അങ്കാറ∙ തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ യുഎൻ വിദഗ്ധൻ ആഗ്നസ് കല്ലമാർദുമായി വിദേശകാര്യ മന്ത്രി മെവ്‍ലുദ് കവസോഗ്‍ലു ചർച്ച നടത്തി. കല്ലമാർദും യുഎൻ അന്വേഷണ സമിതിയിലെ മറ്റു 2 പേരും ഫെബ്രുവരി 2 വരെ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.
‘വാഷിങ്ടൻ പോസ്റ്റ്’ കോളമെഴുത്തുകാരനും സൗദി ഭരണകൂടത്തിന്റെ നിശിത വിമർശകനുമായ ഖഷോഗി കഴിഞ്ഞ ഒക്ടോബർ 2 നാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട 11 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി സൗദിയിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്.