ബുലന്ദ്ശഹർ: ഇൻസ്പെക്ടറെ വെട്ടിയയാൾ അറസ്റ്റിൽ

ബുലന്ദ്ശഹർ (യുപി∙ ഗോവധം ആരോപിച്ച് അക്രമം നടത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങിനു വെടിയേൽക്കുന്നതിനു മുൻപ് മഴുകൊണ്ട് ആക്രമിച്ച കലുവ എന്നയാൾ അറസ്റ്റിൽ. ഇതോടെ കഴിഞ്ഞ ഡിസംബർ 3ന് നടന്ന സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. 

റോഡ് തടയുന്നതിനായി മരം മുറിക്കുകയായിരുന്ന തന്നെ ഇൻസ്പെക്ടർ തടഞ്ഞപ്പോഴാണ് ആക്രമിച്ചതെന്ന് കലുവ മൊഴി നൽകി. വെട്ടേറ്റ ഇൻസ്പെക്ടർക്കു നേരെ വെടിയുതിർത്ത പ്രശാന്ത് നട് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

പ്രഥമവിവര റിപ്പോർട്ടിൽ മുഖ്യ കുറ്റവാളിയെന്നു പറയുന്ന ബജ്റങ്ദൾ നേതാവ് യോഗേഷ് രാജിനെ ഇതുവരെ പിടികൂടാനായിട്ടില്ല.