വിവാഹമോചനത്തിന് കുഷ്ഠരോഗം ഇനി കാരണമല്ല

divorce
SHARE

ന്യൂഡൽഹി∙ വിവാഹമോചനം തേടുന്നതിനുള്ള കാരണങ്ങളുടെ പട്ടികയിൽ നിന്ന് കുഷ്ഠരോഗത്തെ ഒഴിവാക്കുന്ന ബിൽ ലോക്സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു. രോഗം ഭേദമാക്കാമെന്നു തെളിയിക്കപ്പെട്ടതിനാലാണ് ബിൽ കൊണ്ടുവന്നതെന്ന് നിയമ സഹമന്ത്രി പി.പി. ചൗധരി പറഞ്ഞു.   

റഫാൽ , സിബിഐ പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പ്രതിഷേധിക്കുന്നതിനിടയിൽ ബിൽ‌ ശബ്ദവോട്ടോടെ സഭ അംഗീകരിച്ചു. 2018 ഓഗസ്റ്റിലാണു ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. കുഷ്ഠ രോഗികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി 2014 ൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA