അമ്മയെയും മകളെയും പീഡിപ്പിച്ചു കൊന്നു: രണ്ടാം പ്രതിക്കും വധശിക്ഷ

തൊടുപുഴ ∙ വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്കു വധശിക്ഷ. പീരുമേട് 57–ാം മൈൽ പെരുവേലിൽ പറമ്പിൽ ജോമോനെ(38)യാണ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി(രണ്ട്)ശിക്ഷിച്ചത്. കേസിൽ ജോമോൻ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.

പീരുമേട് 57-ാം മൈലിൽ വലിയ വളവിനു താഴെ വള്ളോംപറമ്പിൽ മോളി (55), മകൾ നീനു (22)എന്നിവരാണു കൊല്ലപ്പെട്ടത്. 2007 ഡിസംബർ രണ്ടിന് രാത്രിയായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവലിൽ പുതുവൽതടത്തിൽ രാജേന്ദ്ര(58)നെ തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി(രണ്ട്) 2012 ജൂൺ 20ന്, വധശിക്ഷയ്ക്കു വിധിച്ചിരുന്നു. കേസിൽ ആകെ 2 പ്രതികളാണുള്ളത്.