തന്ത്രിക്കെതിരായ കോടതിയലക്ഷ്യം സുപ്രീംകോടതി പരിഗണിച്ചില്ല; വിശദീകരണം തേടുന്നതില്‍ ഭിന്നത

Kandararu-Rajeevaru-1
SHARE

പത്തനംതിട്ട ∙ശബരിമലയില്‍ യുവതികള്‍ കയറിയതിനെത്തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയത് കോടതി അലക്ഷ്യമാണെന്നു കാട്ടിയുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. 22ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. എ.വി.വര്‍ഷയാണ് ഹര്‍ജി നല്‍കിയത്. യുവതീപ്രവേശം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരെ ഇതേ അഭിഭാഷകര്‍ കോടതിയലക്ഷ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെടുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പം തുടരുന്നു. വിശദീകരണം തേടുമെന്നു ദേവസ്വം കമ്മിഷണറും അതു സംബന്ധിച്ച് തീരുമാനമെടുമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി. തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു പറഞ്ഞു. 

അതേസമയം അത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. 5-ാം തീയതി ബോര്‍ഡ് യോഗം കൂടി തീരുമാനമെടുത്തതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ നടപടി ഉണ്ടാകൂ എന്നും പത്മകുമാര്‍ പറഞ്ഞു. ബോര്‍ഡ് തീരുമാനിക്കാതെ നോട്ടീസ് നല്‍കുമെന്ന് കമ്മിഷണര്‍ ഏകപക്ഷീയമായി പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ബോര്‍ഡ് യോഗത്തില്‍ പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്യും. മകരവിളക്ക് തീര്‍ഥാടനം ഭംഗിയായി നടത്താനാണ് ശ്രമിക്കേണ്ടണെന്നും അതിനിടയില്‍ അനാവശ്യ വിവാദം ഉണ്ടാക്കരുമെന്നും പത്മകുമാര്‍ പറഞ്ഞു. 

പന്തളം കൊട്ടാരം നിര്‍വാഹക സമിതി ്രപസിഡന്റ് പി.ജി.ശശികുമാര വര്‍മ്മയുമായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറുമായും ഫോണില്‍ സംസാരിച്ച ശേഷമാണ് തന്ത്രി കണ്ഠര് രാജീവര് ഇന്നലെ രാവിലെ പത്തരയോടെ നട അടച്ച് ശുദ്ധിക്രിയ നടത്തിയത്.  എന്നാല്‍ ബോര്‍ഡുമായി ആലോചിച്ചല്ല തന്ത്രി നട അടയ്ക്കാന്‍ തീരുമാനമെടുത്തതെന്ന് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എ. വാസു പറഞ്ഞു. തന്ത്രി നടത്തിയതു കോടതിയലക്ഷ്യമാണെന്നും വാസു വ്യക്തമാക്കി. 

അതേസമയം ദേവഹിതത്തിനു വിപരീതമായി ആചാരലംഘനം നടത്തിച്ചവര്‍ ആരായാലും അനുഭവിക്കുമെന്നു തന്ത്രി കണ്ഠര് രാജീവര്. നടയടച്ചു ശുദ്ധി നടത്തേണ്ടി വരുമ്പോള്‍ ഭക്തര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം പൂര്‍ത്തിയാക്കിയത്. ഇടയ്ക്കു നിര്‍ത്തിവച്ച നെയ്യഭിഷേകം പുനരാരംഭിച്ചു. പഞ്ചപുണ്യാഹവും ബിംബശുദ്ധിയുമാണു നടത്തിയത്. ക്ഷേത്രാചാരങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതു തന്ത്രിയുടെ കടമയാണ്. ആ ജോലി നിര്‍വഹിച്ചു. രാത്രിയില്‍ വന്നു മോഷ്ടിക്കുന്നതു ധീരതയല്ലെന്നും അദ്ദേഹം പറഞ്ഞു..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA