന തരുന്നതാണ് സ്ഥാനാർഥി സാറാമ്മയിലെ ഈ ഗാനം. ബാലറ്റ് പെട്ടികൾ അനുവദിച്ചതിനു പിന്നിലെ കാരണം ജനങ്ങളുടെ സാക്ഷരതാ നിലവാരമായിരുന്നു.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷം, നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ബിജെപിയെ സഹായിക്കുമെന്ന് കുറ്റപ്പെടുത്തി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എൻസിപി തുടങ്ങിയ രാഷ്ട്രീയ കക്ഷികളാണ് തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് രംഗത്തെത്തിയത്.
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുൻപ്, സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടറും വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും റബർ ഇൻസെന്റീവ് സ്കീമിലേക്കുള്ള പണവും അടക്കം സർക്കാർ അനുവദിച്ചു. ഇതിന് 1290 കോടി രൂപയാണ് ഒറ്റദിവസം അനുവദിച്ചത്. പെരുമാറ്റച്ചട്ടം ബാധിക്കാതിരിക്കാനായി തിരക്കിട്ട് ഉത്തരവുകളും ഇറക്കി. കഴിഞ്ഞ ദിവസം 2 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക അനുവദിച്ചിരുന്നു.
ന്യൂഡൽഹി/ശ്രീനഗർ ∙ ലോക്സഭയ്ക്കൊപ്പം ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നായിരുന്നു അഭ്യൂഹമെങ്കിലും അതിനുള്ള സമയമായിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. സുരക്ഷാപ്രശ്നങ്ങളാണ് കാരണം. ലോക്സഭാ തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായ ശേഷം കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
സിഎഎ, യുസിസി : 2019ൽ പാസായ പൗരത്വ ഭേദഗതി നിയമം (സിഎഎ) അനുസരിച്ചുള്ള ചട്ടങ്ങൾ 4 വർഷത്തിനുശേഷം തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി വിജ്ഞാപനം ചെയ്തത് ചർച്ചയായി. ദേശീയ പൗര റജിസ്റ്റർ (എൻപിആർ), ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻആർസി) എന്നിവ സംബന്ധിച്ച അനുബന്ധ ചർച്ചകളും ഇതോടൊപ്പം ഉയരുന്നു. ഉത്തരാഖണ്ഡ് ഏക വ്യക്തിനിയമം (യുസിസി) നടപ്പാക്കി. അസമും ആ വഴിയിലാണ്. സംസ്ഥാനങ്ങളിൽ നടപ്പാക്കിയശേഷം കേന്ദ്രം നിയമനിർമാണം കൊണ്ടുവരുന്ന രീതിയാണ് ബിജെപി ലക്ഷ്യമിടുന്നത്.
റബറിൽ വലിച്ചു പിടിച്ചും ടൂറിസത്തിൽ ചുറ്റിയടിച്ചും പരസ്പരം നോവിക്കാതെ കുത്തിയും പോൾ കഫേയിൽ കോട്ടയത്തെ സ്ഥാനാർഥികൾ. കർഷകമനസ്സോടെ മൂവരും നടത്തിയ സംഭാഷണം ഒന്നാം ഗ്രേഡ് റബർഷീറ്റ് പോലെ നിലവാരമുള്ളതായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജുമാണു പ്രാതൽമേശയിൽ ചർച്ചകൾക്കു തുടക്കമിട്ടത്.
തിരുവനന്തപുരം∙ ദേശീയ തലത്തിൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രസക്തിയില്ലെന്നും അവരുടെ പ്രതിനിധികളെ ഡൽഹിക്ക് അയച്ചാൽ പാഴാകുമെന്നും ശശി തരൂർ. കോൺഗ്രസിന് വോട്ട് ചുരുക്കാൻ എൽഡിഎഫ് ശ്രമിക്കുന്നതിന്റെ ഗുണം കിട്ടുക ബിജെപിക്കു മാത്രമായിരിക്കുമെന്നും തമിഴ്നാട്ടിലെ പോലെ കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ് അവർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലീഡ് നേടാൻ കഴിഞ്ഞ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം അവരെ ഞെട്ടിച്ചു. 91 സീറ്റുമായി അധികാരത്തിലുള്ള മുന്നണിക്കു കിട്ടിയത് വെറും 16 സീറ്റ്! എൽഡിഎഫിനു കിട്ടിയത് 35.1% വോട്ട്, യുഡിഎഫ് 47.23%, ബിജെപി 15.56%. പരമ്പരാഗത വോട്ടു പോലും ചോർന്നതു കണക്കിലെടുക്കുമ്പോൾ ഈ ലോക്സഭാ തിരഞ്ഞെടുപ്പ് എൽഡിഎഫിനു നെഞ്ചിടിപ്പേറ്റുന്നു. 2019 ലെ തിരിച്ചടിക്കുള്ള കാരണത്തെ സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതിങ്ങനെ: ‘ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുന്നതാണു കേരളത്തിലെ പ്രവണത. മോദിയെ ഇറക്കാൻ കോൺഗ്രസിനാണു കഴിയുക എന്ന തോന്നൽ കേരള ജനതയിൽ രൂപപ്പെട്ടു. ഇടതുപക്ഷം മത്സരിക്കുന്ന സീറ്റുകൾ കുറവായതിനാൽ വിജയിക്കേണ്ടത് കോൺഗ്രസാണെന്ന തോന്നൽ ഉണ്ടായി.’
1951–52ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കൊല്ലം – മാവേലിക്കര ലോക്സഭാ നിയോജകമണ്ഡലത്തിൽ നാലു ഘട്ടമായിട്ടാണ് വോട്ടെടുപ്പു നടന്നത്. ഇന്നു കേരളം മുഴുവൻ ഒറ്റ ദിവസം പോളിങ് നടക്കുമ്പോൾ ഇതു വിശ്വസിക്കാൻ പ്രയാസം തോന്നാം. ലോക്സഭയിലേക്കും തിരുവിതാംകൂർ–കൊച്ചി നിയമസഭയിലേക്കും ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ്.
പുതുപ്പള്ളി കരോട്ടു വള്ളക്കാലിലും പാലാ കരിങ്ങോഴയ്ക്കലിലും തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപേ പ്രവർത്തകരുടെ തിരക്കാകും. ചർച്ച ഡൽഹി വരെ നീളുമെങ്കിലും തീരുമാനം അവിടെ നാലു ചുമരുകളിൽ രൂപപ്പെട്ടിരുന്ന കാലം. കേരളരാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം യുഡിഎഫ് നിർണായക തീരുമാനങ്ങളെടുക്കുമ്പോൾ അതിലെ പ്രധാന ആശയം രൂപപ്പെട്ടിരുന്നത് ഈ നേതാക്കളുടെ വീടുകളിൽനിന്ന്.
കേരളത്തിൽ ഇന്നേക്ക് 41–ാം ദിവസം തിരഞ്ഞെടുപ്പു നടക്കും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപുതന്നെ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥികളായതിനാൽ അവർ നേരത്തേ കളത്തിലിറങ്ങി. കൊല്ലം, എറണാകുളം, ചാലക്കുടി, വയനാട് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
തിരുവനന്തപുരം∙ പ്രിയപ്പെട്ടവരുടെ സ്നേഹാദരങ്ങൾക്കു നടുവിൽ, ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ശതാഭിഷേകം. ആയിരക്കണക്കിന് മധുര ഗീതങ്ങൾ മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരന്റെ ജീവിതം ആയിരം പൗർണമികളുടെ ശോഭയിലെത്തിയ 84–ാം ജന്മദിനം അദ്ദേഹം ആഘോഷിച്ചത് നഗര മധ്യത്തിലെ ശ്രീചിത്ര പുവർ ഹോമിലായിരുന്നു. ചലച്ചിത്ര അക്കാദമിയും ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനും ചേർന്നാണ് ആഘോഷം സംഘടിപ്പിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിനിടെ 3 മുന്നണി സ്ഥാനാർഥികളും അദ്ദേഹത്തെ ആദരിക്കാൻ ഇവിടെ എത്തിയതോടെ സ്ഥാനാർഥികളുടെ സംഗമവേദി കൂടിയായി അത്. ആദര സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അടക്കമുള്ളവരും അതിഥികളായെത്തി.
തിരുവനന്തപുരം∙ ദേശീയ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലും കേരളത്തിൽ എക്കാലത്തും സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾ പ്രതിഫലിക്കാറുണ്ട്. സമീപ കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പ്രധാനസംഭവങ്ങളിലൂടെ... പെൻഷൻകാരുടെ പിച്ചച്ചട്ടി ഇടുക്കിയിലെ മറിയക്കുട്ടി പിച്ചച്ചട്ടിയുമായി സമരത്തിനിറങ്ങിയത് സാമൂഹിക പെൻഷൻ കുടിശികയായപ്പോഴാണ്.
തിരുവനന്തപുരം ∙ സംഘടനാ നേതാക്കളുടെ ശുപാർശയുടെയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും ബലത്തിൽ തിരഞ്ഞെടുപ്പു ജോലികളിൽ നിന്ന് ഒഴിവാകാനുള്ള സർക്കാർ ജീവനക്കാരുടെ പതിവു തന്ത്രങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫലിക്കാനിടയില്ല. കാരണം ഇത്തവണ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുക ‘ഓർഡർ’ എന്ന പോർട്ടൽ വഴിയാകും. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തിരഞ്ഞെടുപ്പു ജോലികളിൽ നിന്ന് ഒഴിവാകാനാകൂ. ചീഫ് ഇലക്ടറൽ ഓഫിസറുടെ നിർദേശപ്രകാരം നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററാണ് പോർട്ടൽ തയാറാക്കിയത്.
ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിലെ നേതാക്കളെ സംബന്ധിച്ചും അതി നിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർക്ക് ഈ തിരഞ്ഞെടുപ്പ് എങ്ങനെ നിർണായകമാകുന്നു?
ലക്ഷ്യമിടുന്ന സീറ്റുകളുടെ കൃത്യം കണക്ക് ഒരുമാസം മുൻപേ പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പോരാട്ടത്തിനിറങ്ങുന്നത്. ബിജെപിക്ക് 370, എൻഡിഎയ്ക്ക് 400. 2019ൽ ബിജെപി നേടിയതിനെക്കാൾ 67 സീറ്റ് അധികം ലക്ഷ്യം. ഇതു നടക്കണമെങ്കിൽ ദക്ഷിണേന്ത്യയടക്കം രാജ്യത്തുടനീളം ബിജെപി തരംഗം ആഞ്ഞുവീശേണ്ടി വരും.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പുകാലത്തു സംശയകരമായ പണമിടപാടുകളെക്കുറിച്ച് ബാങ്കുകളിൽനിന്നു ദിവസേന റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. കറൻസി സൂക്ഷിക്കുന്ന ചെസ്റ്റ് ബ്രാഞ്ചുകളിൽ അസ്വാഭാവിക ഡിമാൻഡ് വന്നാൽ കമ്മിഷനെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. പേയ്മെന്റ് വോലറ്റുകളിലെ അസ്വാഭാവിക ഇടപാടുകൾ ശ്രദ്ധയിൽപെടുത്താൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷനെ (എൻപിസിഐ) ചുമതലപ്പെടുത്തിയിട്ടുണ്ട്. ജിഎസ്ടി ഇ–വേ ബില്ലുകളും പരിശോധിക്കും.
ശ്രീനഗർ∙ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താത്തതിന് കാരണം സുരക്ഷാകാരണങ്ങളാണെന്ന് ആവർത്തിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 2019–ലെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനസമയത്ത് പറഞ്ഞ കാര്യങ്ങൾ അതേപടി ആവർത്തിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. Read More:ലോക്സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി; വോട്ടെടുപ്പ്
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരുമാസം. ഏഴുഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത് ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. മൂന്നാം ഘട്ടം: മേയ് 7, നാലാംഘട്ടം: മേയ് 13, അഞ്ചാംഘട്ടം: മേയ് 20, ആറാംഘട്ടം: മേയ് 25, ഏഴാംഘട്ടം:
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപിയുടെ ലക്ഷ്യം നാനൂറിലധികം സീറ്റുകളാണെന്ന് കഴിഞ്ഞ ജനുവരിയിൽ വാരാണസിയിൽ നടത്തിയ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പിന്നീട് പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലും കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നടത്തിയ തിരഞ്ഞെടുപ്പു റാലിയിലും
നന്നായി ബാറ്റുചെയ്യുമ്പോൾ റണ്ണൗട്ടാവുന്നതിനേക്കാൾ കഷ്ടമല്ലേ മത്സരത്തിന് തൊട്ട് മുൻപ് കളി നിയന്ത്രിക്കേണ്ട അംപയർ രാജി വയ്ക്കുന്നത്. ഏതാണ്ട് ഈ അവസ്ഥയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിപ്രഖ്യാപനം നടത്തിയപ്പോൾ ഉണ്ടായത്. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്തം മറന്ന് നിർണായക
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്. ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ്
ബത്തേരി∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി നേരിട്ടുവെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ ഭാവിയേക്കുറിച്ച് കേരളത്തിലെ വോട്ടർമാർക്കുണ്ടായ ആശങ്കയും, രാഹുൽ
തിരുവനന്തപുരം∙ കളമൊരുങ്ങി; ലോക്സഭയിലേക്കുള്ള വിധിയെഴുത്തിന് ഇനി ഒരു മാസം. വരാനിരിക്കുന്നത് വേനൽച്ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂട്. സ്ഥാനാർഥികളെ എല്ലാവരെയും പ്രഖ്യാപിച്ച് യുഡിഎഫും എൽഡിഎഫും പ്രചാരണം ആരംഭിച്ചു. ബിജെപി സ്ഥാനാർഥികളെ പൂർണമായി പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ സംസ്ഥാനത്ത്
കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യം കാണുന്ന രാഷ്ട്രീയ നാടകങ്ങൾ ഇന്ന്, ക്ലൈമാക്സിലേക്കു കടക്കുകയാണ്. ഇനി ഇന്ത്യയുടെ രാഷ്ട്രീയ പടനിലം ഒരുങ്ങുന്നത് വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനാണ്. അഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ഏപ്രിൽച്ചൂടിൽ രാജ്യം പോളിങ് ബൂത്തിലേക്ക് പോകാൻ തയാറെടുക്കുമ്പോൾ രാഷ്ട്രീയ
തിരുവനന്തപുരം∙ ജോലി ചെയ്യുന്ന യുവാക്കളെ ഗ്രൂപ്പിന് അതീതമായി കോൺഗ്രസ് പരിഗണിക്കണമെന്ന് കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോർഡിനേറ്ററുമായ ജെ.എസ്.അഖിൽ. സോഷ്യൽ മീഡിയ രാഷ്ട്രീയത്തിന് അപ്പുറം ജനങ്ങളുമായി ചേർന്നുനിൽക്കുന്ന യുവാക്കളെയാണ് തലമുറയ്ക്ക് ആവശ്യമെന്നും അഖിൽ പറയുന്നു. മനോരമ ഓൺലൈനിന്റെ
കണക്കുകൾ എങ്ങനെയെല്ലാം കൂട്ടിയാലും കുറച്ചാലും ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; എന്തു വില കൊടുത്തും ഇന്ത്യയിലെ അധികാരം പിടിക്കുക. അതിനു വേണ്ടിയുള്ള അതിശക്തമായ കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികൾ. അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പു മഹോത്സവത്തിന് വിളംബരമായിരിക്കുന്നു. 2024 ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴു ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ വോട്ടെടുപ്പ്; ഏപ്രിൽ 19ന് ഒന്നാം ഘട്ടം, 26ന് 2, മേയ് 7ന് 3, മേയ് 13ന് 4, മേയ് 20ന് 5, മേയ് 25ന് 6, ജൂൺ 1ന് ഏഴാം ഘട്ടം എന്നിങ്ങനെ. കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്– ഏപ്രിൽ 26ന്. ജൂൺ നാലിന് ഫലപ്രഖ്യാപനം. 1951ൽ ആരംഭിച്ചതാണ് ഇന്ത്യയുടെ ലോക്സഭാ മാമാങ്കം. അതായത് ഇന്ത്യയുടെ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വയസ്സുള്ളപ്പോൾ. 1950 സെപ്റ്റംബർ 17നാണ് മോദിയുടെ ജനനം. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതാകട്ടെ 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെയും. പിന്നെയും 20 വർഷം കഴിഞ്ഞാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനിക്കുന്നത്. 1970 ജൂൺ 19ന്. അദ്ദേഹത്തിന് ഒരു വയസ്സാകാൻ ഏതാനും മാസങ്ങൾ ബാക്കി നില്ക്കെയായിരുന്നു ഇന്ത്യയുടെ അഞ്ചാമത്തെ പൊതു തിരഞ്ഞെടുപ്പ്. 1971 മാർച്ചിൽ! മോദിയുടെ പതിനൊന്നാം പിറന്നാളിനും രാഹുലിന്റെ ഒന്നാം പിറന്നാളിനും ഇന്ത്യയിൽ എത്ര ലോക്സഭാ വോട്ടർമാരുണ്ടായിരുന്നെന്ന് അറിയാമോ? അവിടെയും തീരുന്നില്ല കണക്കിലെ കൗതുകം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ആ വോട്ടുകൗതുകങ്ങളിലേക്കാണിനി...
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതിന് തൊട്ടുപിറകേ രാജ്യത്ത് മാതൃകാപെരുമാറ്റച്ചട്ടവും നിലവിൽ വന്നു. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവുമായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മാതൃകാപെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. 1990–കളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എൻ.ശേഷന്റെ
നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ജൂൺ 4നു നടക്കും. ആകെ ഏഴു ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്.
തിരുവനന്തപുരം∙ ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽ മത്സരിക്കാൻ എത്തിയത് അപ്രതീക്ഷിതമായാണ്. സിറ്റിങ് എംപി കെ.മുരളീധരൻ തൃശൂരിലേക്ക് മാറിയപ്പോഴാണ് പകരക്കാരനായി ഷാഫി എത്തിയത്. എൽഡിഎഫിനായി കെ.കെ.ശൈലജയും എൻഡിഎയ്ക്കായി പ്രഫുൽ കൃഷ്ണയും ഇറങ്ങുന്നു. എൽഡിഎഫിന്റെ കുത്തക സീറ്റായിരുന്ന വടകര കോൺഗ്രസിനായി നേടിയത്
കോട്ടയം ∙ എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന ബാക്കി രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മത്സരിക്കും.
മുംബൈ∙ പാർട്ടി പറഞ്ഞാൽ അമേഠിയിലും മൽസരിക്കാൻ തയാറെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും മല്ലികാർജുൻ ഖർഗെയുടെ നേതൃത്വവുമാണ് തീരുമാനമെടുക്കേണ്ടത്. താൻ കോൺഗ്രസിന്റെ എളിയ പ്രവർത്തകനായ ശിപായി മാത്രമാണെന്നും രാഹുൽ താനെയിൽ പറഞ്ഞു.
ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ തന്റെ മകൻ നിഖിൽ കുമാരസ്വാമി വീണ്ടും ജനതാദൾ എസ് സ്ഥാനാർഥിയാകുമെന്ന സൂചന നൽകി സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി. 25ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. മണ്ഡ്യയിൽ നടന്ന പാർട്ടി യോഗത്തിനു ശേഷം കുമാരസ്വാമി അത്തരത്തിൽ നേതാക്കൾക്ക് ഉറപ്പുനൽകിയതായാണ്
സ്വാതന്ത്ര്യത്തിനു മുൻപു ടിപ്പു സുൽത്താന്റെ വെടിയൊച്ചകളും സ്വാതന്ത്ര്യാനന്തരം പനമ്പിള്ളി ഗോവിന്ദ മേനോന്റെ വാക്കുകളും മുഴങ്ങിയ നാടാണ്. കെ.കരുണാകരനെ ജയിപ്പിക്കുകയും മകളെ തോൽപിക്കുകയും ചെയ്ത, ഏറെയും കോൺഗ്രസ് ചായ്വുകാട്ടിയ മണ്ഡലം. എന്നിട്ടും തമാശക്കാരായ ലോനപ്പൻ നമ്പാടനും ഇന്നസന്റും കോൺഗ്രസിനെ തോൽപിച്ചു ചിരിച്ചിട്ടുണ്ട് ഇവിടെ.
ന്യൂഡൽഹി∙ലോക്സഭാ തിരഞ്ഞെടുപ്പിനു തലസ്ഥാനവും ഒരുങ്ങി. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഡൽഹിയിലെ 4 ലോക്സഭാ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള 3 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. ഈ
കുറച്ചു സ്നേഹക്കഞ്ഞി എടുക്കട്ടേ? കോഴിക്കോട് മാവൂർ റോഡിലെ വനിതാ ഹോട്ടലിൽ കയറിയതും ഒടിയൻ സിനിമയിൽ മഞ്ജു വാരിയർ മോഹൻലാലിനോടു ചോദിക്കുന്നതുപോലെ സ്നേഹം തിളച്ചുതൂവുന്ന ആ ചോദ്യം.
ന്യൂഡൽഹി∙ സംസ്ഥാനം പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങുന്ന ബിജെപി ഇത്തവണ തലസ്ഥാന നഗരത്തിലേക്കു നിയോഗിച്ചിരിക്കുന്നത് ബാസുരി സ്വരാജിനെ. ബിജെപിയുടെ സിറ്റിങ് മണ്ഡലമാണ് ഇത്. തിരിച്ചുപിടിക്കാൻ എഎപി രംഗത്തിറക്കുന്നത് മുതിർന്ന നേതാവ് സോംനാഥ് ഭാരതിയെയും.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. മൂന്നാം ഘട്ടം: മേയ് 7, നാലാംഘട്ടം: മേയ് 13, അഞ്ചാംഘട്ടം: മേയ് 20, ആറാംഘട്ടം: മേയ് 25, ഏഴാംഘട്ടം: ജൂൺ ഒന്ന്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവടങ്ങളിൽ ഏഴു ഘട്ടത്തിലും വോട്ടെടുപ്പുണ്ട്. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്.
പത്തനംതിട്ട ∙ ബിജെപി കേരളത്തിൽ രണ്ടക്ക സീറ്റും രാജ്യത്ത് നാനൂറിലധികം സീറ്റും നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. കേരളത്തിൽ താമര വിരിയുമെന്നാണ് പത്തനംതിട്ടയിലെ അന്തരീക്ഷം പറയുന്നതെന്നും എൻഡിഎ പ്രചാരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. അനിൽ ആന്റണിയെപ്പോലെയുള്ള യുവ നേതാക്കളാണ് കേരളത്തിന് ആവശ്യം.
പത്തനംതിട്ട ∙ കേരളത്തിൽ നിയമ വ്യവസ്ഥയില്ലെന്നും വനിതകളും യുവാക്കളും ഭയത്തിലാണു കഴിയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യൻ പള്ളികളിലെ വൈദികർ ആക്രമിക്കപ്പെടുന്നു. രണ്ടക്ക ശതമാനം വോട്ടുകൾ നേടുന്ന പാർട്ടിയായി ബിജെപിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം കേരളത്തിൽ മാറ്റിയിരുന്നു.