കോട്ടയം ∙ ദേവസ്വം ബോർഡ് അംഗവും ഐപിഎസുകാരനായ മകനും ഒത്തുചേർന്ന് ക്ഷേത്രങ്ങളെ തകർക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നു ശബരിമല കർമസമിതി അധ്യക്ഷ കെ.പി.ശശികല.
കോട്ടയം എസ്പി ഹരിശങ്കറും അച്ഛനും ദേവസ്വം ബോർഡ് അംഗവുമായ ശങ്കർദാസും ശബരിമലയിൽ സമാധാനം തകർക്കാൻ മുന്നിട്ടിറിങ്ങിയിരിക്കുകയാണ്. ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കും വരെ സമരം തുടരുമെന്നും ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് നാളെത്തെ ഹർത്താലെന്നും ശശികല പറഞ്ഞു.
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വരുമാനം എന്തു വേണമെന്ന് ഇനി വിശ്വാസികൾക്കു തീരുമാനിക്കാം. ഒരു രൂപ പോലും എടുക്കാൻ സർക്കാരിനെ അനുവദിക്കില്ല. കാണിക്ക ഇടേണ്ട എന്നാണ് ഇതുവരെ പറഞ്ഞത്. എന്നാൽ, ഇന്നുമുതൽ എടുക്കേണ്ട എന്നു സർക്കാരിനോട് പറയുകയാണ്. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സർക്കാരിനെതിരെ എന്തു കൈവിട്ട കളിക്കും മടിക്കില്ലെന്നും ശശികല പറഞ്ഞു.