കോടിയേരിയും കാനവും കണ്ടാൽ മിണ്ടില്ല; എതിർക്കുന്നവരെ ആർഎസ്എസാക്കുന്നു: ചെന്നിത്തല

കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ കണ്ടാൽ മിണ്ടാത്തതുകൊണ്ടാണ് എൽഡിഎഫ് രണ്ടു ജാഥ നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിൽ ആലോചിച്ചാണ് ആർഎസ്പി കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

കോടിയേരി കാര്യങ്ങൾ വളച്ചൊടിക്കുകയാണ്. യുഡിഎഫിൽ സീറ്റുവിഭജനം കഴിഞ്ഞിട്ടില്ലെങ്കിലും ധാരണയുണ്ട്. ആർഎസ്പിയുടെ സ്ഥാനാർഥിയെ അവർ പ്രഖ്യാപിച്ചതിൽ തെറ്റില്ല. എൻ.കെ.പ്രേമചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥിയാകും എന്നു കരുതി സിപിഎം അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയാണ്. എതിർക്കുന്നവരെ ആർഎസ്എസ് ആക്കുന്നതാണു സിപിഎം രീതി. കോടിയേരി നിലവാരമില്ലാതെ സംസാരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.