പുതുവർഷത്തിൽ തണുത്തു വിറച്ച് കേരളം, മൂന്നാറിൽ താപനില പൂജ്യത്തിനും താഴെ

പുതുവർഷം പിറന്നതോടെ കേരളം തണുപ്പിന്റെയും കുളിരിന്റെയും പുതപ്പിനടിയിലേക്ക്. സംസ്ഥാനത്ത് സമതല പ്രദേശങ്ങളിൽ ഇന്നലെ ഏറ്റവും കുറവു താപനില കോട്ടയത്താണ് രേഖപ്പെടുത്തിയത് (19 ഡിഗ്രി). 

പത്തനംതിട്ടയിലും ശബരിമലയിലും താപനില 20–21 ഡിഗ്രിയായി താണു. എന്നാൽ മൂന്നാർ ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിലും ഹൈറേഞ്ചിലും താപനില മൂന്നു ഡിഗ്രിയായി. ചിലയിടത്ത് മൈനസ് താപനില രേഖപ്പെടുത്തിയതായും സൂചനയുണ്ട്. ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാൽപ്പാറയിൽ 5 ഡിഗ്രിയുമാണ്.   മഞ്ഞിന്റെ ആവരണത്തിൽ പൊതിഞ്ഞാണ് കേരളം ഇന്നലെ കണ്ണുതുറന്നത്.

മഴ മേഘങ്ങൾ അകന്ന് ആകാശം തെളിഞ്ഞതോടെയാണ് തണുപ്പ് മറനീക്കി പുറത്തെത്തിയത്. ക്രിസ്മസ് തലേന്ന് വരെ മഴ പെയ്തത് തണുപ്പിന്റെ വരവിന് തടസ്സമായി. അതേ സമയം ആൻഡമാൻ തീരത്ത് ന്യൂനമർദം രൂപമെടുക്കുന്ന ന്യൂനമർദം കേരളത്തിൽ വലിയ മഴയായി എത്തുകയില്ലെന്നാണ് നിരീക്ഷണം.

മൂന്നാറിൽ താപനില പൂജ്യത്തിനും താഴെ

അതി ശൈത്യം തുടരുന്ന മൂന്നാറിൽ താപനില പൂജ്യത്തിനും താഴെ.  മൂന്നാറിൽ നിന്നും 20 കിലോമീറ്റർ ദൂരെ മീശപ്പുലിമലയുടെ താഴ്‌വരയിൽ കഴിഞ്ഞ ദിവസം മൈനസ് 2 രേഖപ്പെടുത്തി.  പുൽമേടുകളും മൊട്ടക്കുന്നുകളും മഞ്ഞിൽ കുളിച്ച് ശുഭ്ര വർണമായിരുന്നു.കുളിര് ആസ്വദിക്കാൻ വിദേശികൾ ഉൾപ്പെടെ വിനോദസഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ മൂന്നാറിൽ.സംസ്ഥാനത്ത് സമതല പ്രദേശങ്ങളിൽ ഇന്നലെ ഏറ്റവും കുറവു താപനില കോട്ടയത്താണ് രേഖപ്പെടുത്തിയത്– 19 ഡിഗ്രി.  ശബരിമലയിലും താപനില 20–21 ഡിഗ്രിയായി താണു. ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാൽപ്പാറയിൽ 5 ഡിഗ്രിയുമാണ്.

തണുപ്പേറി ഡൽഹി

1996, 2005 എന്നീ വർഷങ്ങളിലാണ് ഇതിനു മുൻപ് ഡിസംബർ താപനില 5 ഡിഗ്രിയായി കുറഞ്ഞത്. 1930 ഡിസംബർ 27 ന് രേഖപ്പെടുത്തിയ പൂജ്യം ഡിഗ്രിയാണ് ന്യൂഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

വിവിധ സ്ഥലങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയ കുറ‍ഞ്ഞ താപനില

കോട്ടയം (19 ഡിഗ്രി),

കൊച്ചി രാജ്യാന്തര വിമാനത്താവളം, കരിപ്പൂർ (20)

പുനലൂർ, ആലപ്പുഴ, തൃശൂർ (21) 

തിരുവനന്തപുരം (22)

(കൂടിയ താപനിലയായ 34 ഡിഗ്രി കോഴിക്കോട്ട് രേഖപ്പെടുത്തി)