വിവാഹമോചനത്തിന് കുഷ്ഠരോഗം ഇനി കാരണമല്ല

വിവാഹമോചനം തേടുന്നതിനുള്ള കാരണങ്ങളുടെ പട്ടികയിൽ നിന്ന് കുഷ്ഠരോഗത്തെ ഒഴിവാക്കുന്ന ബിൽ ലോക്സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു. രോഗം ഭേദമാക്കാമെന്നു തെളിയിക്കപ്പെട്ടതിനാലാണു ബിൽ കൊണ്ടുവന്നതെന്നു നിയമസഹ മന്ത്രി പി.പി ചൗധരി പറഞ്ഞു. 

റഫാൽ, സിബിഐ പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പ്രതിഷേധിക്കുന്നതിനിടയിൽ ബിൽ ശബ്ദവോട്ടോടെ സഭ അംഗീകരിച്ചു. 2018 ഓഗസ്റ്റിലാണു ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.

കുഷ്ഠരോഗികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ വേണ്ട നടപടി സ്വീകരിക്കണമെന്നു സുപ്രീംകോടതി 2014–ൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.