വിട്ടയച്ച തടവുകാരുടെ വിവരങ്ങൾ ജയിൽ ഡിജിപിക്കു കൈമാറി

തിരുവനന്തപുരം∙ ശിക്ഷാ ഇളവു നൽകി 209 പ്രതികളെ വിട്ടയച്ച 2011 ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ മുഴുവൻ പേരുടെയും പൂർണ വിലാസമുൾപ്പെടെ വിവരങ്ങൾ ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്കു കൈമാറി. വിട്ടയച്ചവരിൽ ഒരാൾ മരിച്ചു. ബാക്കി മുഴുവൻ പേരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയാണു ഡിഐജി എസ്. സന്തോഷ് റിപ്പോർട്ട് തയാറാക്കിയത്. ഇളവു ശുപാർശ പുനഃപരിശോധിച്ച് ആറുമാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണു ഹൈക്കോടതിയുടെ ഉത്തരവ്.