കേരളത്തെ ഭ്രാന്താലയമാക്കാൻ സിപിഎം – ആർഎസ്എസ് ശ്രമം: ചെന്നിത്തല

Ramesh-Chennithala-4
SHARE

തിരുവനന്തപുരം∙ ജാതിയുടെയും മതത്തിന്റെയും പേരിൽ ജനത്തെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ഭാരമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭരണകൂടം തന്നെ വർഗീയത പടർത്തുകയാണ്. കേരളത്തെ ഭ്രാന്താലയമാക്കാനാണു സിപിഎമ്മും ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും യുഡിഎഫിന്റെ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തു രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ വളച്ചൊടിക്കുന്നതിനാണു സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്. മതിലുണ്ടാക്കാൻ വന്നപ്പോൾ കേരളത്തിൽ നവോത്ഥാനത്തിനു നേതൃത്വം നൽകിയ മതന്യൂനപക്ഷങ്ങളിലെ മുന്നണിപ്പോരാളികളെ സർക്കാർ മറന്നു. വർഗീയതയെ മതേതരത്വം കൊണ്ടുവേണം നേരിടാൻ. ജനത്തെ സർക്കാർ ജാതിയും മതവും തിരിച്ചു കള്ളികളിലാക്കി നിർത്തിയിരിക്കുകയാണ്. ശബരിമല വിഷയത്തിൽ ജനത്തെ ഭിന്നിപ്പിച്ച മുഖ്യമന്ത്രി അതുതുടർന്നു പോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

നാലു വോട്ടുകിട്ടാൻ മുഖ്യമന്ത്രി ഏതറ്റം വരെയും പോകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമല യുവതീപ്രവേശത്തെ തുടർന്നു സംസ്ഥാനത്തുനടന്ന ഹർത്താലിലെ അക്രമങ്ങൾക്കെതിരെയാണു വൈകിട്ടു നാലു വരെ യുഡിഎഫ് ഉപവാസം. വിവേകാനന്ദ ജയന്തിദിനത്തിൽ കവടിയാറിൽ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് നേതാക്കന്മാർ ഉപവാസം തുടങ്ങിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA