മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു

റാന്നി ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരടക്കം 7 പേർക്കെതിരെ രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. അടുത്ത മാസം 1ന് കോടതി വീണ്ടും പരിഗണിക്കും. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ബിന്ദു അമ്മിണി, കനകദുർഗ, രഹന ഫാത്തിമ, പേരാവൂർ സ്റ്റേഷനിലെ സിപിഒ ഷിബു എന്നിവരാണ് ഹർജിയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവർ. മുഖ്യമന്ത്രിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അറിവോടും സമ്മതത്തോടും കൂടിയാണ് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചതെന്നാണ് ഹർജിയിലെ ആരോപണം.