കുട്ടൻപിള്ളയുടെ സ്വന്തം കുമാർ

kumar
SHARE

കുട്ടൻ പിള്ളയുടെ ശിവരാത്രി കണ്ടവരാരും മദ്യപാനിയായ സുരാജിന്റെ അളിയനെ മറക്കില്ല. കുമാർ എന്ന പുതുമുഖ നടന്റെ സിനിമയിലഭിനയിക്കുകയെന്ന വർഷങ്ങൾ നീണ്ട ആഗ്രഹമാണു കുട്ടൻ പിള്ളയിലൂടെ സാധ്യമായത്.

''സുരാജേട്ടനുമൊന്നിച്ചുള്ള സീനുകൾ കുറവായിരുന്നു, ​എങ്കിലും ഒന്നിച്ചുള്ള അവസരത്തിൽ മികച്ച പിന്തുണയാണു സുരാജേട്ടൻ നൽകിയത്. പുതിയ അഭിനേതാക്കൾക്കെല്ലാം അദ്ദേഹത്തിന്റെ സമീപനം പ്രചോദനമാണ്'', കുമാർ പറയുന്നു. സ്കിറ്റിലും നാടകത്തിലും പല വേഷങ്ങൾ ചെയ്തിട്ടുണ്ടങ്കിലും മദ്യപാനിയുടെ വേഷം ആദ്യമായി ചെയ്യുന്നതിന്റെ പരിഭ്രാന്തിയുണ്ടായിരുന്നു, ‌എനിക്ക് ചെയ്യാൻ പറ്റുമെന്ന സംവിധായകന്‍ ജീനിന്റെ വാക്കുകൾ ഊർജമായി മാറി.  മികച്ച വേഷം നൽകി തുടക്കം ഗംഭീരമാക്കാൻ അവസരം നൽകിയ കുട്ടൻ പിളളയുടെ ശിവരാത്രിയുടെ സംവിധായകൻ ജീൻ മാർക്കോസിനും  നിർമാതാവ്   ‌‌രാജി നന്ദകുമാറിനും നന്ദി. കുമാർ പറയുന്നു.

കുമാറിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തേകുന്നതു ഭാര്യ ഇന്ദുലേഖയും മകൻ പ്രണവുമാണ്. തൃശൂർ സ്വദേശിയായ കുമാർ ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരനാണ്. കുമാറിന്  മുന്നേറാനുള്ള വഴിയൊരുക്കാൻ മാനേജ്മെന്റിന്റ‌െ സഹകരണവുമുണ്ട്. സിനിമയോടുളള അടങ്ങാത്ത അഭിനിവേശം ഉള്ളിലുടത്തോളം കാലം അഭിനയിക്കണമെന്നാണു ഇദ്ദേഹത്തിന്റെ ആഗ്രഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA