Activate your premium subscription today
ന്യൂഡൽഹി ∙ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുള്ളിൽ വിള്ളലുണ്ടെന്ന വാർത്തകൾ മുഖ്യമന്ത്രി ഭഗവന്ത് മാൻ നിഷേധിച്ചു. എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ വിളിച്ചുചേർത്ത പഞ്ചാബിൽ നിന്നുള്ള എംഎൽഎമാരുടെയും മന്ത്രിമാരുടെയും യോഗത്തിനു പിന്നാലെയാണു പാർട്ടിക്കുള്ളിൽ വിമതശബ്ദം ഉയരുന്നുവെന്ന വാർത്തകൾ മാൻ തള്ളിയത്. 30 എഎപി എംഎൽഎമാർ പാർട്ടി വിടാൻ തയാറെടുത്തു നിൽക്കുകയാണെന്നു പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്വയാണു പറഞ്ഞത്.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ ഇന്നു ഡൽഹിയിൽ പഞ്ചാബിൽനിന്നുള്ള എംഎൽഎമാരുടെ യോഗം വിളിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കുന്നുണ്ട്. പഞ്ചാബിൽ 30 എഎപി എംഎൽഎമാർ തങ്ങളുടെ വരുതിയിലാണെന്നു പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്വ അവകാശപ്പെട്ടതിനു പിന്നാലെയാണു യോഗം ചേരുന്നത്. പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ലുധിയാന വെസ്റ്റ് മണ്ഡലത്തിൽനിന്ന് കേജ്രിവാൾ മത്സരിക്കാൻ സാധ്യതയുണ്ടെന്നും വിജയിച്ചാൽ ഭഗവന്ത് മാൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്നുമാണു പ്രതാപ് സിങ് പറഞ്ഞത്.
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിയുടെ നാശം മുൻപ് തന്നെ സംഭവിച്ചതാണെന്നും എന്നാൽ അതു ജനങ്ങളുടെ പൂർണ ബോധ്യത്തിലേക്ക് എത്താൻ സഹായിച്ചത് ഡൽഹി തിരഞ്ഞെടുപ്പ് ഫലം വന്നതോടെയാണെന്നും മുൻ നേതാവ് അശുതോഷ്. പാർട്ടി നേതാക്കൻമാർ ചാർട്ടേഡ് വിമാനങ്ങളിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെയും സ്വന്തമായി മണിമന്ദിരങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെയും ആപ്പിന്റെ നാശം സംഭവിച്ചിരുന്നു. എഎപി നേതാക്കൻമാർ എല്ലാവരും ഡെഡ് പ്ലസ് സുരക്ഷ ഉൾപ്പെടെയുള്ള ആഡംബരങ്ങളിൽ അഭിരമിക്കുകയാണെന്നും അദ്ദേഹം ‘എക്സിൽ’ കുറിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ തോറ്റടിഞ്ഞതിനു പിന്നാലെ പഞ്ചാബിലെ എഎപിയിൽ വിമതപ്പടയെന്നു റിപ്പോർട്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് എതിർപ്പുള്ള എംഎൽഎമാരെ കളം മാറ്റിക്കാനുള്ള നീക്കത്തിലാണു കോൺഗ്രസ്. പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബിൽ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് എഎപി.
ന്യൂഡല്‍ഹി ∙ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കൾ ഉൾപ്പെടെ തോറ്റ് ഭരണം നഷ്ടപ്പെട്ടിട്ടും നൃത്തം ചെയ്ത് മുഖ്യമന്ത്രി അതിഷി. കൽക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിനു പിന്നാലെ നൃത്തം ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഭരണം പോയിട്ടും കേജ്രിവാളടക്കം പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറെ ആവശ്യമായിരുന്ന വിജയം ഡൽഹി നൽകി. സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു ജയിപ്പിക്കാൻ മോദിക്കു സാധിക്കുന്ന കാലം കഴിഞ്ഞെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാകുന്ന കാലത്താണ് ഡൽഹി വിജയമുണ്ടായത്. മോദി 75ാം വയസ്സിൽ വിരമിക്കുമോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങളുയരുമ്പോഴുണ്ടായ ഈ വിജയത്തിൽ പങ്കാളിയെന്നതിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സന്തോഷിക്കാം.
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ള വൻമരങ്ങളെ വീഴ്ത്തി തലസ്ഥാനഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. കേജ്രിവാളിന്റെ ‘കോമൺമാൻ’ പ്രതിഛായ ഇല്ലാതാക്കിയതു മുതൽ പ്രാദേശിക വിഷയങ്ങളെ പ്രചാരണത്തിൽ ചർച്ചയാക്കിയതു വരെ പല ഘടകങ്ങളും ബിജെപിയുടെ വിജയത്തിന് അരങ്ങൊരുക്കി. ബിജെപി കേന്ദ്രനേതൃത്വത്തിനൊപ്പം ആർഎസ്എസും അണിയറയിൽ പദ്ധതികൾ ആവിഷ്കരിച്ചു. ഏറ്റവുമൊടുവിൽ ഇടത്തരക്കാർക്കു വേണ്ടി കേന്ദ്ര സർക്കാർ നടത്തിയ ആദായനികുതി, പെൻഷൻ, ശമ്പളക്കമ്മിഷൻ പ്രഖ്യാപനങ്ങളും വോട്ടിനു വഴിയൊരുക്കി.
ന്യൂഡൽഹി ∙ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കയ്യൊഴിഞ്ഞ് ന്യൂഡൽഹി മണ്ഡലം ചരിത്രം ആവർത്തിച്ചു. 2013 ൽ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ കേജ്രിവാൾ 12 വർഷത്തിനുശേഷം അതേ മണ്ഡലത്തിൽ പരാജയം രുചിച്ചപ്പോൾ അതിന്റെ കാരണങ്ങളിലൊന്നായി ഷീലയുടെ മകൻ സന്ദീപ് ദീക്ഷിതുണ്ട്. മുൻ മുഖ്യമന്ത്രിക്കെതിരെ 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ന്യൂഡൽഹി മണ്ഡലത്തിൽ പോരിനിറങ്ങിയത്. ത്രികോണമത്സരം നടന്ന മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയും മുൻമുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനുമായ പർവേഷ് വർമ 4089 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് 4568 വോട്ടു നേടി മൂന്നാമതെത്തി. കണക്കുകൾ പ്രകാരം, കോൺഗ്രസുമായി കൈകോർത്തു മത്സരിച്ചിരുന്നെങ്കിൽ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും കേജ്രിവാളിന് അഭിമാനം കാക്കാമായിരുന്നു. 2013 ൽ ഷീല ദീക്ഷിതിനെ 25,864 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കേജ്രിവാൾ നിയമസഭയിലെത്തിയത്. 2015 ൽ ഭൂരിപക്ഷം 31,583 ആയി. എന്നാൽ, 2020ൽ ഭൂരിപക്ഷം 21,000ലേക്കു താഴ്ന്നു.
ന്യൂഡൽഹി ∙ 10 വർഷം മുൻപുള്ള ഒരു പ്രണയദിനം. അഴിമതിക്കെതിരെ ചൂലെടുത്ത അരവിന്ദ് കേജ്രിവാൾ ഡൽഹിയെ മനസ്സു നിറഞ്ഞ് പ്രണയിച്ചു തുടങ്ങിയത് അന്നാണ്. രാജ്യതലസ്ഥാനത്ത് അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ തലപ്പൊക്കവുമായി തുടങ്ങിയ ഭരണം. ഇന്ന് അതേ തലപ്പൊക്കത്തിന് ജനവിധിയുടെ അടിയേറ്റ് ആം ആദ്മി പാർട്ടി വീണിരിക്കുന്നു. അഴിമതിക്കെതിരെ വാളെടുത്ത നേതാവ് അഴിമതി ആരോപണങ്ങളിൽ മുങ്ങിയതോടെ, ഒരിക്കലും പ്രതീക്ഷിക്കാത്ത കനത്ത പ്രഹരമാണ് എഎപിക്ക് ഡൽഹിയിലുണ്ടായത്.
ന്യൂഡല്‍ഹി ∙ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ പരിഹാസവുമായി രാജ്യസഭ എംപി സ്വാതി മലിവാള്‍. ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തിന്റെ പെയിന്റിങ് പങ്കുവച്ച സ്വാതിയുടെ എക്സ് പോസ്റ്റ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചകൾക്ക് വഴിയൊരുക്കി. കൗരവപ്പട ദ്രൗപതിയുടെ വസ്ത്രാക്ഷേപം നടത്തുന്നതും വസ്ത്രം നൽകുന്ന ശ്രീകൃഷ്ണന്റെയും ചിത്രമാണ് സ്വാതി എക്സിൽ പങ്കുവച്ചത്.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ അരവിന്ദ് കേജ്രിവാളിനെതിരെ രംഗത്തെത്തി അഴിമതി വിരുദ്ധ സമരസേനാനി അണ്ണാ ഹസാരെ. കേജ്രിവാളിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നുവെന്നും എഎപി ഭരണം പണത്തിലും അധികാരത്തിലും മുങ്ങിയെന്നും അണ്ണാ ഹസാരെ ആരോപിച്ചു. തന്റെ മുന്നറിയിപ്പുകൾ കേജ്രിവാൾ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഈ വിജയത്തിനു താൻ ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും അവർ നിറവേറ്റുമെന്നു താൻ പ്രതീക്ഷിക്കുന്നതയാും വിഡിയോ സന്ദേശത്തിൽ കേജ്രിവാള് പറഞ്ഞു. ‘‘കഴിഞ്ഞ 10
ന്യൂഡൽഹി ∙ കാൽനൂറ്റാണ്ടിനു ശേഷം തലയെടുപ്പോടെ തലസ്ഥാനം തിരിച്ചു പിടിച്ച് ബിജെപി. ഡൽഹിയിൽ തുടങ്ങി പഞ്ചാബും പിടിച്ചെടുത്ത് മുന്നേറിയ എഎപിയുടെ അശ്വമേധത്തിനു തിരിച്ചടി. ലോക്സഭയിലും സംസ്ഥാനങ്ങളിലും ജയിച്ചു മുന്നേറിയ ബിജെപിയുടെ ജൈത്രയാത്രയിൽ കല്ലുകടിയായിരുന്നു തലസ്ഥാനത്ത് അരവിന്ദ് കേജ്രിവാളിന്റെ വെല്ലുവിളി. കേജ്രിവാളിനെയും എഎപിയെയും ഉന്നമിട്ട് മാസങ്ങളായി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് ആപ്പിന്റെ പതനത്തിനു വഴിയൊരുക്കിയത്. കോൺഗ്രസ് എന്ന ഗോലിയാത്തിനെ അടിച്ചിട്ട് 11 വർഷത്തോളം അധികാരത്തിലിരുന്ന എഎപി ഇനി അധികാര രാഷ്ട്രീയത്തിനു പുറത്ത്. മോദി മാജിക്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നേടിയെടുത്ത വൻവിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ആവർത്തിച്ചു. കാൽനൂറ്റാണ്ട് അധികാരത്തിൽനിന്നു പുറത്തു നിന്നതിനു ശേഷം ബിജെപി തിരിച്ചുവരവ് നടത്തിയ നിർണായക തിരഞ്ഞെടുപ്പ് കൂടിയായി മാറുകയാണ് ഡൽഹിയിലേത്.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്കു പിന്നാലെ എഎപിക്ക് കനത്ത പ്രഹരമായി ദേശീയ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ തോൽവി. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി നേതാവ് പർവേശ് വർമയാണ് അട്ടിമറി ജയം സ്വന്തമാക്കിയത്. ജംഗ്പുര മണ്ഡലത്തിൽ എഎപി നേതാവ് മനീഷ് സിസോദിയയും തോറ്റു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിലാണ്. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല.
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനനഗരത്തിന്റെ ഭരണം ആർക്കെന്ന് ഇന്നറിയാം. ഫലമെത്തും മുൻപേ രാഷ്ട്രീയപോരാട്ടം കടുത്തു. തങ്ങളുടെ 16 സ്ഥാനാർഥികളെ വലയിലാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിൽ അന്വേഷണം നടത്താൻ ലഫ്. ഗവർണർ വി.കെ.സക്സേന, അഴിമതി വിരുദ്ധ ബ്രാഞ്ചിനു (എസിബി) നിർദേശം നൽകി. തെളിവു നൽകാൻ ആവശ്യപ്പെട്ട് എസിബി കേജ്രിവാളിനു നോട്ടിസ് നൽകി.
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാലയ്ക്കു പ്രാഥമികാനുമതി നൽകാൻ തീരുമാനിച്ച സർക്കാരിനെ വിടാതെ പിന്തുടർന്നു പ്രതിപക്ഷം. പരിഷ്കരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ മദ്യനിർമാണശാല ആരംഭിക്കാൻ ഒയാസിസ് കമ്പനി അപേക്ഷയുമായി സമീപിച്ചെന്നും അതുപ്രകാരമാണ് അനുമതി നൽകിയതെന്നുമുള്ള സർക്കാർ വാദത്തെയാണു പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആം ആദ്മി പാർട്ടി (എഎപി) േദശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനെതിരെ കേസെടുത്ത് ഹരിയാന പൊലീസ്. യമുന നദിയിലെ വെള്ളത്തിൽ ഹരിയാന വിഷം കലർത്തുന്നുവെന്ന കേജ്രിവാളിന്റെ പരാമർശത്തിലാണ് കേസ്. ജഗ്മോഹൻ മൻചൻഡ എന്നയാളുടെ പരാതിയിൽ കുരുക്ഷേത്രയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനം നാളെ വിധിയെഴുതും. പരസ്പരം ആരോപണങ്ങൾ തൊടുത്തും വാഗ്ദാനങ്ങൾ ആവർത്തിച്ചും എഎപി, ബിജെപി, കോൺഗ്രസ് കക്ഷികളും ചെറുപാർട്ടികളും പ്രചാരണം പൂർത്തിയാക്കി.
ന്യൂഡൽഹി ∙ യമുന നദിയിലെ വെള്ളത്തിൽ കണ്ടെത്തിയ വിഷവസ്തു അമോണിയ ആണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്രിവാൾ തിരഞ്ഞെടുപ്പു കമ്മിഷനു മറുപടി നൽകി. കേജ്രിവാൾ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ തെളിവു നൽകണമെന്നവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ വീണ്ടും 6 പേജിൽ എഴുതിത്തയാറാക്കിയ വിശദീകരണം നൽകിയത്.
ന്യൂഡൽഹി ∙ വികാസ്പുരിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നെത്തിച്ച ഒരു ലോഡ് മാലിന്യം ഫിറോസ് ഷാ റോഡിലെ അരവിന്ദ് കേജ്രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധം; നേതൃത്വം നൽകിയത് എഎപിയുമായി ഇടഞ്ഞു നിൽക്കുന്ന രാജ്യസഭ എംപി സ്വാതി മലിവാൾ. നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിനെതിരെ ആയിരുന്നു പാർട്ടി
മലപ്പുറം ∙ മദ്യനയം മാറുന്നതിനു മുന്‍പേ ഒയാസിസ് കമ്പനി പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയെന്നും അവർക്കു വേണ്ടിയാണു മദ്യനയം മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു വകുപ്പുകളുമായും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രം അറിഞ്ഞാണു കമ്പനിക്ക് അനുമതി നല്കാന് തീരുമാനിച്ചതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
ന്യൂഡൽഹി ∙ യമുനാ നദിയിൽ ഹരിയാന സർക്കാർ വിഷം കലക്കുന്നുവെന്ന ആരോപണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നൽകി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടുത്ത വിമർശനത്തിനു പിന്നാലെയാണു 14 പേജുള്ള വിശദീകരണക്കത്ത് കേജ്രിവാൾ കൈമാറിയത്.
ന്യൂഡൽഹി∙ ഹരിയാന സർക്കാർ യമുന നദിയിൽ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുൻപ് കോടതിയിൽ കേജ്രിവാൾ ഹാജരാകണമെന്നും അല്ലാത്തപക്ഷം നിയമപ്രകാരമുള്ള നടപടികൾ നേരിടുമെന്നും കോടതി നോട്ടിസിൽ അറിയിച്ചു. ഡൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തുന്നെന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം.
ന്യൂഡൽഹി ∙ യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തുമോ എന്നു മോദി ചോദിച്ചു. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ഇന്നു വൈകിട്ട് 8 മണിക്കുള്ളിൽ നൽകണമെന്നു കേജ്രിവാളിനോട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്കു നീങ്ങുന്നതിനിടെ മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളിനെയും മനീഷ് സിസോദിയയെയും കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേജ്രിവാളിനെയും സിസോദിയയെയും ‘മദ്യ കുംഭകോണത്തിന്റെ ശിൽപികൾ’ എന്ന് വിശേഷിപ്പിച്ച രാഹുൽ, കേജ്രിവാളിനെതിരെ ബിജെപി പ്രധാന പ്രചാരണ ആയുധമാക്കുന്ന ‘ശീഷ്മഹൽ’ വിവാദവും ആവർത്തിച്ചു.
തിരുവനന്തപുരം∙ ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരോടും ചര്‍ച്ച ചെയ്യാതെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രസഭാ യോഗ പരിഗണനയ്ക്ക് വന്ന കുറിപ്പ് ഇതിനു തെളിവാണെന്നും മറ്റൊരു വകുപ്പുമായും ഇത് ആലോചിച്ചിട്ടില്ലെന്നും മന്ത്രിസഭയുടെ പരിഗണയ്ക്ക് വന്ന കുറിപ്പില്‍ എക്സൈസ് മന്ത്രി രേഖപ്പെടുത്തിയതായി വി.ഡി.സതീശൻ ആരോപിച്ചു.
ന്യൂഡൽഹി ∙ യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോടു വിശദീകരണം ചോദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ബുധനാഴ്ച വൈകിട്ട് 8 മണിക്കുള്ളിൽ നൽകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ എഴുതി തയാറാക്കിയ 15 വാഗ്ദാനങ്ങളുടെ പട്ടികയിൽ ജനസമക്ഷം ഒപ്പുവച്ച് ആംആദ്മി പാർട്ടിയുടെ പ്രകടന പത്രിക ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ പുറത്തിറക്കി. ‘കേജ്രിവാൾ കി ഗാരന്റി’ (കേജ്രിവാളിന്റെ ഉറപ്പ്) എന്ന പേരിലാണു പത്രിക പുറത്തിറക്കിയത്. 2020 തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്രിവാളാണ് ആദ്യമായി ‘ഗാരന്റി’ എന്ന വാക്ക് ഉപയോഗിച്ചത് എന്ന അവകാശവാദത്തോടെയായിരുന്നു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ പ്രകാശനം.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജ്രിവാൾ. മനീഷ് സിസോദിയ ഇത്തവണ മത്സരിക്കുന്ന ജംഗ്പുര മണ്ഡലത്തിലെ പൊതുയോഗത്തിലാണ് കേജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ‘‘അദ്ദേഹം സർക്കാരിൽ
ന്യൂഡൽഹി∙ തന്റെ സുരക്ഷാ സംഘത്തില്‍നിന്നു പഞ്ചാബിലെ ഉദ്യോഗസ്ഥരെ മാറ്റി ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയെന്ന് എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യം എന്താണെന്നും കേജ്രിവാൾ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു പുതിയ വിവാദം.
ന്യൂഡൽഹി ∙ തന്റെ സുരക്ഷാ സംഘത്തില്‍നിന്നു പഞ്ചാബിലെ ഉദ്യോഗസ്ഥരെ മാറ്റി ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയെന്ന ആരോപണവുമായി എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യം എന്താണെന്നും കേജ്രിവാൾ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു പുതിയ വിവാദം. കേജ്രിവാളിന്റെ സുരക്ഷാസംഘത്തില്നിന്നു സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെ നീക്കണമെന്നു വ്യാഴാഴ്ചയാണു പഞ്ചാബ് പൊലീസിനു തിരഞ്ഞെടുപ്പ് കമ്മിഷനും ഡല്‍ഹി പൊലീസും നിര്‍ദേശം നല്‍കിയത്. 2 വ്യത്യസ്ത സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സുരക്ഷാ ക്രമീകരണം നിയമവിരുദ്ധമായിരുന്നുവെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഗുജറാത്ത് പൊലീസിന്റെ ഉത്തരവിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചാണു കേജ്രിവാൾ വിമർശനവുമായി രംഗത്തെത്തിയത്.
ന്യൂഡൽഹി ∙ ബിജെപിയും പൊലീസും അരവിന്ദ് കേജ്രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. കേജ്രിവാളിന്റെ ജീവന് ഇല്ലാതാക്കാൻ ഈ രണ്ടു വിഭാഗവും ഗൂഢാലോചന നടത്തുകയാണ്. ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അതിഷി ആരോപിച്ചു.
ന്യൂഡൽഹി ∙ ‘സമസ്യ നഹി, സമാധാൻ ചുനീയെ; ദില്ലി മേ ഖുദാ ചുനീയെ’ ... ബഹളങ്ങൾ വേണ്ട, സമാധാനം തിരഞ്ഞെടുക്കൂ, ഡൽഹിക്ക് വേണ്ടി നല്ലത് തിരഞ്ഞെടുക്കൂ എന്ന മുദ്രാവാക്യം മുഴക്കിയാണു ഭാരതീയ ലിബറൽ പാർട്ടി (ബിഎൽപി) ന്യൂഡൽഹി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. ബിഎൽപി അധ്യക്ഷൻ കൂടിയായ മുനീഷ് കുമാർ റെയ്സാദയാണു സ്ഥാനാർഥി.
ന്യൂഡൽഹി∙ കൊടും തണുപ്പിൽ ആറുമണിക്കു മുൻപേ രാത്രിയാകുന്ന ഡൽഹിയിലെ അശോക റോഡിൽ ട്രാഫിക് സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെ സൈക്കിൾ ചവിട്ടി നീങ്ങുന്നയാളുടെ പിന്നിലെ കാരിയറിൽ നിവർന്നു നിൽക്കുന്നത് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന്റെ ഒരാൾ പൊക്കമുള്ള കട്ടൗട്ട്. ഇതേ രൂപത്തിൽ കേജ്രിവാളിനെയും പിന്നിൽ നിർത്തി ന്യൂഡൽഹി മണ്ഡലത്തിലെ മുക്കിലും മൂലയിലും സൈക്കിൾ സഞ്ചാരികൾ ഒറ്റയ്ക്കും കൂട്ടമായും ഇറങ്ങിയിട്ടുണ്ട്.
പാലക്കാട് ∙ എലപ്പുള്ളിയിൽ ബ്രൂവറിക്കു സർക്കാർ അനുമതി നൽകിയ ഒയാസിസ് കമേഴ്സ്യൽ കമ്പനി ഡൽഹിയിലെ മദ്യനയ അഴിമതിക്കേസിൽ വിവാദത്തിലായതാണ്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർ ജയിലിലായ കേസിൽ ഉൾപ്പെട്ട ഗൗതം മൽഹോത്രയാണ് ഒയാസിസിന്റെ ഡയറക്ടർമാരിലൊരാൾ.കേസിൽ മൽഹോത്ര ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
ന്യൂഡൽഹി ∙ ഹരിയാനയിലും ഡൽഹിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആംആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നുവെന്ന് എഐസിസി ട്രഷറർ അജയ് മാക്കൻ പറഞ്ഞു. മദ്യനയക്കേസിൽ ജയിലിലായിരുന്ന അരവിന്ദ് കേജ്രിവാൾ പുറത്തു വന്നയുടൻ ഹരിയാനയിൽ 90 സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഡൽഹിയിലും മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴേ അവർ പ്രഖ്യാപിച്ചു.
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനു നേരെ ആക്രമണ ശ്രമമെന്ന് ആരോപണം. കേജ്രിവാളിന്റെ വാഹനത്തിനുനേരെ കല്ലുപോലെയുള്ള വസ്തു പതിക്കുന്നതിന്റെ ദൃശ്യങ്ങൾ ആംആദ്മി പാർട്ടി പുറത്തുവിട്ടു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് എഎപി ആരോപിച്ചു.
ന്യൂഡൽഹി∙ രണ്ടു തിരഞ്ഞെടുപ്പുകളിൽ വിജയം സമ്മാനിച്ച പട്പട്ഗഞ്ചിൽ നിന്നു ജംഗ്പുരയിലേക്കു ചുവടുമാറ്റിയാണ് ഇത്തവണ എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ മത്സരം. ഫറാദ് സൂരിയാണു മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. തർവീന്ദർ സിങ് മർവെയെ ആണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കേജ്രിവാളിന്റെ
ന്യുൂഡൽഹി ∙ കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകളെപ്പറ്റി സംസാരിക്കുന്നു. Q ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്രിവാളിനെതിരാണല്ലോ താങ്കൾ മത്സരിക്കുന്നത്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ് അനുവദിച്ച് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് മാത്രം അനുമതി നല്‍കിയതെന്ന് ചോദിച്ച അദ്ദേഹം ഇഷ്ടക്കാര്‍ക്ക് ദാനം ചെയ്യാന്‍ ഇത് രാജഭരണമല്ല, ജനാധിപത്യ ഭരണമാണെന്നും പറഞ്ഞു.
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിനിൽക്കെ റോഡ്ഷോയും പൊതുപരിപാടികളും നാമനിർദേശപത്രികാ സമർപ്പണവുമായി ഡൽഹിയിൽ സദീവമായി രാഷ്ട്രീയപാർട്ടികൾ.
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ആഭ്യന്തര മന്ത്രാലയം അനുമതി കൊടുത്തു. മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി കൊടുത്തിട്ടുണ്ട്. നാലാം തവണയും
മുഗൾകാലഘട്ടത്തിൽ ആഡംബരങ്ങളുടെ പ്രതിബിംബമായിരുന്നു ശീശ് മഹലുകൾ അഥവാ സ്ഫടിക കൊട്ടാരങ്ങൾ. രാജാക്കന്മാർ താമസിച്ചിരുന്ന കോട്ടകൾക്കുള്ളിൽ വിലയേറിയ വെളുത്ത മാർബിളുകളും ദർപ്പണങ്ങളും പവിഴങ്ങളും മുത്തുകളും പതിപ്പിച്ചാണ് ശീശ് മഹലുകൾ നിർമിച്ചിരുന്നത്. അത്യാഡംബരത്തിന്റെ ഈ മഹലുകൾക്കുള്ളിലെ നൃത്തവും പാട്ടും രാജചർച്ചകളുമൊക്കെ മുഗൾ ചക്രവർത്തിമാർക്ക് ദുഷ്പേരുകൾ സമ്മാനിച്ചവയാണ്.
ന്യൂഡൽഹി ∙ ബിജെപിക്കും ആംആദ്മി പാർട്ടിക്കും എതിരെ ഗുരുതര ആരോപണമുയർത്തി ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം. വിലക്കയറ്റം കുറയ്ക്കുമെന്നു പറഞ്ഞ നരേന്ദ്ര മോദിയും അരവിന്ദ് കേജ്രിവാളും അതിൽ പരാജയപ്പെട്ടു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുൻകാലങ്ങളിലെന്ന പോലെ വികസനം ഉറപ്പാണ്. ബിജെപിക്കോ കേജ്രിവാളിനോ കഴിയാത്തതു കോൺഗ്രസ് ചെയ്യും.
ന്യൂഡല്‍ഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബിജെപിക്കു മുന്നിൽ ‘ഓഫറുമായി’ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ചാൽ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നാണു കേജ്രിവാളിന്റെ വാഗ്ദാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേസുകൾ പിന്‍വലിക്കണമെന്നും പുറത്താക്കപ്പെട്ടവര്‍ക്കെല്ലാം പുനരധിവാസം നല്‍കണമെന്നും കേജ്രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാൾ മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതി കോടികൾ ചെലവഴിച്ച് മോടി പിടിപ്പിച്ചെന്ന ബിജെപി ആരോപണത്തിൽ വീണ്ടും തെരുവിൽ പ്രതിഷേധവുമായി ആംആദ്മി പാർട്ടിയും ബിജെപിയുമെത്തി. സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ ആം ആദ്മി പാർട്ടി നേതാക്കളായ മന്ത്രി സൗരഭ് ഭരദ്വാജും രാജ്യസഭാംഗം സഞ്ജയ് സിങ്ങും മാധ്യമപ്രവർത്തകർക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം മുഖ്യമന്ത്രിയുടെയും പിന്നീട് പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികളിൽ ‘പരിശോധന’യ്ക്കെത്തി. രണ്ടിടത്തും നേതാക്കളെ പൊലീസ് തടഞ്ഞു.
ന്യൂഡൽഹി∙കേജ്രിവാളിനെ ദേശദ്രോഹിയെന്ന് വിളിച്ച കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ, കൂടുതൽ ആരോപണങ്ങളുമായി നടത്താനിരുന്ന മാധ്യമ സമ്മേളനത്തിൽ നിന്ന് പിൻമാറി. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങളാണെങ്കിലും കോൺഗ്രസും എഎപിയും ഡൽഹി നിയമതിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെയാണു മത്സരിക്കുന്നത്.
ന്യൂഡല്‍ഹി ∙ എഎപി വെറും ആപ്ദ (ദുരന്തം) ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 10 വര്‍ഷം എഎപി നഷ്ടപ്പെടുത്തി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഡല്‍ഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. എന്നാല്‍ ‘ആപ്പ്’ വെറും ‘ആപ്ദ’ ആണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. മോദി എന്ന മന്ത്രമാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി ∙ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി അരവിന്ദ് കേജ്രിവാൾ കോടികള്‍ പൊടിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘‘കുറച്ചു കുട്ടികള്‍ വീട്ടില്‍ എന്നെ കാണാന്‍ വന്നു. ഡല്‍ഹിക്ക് വേണ്ടി അരവിന്ദ് കേജ്രിവാൾ എന്താണ് ചെയ്തത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. തനിക്കായി ഒരു വലിയ ചില്ലുകൊട്ടാരം പണിതുവെന്ന് അതിലൊരാള്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ സര്‍ക്കാര്‍ വാഹനമോ, ബംഗ്ലാവോ എടുക്കില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഇന്ന് ഡല്‍ഹിക്കാരുടെ പണം ഉപയോഗിച്ച് അദ്ദേഹം ഒരു ചില്ലുകൊട്ടാരം നിര്‍മിച്ചു. കേജ്രിവാൾ ജീ നിങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങളോട് കണക്കു പറയേണ്ടി വരും’’ – അമിത് ഷാ പറഞ്ഞു.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തുവിട്ടു. ആകെയുള്ള 70ൽ 29 സ്ഥാനാർഥികളുടെ പേരാണ് പാർട്ടി പുറത്തുവിട്ടിരിക്കുന്നത്. മുൻ എംപി പർവേഷ് സാഹിബ് സിങ് വർമയാണ് എഎപി കൺവീനർ അരവിന്ദ് കേജ്രിവാളിന്റെ എതിരാളി. ന്യൂഡൽഹി മണ്ഡലത്തിൽനിന്നാണ് കേജ്രിവാൾ ജനവിധി തേടുക. അതേസമയം, ആംആദ്മി പാർട്ടി (എഎപി) മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്.
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്ക് ആഡംബര വീട് നിർമിക്കാൻ കഴിയുമായിരുന്നെങ്കിലും സാധാരണ ജനങ്ങൾക്ക് വീടുവയ്ക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ എഎപി ദേശീയ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയിൽ എതിര്‍പ്പുമായി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേന. തന്റെ പിന്‍ഗാമിയായ അതിഷിയെ ‘താൽക്കാലിക മുഖ്യമന്ത്രി’ എന്നു വിശേഷിപ്പിച്ച കേജ്രിവാളിന്റെ പ്രസ്താവനയാണു സക്സേനയെ ചൊടിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിഷിക്കു സക്സേന കത്തയച്ചു.
ന്യൂഡൽഹി∙ തങ്ങൾക്കെതിരെ നിലപാടെടുത്ത അജയ് മാക്കനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇന്ത്യ സഖ്യത്തിൽനിന്നു കോൺഗ്രസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആംആദ്മി പാർട്ടി (എഎപി). ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് എടുക്കുന്നത് എന്നും ഡൽഹി മുഖ്യമന്ത്രി അതിഷി, എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവർ ആരോപിച്ചു.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹിയിലുടനീളം 24 മണിക്കൂറും ജലവിതരണം നടത്തുമെന്ന് എഎപി അധ്യക്ഷൻ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചു. ഡൽഹി രാജേന്ദ്ര നഗർ പ്രദേശത്ത് 24 മണിക്കൂറും ജല വിതരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എഎപി അടുത്തിടെ പുറത്തിറക്കിയ ക്ഷേമ നടപടികളുടെ ഭാഗമാണ് ഈ പ്രഖ്യാപനം.
കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു കൂടതൽ പ്രതികരണങ്ങളും വാർത്തകളും പുറത്തുവന്ന ദിവസമായിരുന്നു ഇന്ന്. സാബുവിന്റെ ഭാര്യയുടെ പ്രതികരണം, കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയുടെ ഭീഷണി സന്ദേശം തുടങ്ങി മരണവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങൾ പുറത്തുവന്നു. ഇന്നത്തെ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്. ഗവർണർ വി.കെ.സക്സേന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഗവർണറുടെ നടപടി. നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിനിടെയാണ് പുതിയ നീക്കം.
ന്യൂഡൽഹി∙ അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുതിർന്ന പൗരന്മാർക്കു പുതിയ പദ്ധതിയുമായി ഡൽഹിയിലെ എഎപി സർക്കാർ. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എല്ലാ മുതിർന്ന പൗരന്മാർക്കും സൗജന്യ ചികിത്സയാണ് എഎപി അധ്യക്ഷൻ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചത്. അടുത്തതവണ അധികാരത്തിൽ വന്നാൽ, 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ‘സഞ്ജീവനി യോജന’ എന്ന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ന്യൂഡൽഹി ∙ മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് അരവിന്ദ് കേജ്രിവാൾ ന്യൂഡൽഹിയിൽ തന്നെ മത്സരിക്കുമെന്നുറപ്പായതോടെ കളമൊരുങ്ങുന്നത് മുൻ മുഖ്യമന്ത്രിയും 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കളും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന്. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ അവസാന ഘട്ട സ്ഥാനാർഥിപ്പട്ടികയിലാണു സിറ്റിങ് സീറ്റായ ന്യൂഡൽഹിയിൽ കേജ്രിവാൾ മത്സരിക്കുമെന്ന് അറിയിച്ചത്. മണ്ഡലത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികളായി 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ എത്തുമെന്നാണ് സൂചന.
ന്യൂഡൽഹി∙ ആംആദ്മി പാർട്ടി (എഎപി) 2025 നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. എഎപി കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും. അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാർഥി പട്ടികയിൽ സൗരഭ് ഭരദ്വാജ്,
ന്യൂഡൽഹി ∙ അടുത്ത വർഷത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ ആവർത്തിച്ചു. സീറ്റ് വിഭജനത്തിൽ ഇന്ത്യാസഖ്യം ചർച്ചകൾ നടത്തുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണു കേജ്രിവാൾ നിലപാടു വ്യക്തമാക്കിയത്.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. മനീഷ് സിസോദിയ അടക്കമുള്ളവരുടെ പേരാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. നേരത്തെ 11 പേരുടെ പട്ടിക എഎപി പുറത്തുവിട്ടിരുന്നു. ജൻപുരയിൽ നിന്നാണ് സിസോദിയ മത്സരിക്കുന്നത്.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഡൽഹി നിയമസഭാ സ്പീക്കറും ഷാദ്ര എംഎൽഎയുമായ രാം നിവാസ് ഗോയൽ. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന് എഴുതിയ കത്തിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി അദ്ദേഹം അറിയിച്ചത്. 76 വയസായ രാം നിവാസ് തന്റെ പ്രായമാണ് തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറാനുള്ള കാരണമെന്ന് ചൂണ്ടിക്കാട്ടുന്നെങ്കിലും പാർട്ടിയെ സേവിക്കുന്നത് തുടരുമെന്ന് അദ്ദേഹം കേജ്രിവാളിന് ഉറപ്പു നൽകി.
ന്യൂഡൽഹി∙ പ്രമുഖ യുപിഎസ്സി അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേർന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവേയാണ് അവാദ് ഓജ എഎപിയിൽ ചേരുന്നത്.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്രിവാൾ. ഒരു സഖ്യ രൂപീകരണത്തിനും ആംആദ്മി പാർട്ടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎൽഎയെ ജയിലിൽ
ന്യൂഡല്‍ഹി∙ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനു നേരെ കയ്യേറ്റ ശ്രമം. ശനിയാഴ്ച വൈകിട്ട് ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് മേഖലയിൽ വച്ചാണ് കേജ്രിവാളിനെ ഒരു യുവാവ് കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം കേജ്രിവാളിന്റെ ദേഹത്തേക്ക് ഒഴിച്ചു. പദയാത്രയുടെ ഭാഗമായാണ് കേജ്രിവാൾ ഗ്രേറ്റർ കൈലാഷിൽ എത്തിയത്
ന്യൂഡൽഹി ∙ രാജിവച്ച ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ടും ആം ആദ്മി പാർട്ടിയുമായുള്ള ബന്ധം വഷളായിത്തുടങ്ങിയത് വകുപ്പ് വിഭജനത്തിന് പിന്നാലെയുള്ള ഭിന്നതകളെത്തുടർന്ന്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹം ചുമതല വഹിച്ചിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ചു നൽകിയപ്പോഴായിരുന്നു ഭിന്നതയ്ക്ക് തുടക്കം.
ന്യൂഡൽഹി ∙ അഴിമതി ആരോപണത്തിൽ അരവിന്ദ് കേജ്രിവാളും മന്ത്രിമാരും അറസ്റ്റിലായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് എഎപിക്ക് നിർണായകമായിരിക്കെയാണ് പ്രധാന നേതാവായ കൈലാഷ് ഗെലോട്ട് പാർട്ടി വിട്ടത്. മുൻനിര നേതാവും ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകളുടെ മന്ത്രിയുമായിരുന്നു ഗെലോട്ട്.
ന്യൂഡൽഹി∙ ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു. ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ആം ആദ്മി പാർട്ടി ജനങ്ങളിൽനിന്ന് അകന്നതായി കൈലാഷ് ഗെലോട്ട് എഎപി നാഷനൽ കൺവീനർ അരവിന്ദ് കേജ്രിവാളിന് അയച്ച കത്തിൽ ആരോപിച്ചു. പാർട്ടി അംഗത്വവും രാജിവച്ച കൈലാഷ് ഗെലോട്ട്, ബിജെപിയിൽ ചേരുമെന്നാണ് പ്രചാരണം.
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചു. കേജ്രിവാളിന് എന്തു സംഭവിച്ചാലും ഉത്തരവാദിത്തം ബിജെപിക്കായിരിക്കുമെന്നും എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.
മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയിലും (ഇന്ത്യാമുന്നണി) മഹായുതിയിലും (എൻഡിഎ) സീറ്റ് വിഭജനം നീളുന്നു. ഇന്ത്യാമുന്നണിയിൽ ശിവസേനയും (ഉദ്ധവ്) കോൺഗ്രസും തമ്മിലുള്ള തർക്കമായിരുന്നു ഇതുവരെ കല്ലുകടിയായിരുന്നതെങ്കിൽ 5 സീറ്റുകൾ വേണമെന്ന അവകാശവാദവുമായി സമാജ്വാദി പാർട്ടി (എസ്പി) രംഗത്തെത്തിയത് പുതിയ തലവേദനയായി.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ടിനെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജ്രിവാൾ. ‘‘ ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്താൽ പവർകട്ട് വീണ്ടും ഉണ്ടാകും. ഉത്തർപ്രദേശിലും ബിഹാറിലും 8–10 മണിക്കൂറാണ് പവർകട്ട്. ഡൽഹിയിൽ വൈദ്യുതി സൗജന്യമാണ്. ഉ
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചു നടത്തിയ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസ് ഒഴിവാക്കണമെന്ന ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്രിവാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു മജിസ്ട്രേട്ട് കോടതി നോട്ടിസ് നൽകിയതു ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി ∙ സിവിൽ ലൈൻസിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡ് ബംഗ്ലാവ് ഏറെക്കാലമായി വിവാദങ്ങൾക്കു നടുവിലാണ്. മുഖ്യമന്ത്രി അതിഷിക്കു പ്രവേശനം നിഷേധിച്ചതോടെ ഡൽഹിയിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പുതിയ അധികാരത്തർക്കം ഈ വീടിനെച്ചൊല്ലിയായി. അരവിന്ദ് കേജ്രിവാൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ 45 കോടിയിലേറെ രൂപ
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്ന് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ വി.കെ.സക്സേന ഒഴിപ്പിച്ചെന്നാണ് എഎപിയുടെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പരാതി. ഒരു ബിജെപി നേതാവിന് ഈ വസതി അനുവദിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നും അവർ ആരോപിച്ചു.
ന്യൂഡൽഹി ∙ ‘തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഈ തിരഞ്ഞെടുപ്പു നൽകുന്ന ഏറ്റവും വലിയപാഠം’. ഹരിയാനയിലെ വലിയ തോൽവിക്കും ജമ്മു കശ്മീരിലെ ഒറ്റസീറ്റ് ജയത്തിനും പിന്നാലെ ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ നടത്തിയ പ്രതികരണത്തിൽ എല്ലാം വ്യക്തം. ഹരിയാനയിൽ നഗരമേഖലയിലുൾപ്പെടെ മികച്ച പ്രകടനം പ്രതീക്ഷിച്ച പാർട്ടി അമ്പേ പരാജയമായി.
ന്യൂഡൽഹി∙ ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ നിന്നും പഠിച്ച പാഠം തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നാണെണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഹരിയാന തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ കനത്ത തോൽവിക്ക് പിന്നാലെയാണ് കേജ്രിവാളിന്റെ പ്രതികരണം. ഡൽഹിയിൽ ആപ്പിന്റെ മുൻസിപ്പൽ കൗൺസിലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പുകളെ ചുറുചുറുക്കോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കേജ്രിവാൾ പറഞ്ഞു.
ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് ഇന്നു താമസം മാറ്റും. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലേക്കാണ് കേജ്രിവാളും കുടുംബവും താമസം മാറുന്നത്. ‘5–ഫിറോസ് ഷാ റോഡ്’ എന്നതാണു പുതിയ വിലാസം. എഎപിയുടെ ആസ്ഥാനത്തിന് അടുത്തായാണ് ഈ ബംഗ്ലാവ്.
കോട്ടയം∙ സ്ഥാനം ഒഴിയുന്ന തന്റെ നേതാവിനായി സീറ്റ് ഒഴിച്ചിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവർത്തിക്കുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ നടപടി. രാജിവച്ച മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിരിച്ചുവരുമെന്ന സൂചന ബാക്കിവച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ കേജ്രിവാളിന്റെ കസേര
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനുശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിനെതിരെ തന്നെ തിരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായെന്ന് എഎപി നേതാവ് മനീഷ് സിസോദിയ. ‘‘ അവർ എന്നെ തകർക്കാൻ ശ്രമിച്ചു. കേജ്രിവാളാണ് എന്നെ കുടുക്കിയതെന്നാണ് അവർ എന്നോട് പറഞ്ഞത്.
ന്യൂഡൽഹി∙ അഴിമതി ആരോപണങ്ങൾ വേദനിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി പദത്തിൽനിന്നു രാജിവച്ചൊഴിഞ്ഞതെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ. എഎപിയെ തകർക്കുന്നതിനായി നേതാക്കളെ ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രിയായി അതിഷി നാളെ സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയിലേക്ക് പുതുമുഖമായി മുകേഷ് കുമാർ അഹ്ലാവത്ത് എത്തും. രാജ്നിവാസിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വലിയ ആഘോഷമാക്കേണ്ടെന്നാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി പദവി രാജിവച്ച അരവിന്ദ് കേജ്രിവാൾ ഇന്നുമുതൽ ഹരിയാനയിൽ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സജീവമാകും.
ന്യൂഡൽഹി∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അരവിന്ദ് കേജ്രിവാൾ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വസതി ഒഴിയരുതെന്ന് എഎപി നേതാക്കൾ അഭ്യർഥിച്ചിരുന്നെങ്കിലും കേജ്രിവാൾ തീരുമാനത്തിൽ നിന്ന് വ്യതിചലിച്ചില്ല. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി പദം അരവിന്ദ് കേജ്രിവാൾ രാജിവയ്ക്കുന്നത്.
ഇന്ദ്രപ്രസ്ഥത്തിലെ ഭരണത്തലവന്റെ രാജിയും പിൻഗാമി പ്രഖ്യാപനവുമായിരുന്നു ഇന്നത്തെ വാർത്തകളിൽ പ്രധാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് ലഫ്. ഗവർണറുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി, തന്റെ പിൻഗാമിയായി അതിഷിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി
ന്യൂഡൽഹി∙ അരവിന്ദ് കേജ്രിവാൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് സ്ഥാനലബ്ധിക്ക് പിന്നിലെന്ന് നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതിഷി. ‘‘മറ്റേതെങ്കിലും പാർട്ടിയിൽ ആണെങ്കിൽ തനിക്ക് മത്സരിക്കാൻ സീറ്റു പോലും ലഭിക്കുമായിരുന്നില്ലെന്നും അതിഷി പറഞ്ഞു. കേജ്രിവാളാണ് തന്നെ എംഎൽഎയും മന്ത്രിയും ആക്കിയത്
ന്യൂഡൽഹി∙ എഎപി നിയമസഭാകക്ഷി യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പിൻഗാമിയായി പേരു നിർദേശിച്ചവൾ. ഡൽഹിയിലെ വിദ്യാഭ്യാസ – പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി. അരവിന്ദ് കേജ്രിവാൾ ജയിലിൽ അടയ്ക്കപ്പെട്ട സമയത്ത് ബിജെപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തി ശ്രദ്ധ
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രാജിവച്ചു. ലഫ്.ഗവർണർ വി.കെ.സക്സേനയുടെ വസതിയിലെത്തി കേജ്രിവാൾ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കേജ്രിവാൾ ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കേജ്രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേൽക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽനിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും അരവിന്ദ് കേജ്രിവാൾ തീരുമാനിച്ചതെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പറയുന്നു. മദ്യനയ അഴിമതിക്കേസിനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണവും സജീവമാണ്.
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിനു പകരം ഡൽഹി മുഖ്യമന്ത്രി പദവിയിലെത്തുന്നത് ആരെന്ന് ഇന്നറിയാം. 2 ദിവസത്തിനുള്ളിൽ ഡൽഹി മുഖ്യമന്ത്രി പദവിയിൽനിന്നു രാജിവയ്ക്കുമെന്നു ഞായറാഴ്ച കേജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകിട്ടു 4.30ന് കേജ്രിവാൾ ലഫ്.ഗവർണർ വി.കെ.സക്സേനയെ സന്ദർശിക്കും.
ന്യൂഡൽഹി ∙ വെറും അഞ്ചുമാസമേ കാലാവധിയുള്ളൂവെങ്കിലും ആരാകും ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി? 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കുമെന്ന് അരവിന്ദ് കേജ്രിവാൾ നടത്തിയ പ്രഖ്യാപനത്തിന്റെ സമയപരിധി നാളെ അവസാനിക്കുമ്പോൾ ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പിൻഗാമിയാരെന്നറിയാനാണ്. ഡൽഹി മദ്യനയക്കേസിൽ ആരോപണവിധേയനായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കേജ്രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്ത്. 48 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തെയാണ് ഡൽഹിയിലെ ബിജെപി നേതാക്കൾ ചോദ്യം ചെയ്തത്. കേജ്രിവാൾ തേടിയ 48 മണിക്കൂർ സമയം നിഗൂഢമാണെന്നും നിയമസഭയിൽ ഭൂരിപക്ഷമുള്ള ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ ചെയ്യുന്നത് പരിഹാസ്യമാണെന്നും ബിജെപി എംപി സുധാൻഷു ത്രിവേദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂഡൽഹി∙ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചത് കേജ്രിവാളിന്റെ പിആർ സ്റ്റണ്ടാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചശേഷം പുറത്തെത്തിയ കേജ്രിവാൾ ഇന്ന് പാർട്ടി ഓഫിസ് സന്ദർശിച്ചശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചപ്പോഴാണ് രാജി പ്രഖ്യാപിച്ചത്.
ന്യൂഡൽഹി∙ രണ്ടുദിവസത്തിനകം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്.
ന്യൂഡൽഹി ∙ ചോദ്യം ചെയ്യലിനിടെ മറുപടി നൽകാതെ നിശ്ശബ്ദനായിരിക്കാനും പ്രതിക്ക് അവകാശമുണ്ടെന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജിയിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അന്വേഷണ ഏജൻസി ആഗ്രഹിക്കുന്ന മറുപടി നൽകുക എന്നതല്ല അന്വേഷണത്തോടുള്ള സഹകരണമെന്ന് ബെഞ്ചിലംഗമായിരുന്ന ജസ്റ്റിസ് ഉജ്വൽ ഭുയാൻ വ്യക്തമാക്കി. കേസിൽ സിബിഐയുടെ അറസ്റ്റ് റദ്ദാക്കിയില്ലെങ്കിലും ചോദ്യം ചെയ്യലിനിടെ പിടികൊടുക്കാതെ മറുപടി നൽകിയെന്നതുകൊണ്ട് തടവിൽ തുടരണമെന്നു പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഭുയാൻ വ്യക്തമാക്കി.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഡൽഹി മദ്യനയ കേസിൽ ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി ബിജെപിക്ക് രാഷ്ട്രീയമായും ഭരണപരമായും കനത്ത തിരിച്ചടിയാണ്. സിബിഐക്കെതിരെയുള്ള വിമർശനത്തോട് സർക്കാർ പ്രതികരിച്ചിട്ടില്ല. വിധിയെ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യാസഖ്യം പാർട്ടികൾ സ്വാഗതം ചെയ്തപ്പോൾ അറസ്റ്റ് നിയമപരമെന്നു കോടതി പറഞ്ഞതിനാൽ കേജ്രിവാൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ബിജെപി ചെയ്തത്.
നിയമസഭാ കയ്യാങ്കളി സംഭവത്തിൽ കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയതും മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം ലഭിച്ചതുമടക്കം സംസ്ഥാന– ദേശീയ തലത്തിൽ നിരവധി സംഭവവികാസങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം
ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ അഞ്ചരമാസം ജയിലിൽ കഴിഞ്ഞ ഡൽഹി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പുറത്തിറങ്ങി. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജ്രിവാളിന്റെ മോചനം. ഡൽഹിയിലെ കനത്ത മഴയെ അവഗണിച്ച് ഒട്ടേറെ ആം ആദ്മി പാർട്ടി പ്രവർത്തകരാണ് കേജ്രിവാളിനെ സ്വീകരിക്കാൻ തിഹാർ ജയിലിനു പുറത്തു കാത്തുനിന്നത്. ജയിലിനു പുറത്ത് പ്രവർത്തകർ വൻ സ്വീകരണം സംഘടിപ്പിച്ചു.
ന്യൂഡൽഹി ∙ മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളിനു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണു ജഡ്ജിമാർ വിധി പറഞ്ഞത്. കേജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിൽ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ന്യൂഡൽഹി ∙ സുപ്രീം കോടതിക്കെതിരെയുള്ള വിവാദ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിരുപാധികം മാപ്പപേക്ഷിച്ചു. ഭരണഘടനയിലും കോടതിയിലും അടിയുറച്ചു വിശ്വസിക്കുന്നയാളാണ് താനെന്നും ഉപാധികളില്ലാതെ ഖേദം അറിയിക്കുന്നതായും രേവന്ത് അറിയിച്ചു.