‘മഹാമേള’ വിജയിക്ക് കാർ കൈമാറി; ‘മഹാമേള’ ആദ്യമാസത്തെ രണ്ടാമത്തെ കാർ നേടിയത് ആലപ്പുഴയിലെ ജെസി പീറ്റർ

mahamela-car-handing-over
SHARE

തിരുവനന്തപുരം ∙ മലയാള മനോരമ ‘മഹാമേള’യിൽ ആദ്യമാസം തന്നെ കാറുകൾ സ്വന്തമാക്കി രണ്ടു വായനക്കാർ. ആദ്യവിജയി തിരുവനന്തപുരത്തും രണ്ടാം വിജയി ആലപ്പുഴയിലും. ആദ്യവിജയിക്ക് കാർ കൈമാറുന്ന ദിനത്തിലാണു രണ്ടാമത്തെ കാർ ആലപ്പുഴയിലെ വിജയിയെ തേടി എത്തിയത്. ജനുവരി ഒന്നിന് ആരംഭിച്ച മഹാമേളയിലെ ആദ്യകാർ പൂജപ്പൂര പാലസ് വ്യൂ റോഡ് ഗീതാലയത്തിൽ ശാന്തകുമാരിക്കാണ് ലഭിച്ചത്.

കവടിയാർ കൊട്ടാര അങ്കണത്തിൽ നടന്ന ചടങ്ങിൽ പൂയം തിരുനാൾ ഗൗരിപാർവതി ബായി താക്കോൽ കൈമാറി. ഓൺലൈൻ വായനയും ചാനലുകളും ഉണ്ടെങ്കിലും രാവിലെയുള്ള പത്രവായനയുടെ സുഖം മറ്റൊന്നിനുമില്ലെന്നു പൂയം തിരുനാൾ ഗൗരി പാർവതി ബായി പറഞ്ഞു. തന്റെ സമപ്രായക്കാരിയായ ശാന്തകുമാരിക്ക് കാർ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. മലയാള മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം.രാജഗോപാലൻ നായർ, ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് എബ്രഹാം, സർക്കുലേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ സി.എ.തോമസ്, കുറുപ്പ് ലെയ്ൻ മനോരമ ഏജന്റ് രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

jessy-peter
രണ്ടാമത്തെ കാർ നേടിയ ജെസി പീറ്റർ ഗെയിം കാർഡുമായി.

ആലപ്പുഴ വലിയകുളം ജംക്‌ഷനു സമീപം താമസിക്കുന്ന തൈപ്പറമ്പിൽ വീട്ടിൽ ജെസി പീറ്ററിനാണ് കാർ നേടാൻ ഭാഗ്യമുണ്ടായത്. ആറാട്ടുവഴിയിലെ സ്വന്തം വീട്ടിലും വിവാഹിതയായി എത്തിയ വലിയകുളത്തെ വീട്ടിലും മലയാള മനോരമയുടെ സ്ഥിരം വായനക്കാരിയാണ് െജസി. എറണാകുളത്തു ബിസിനസ് ചെയ്യുന്ന പീറ്റർ തോമസാണു ഭർത്താവ്.

∙ അടുത്ത മാസത്തെ ഗെയിം കാർഡ് ജനുവരി 26 ലെ പത്രത്തിനൊപ്പം സൗജന്യമായി ലഭിക്കും. പുതുതായി വരിക്കാരാകാൻ ആഗ്രഹിക്കുന്നവർ ഏറ്റവും അടുത്തുള്ള മനോരമ ഏജന്റുമായി ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA