പന്തളം∙ രഹ്ന ഫാത്തിമ ഉൾപ്പെടെ യുവതികളെ ശബരിമലയിലേക്കു കൊണ്ടുപോകാൻ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്നു മുൻ ഡിജിപി ടി.പി. സെൻകുമാർ ചോദിച്ചു. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താൽപര്യങ്ങളും കാണും പൊലീസ് പ്രവർത്തിക്കേണ്ടതു നിയമപ്രകാരമാണെന്നും സെൻകുമാർ പറഞ്ഞു.
യുവതീപ്രവേശം സംബന്ധിച്ചുള്ള കോടതി ഉത്തരവു കയ്യിൽ കിട്ടും മുൻപു ചിലരുടെ ലക്ഷ്യങ്ങൾ പൂർത്തികരിക്കാൻ ശ്രമം തുടങ്ങിയെന്നും സെൻകുമാർ പറഞ്ഞു. പിൻഗാമികൾ ശബരിമലയോടും ഭക്തജനങ്ങളോടും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്കു ക്ഷമ ചോദിച്ചു നടന്ന പ്രാർഥാനയജ്ഞ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സെൻകുമാർ. മുൻഡിജിപി ആർ.ചന്ദ്രശേഖരൻ അധ്യക്ഷനായിരുന്നു.