പത്തനംതിട്ട∙ ശബരിമലയിൽ യുവതീപ്രവേശം നടന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവും ദേവസ്വം ബോർഡ് മുൻ അംഗവുമായ അജയ് തറയിൽ. സോപാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും അജയ് തറയില്‍ പറഞ്ഞു.
സ്ത്രീകൾ സന്നിധാനത്തെത്തിയെന്നു പ്രചരിപ്പിച്ചത് സർക്കാരാണ്. അതിനുവേണ്ടി വ്യാജതെളിവുകളുണ്ടാക്കിയെന്നും അജയ് തറയിൽ ആരോപിച്ചു. സര്‍ക്കാരും യുവതികളും പറയുന്നതു പച്ചക്കള്ളമാണ്. സന്നിധാനത്തു ശുദ്ധിക്രിയ നടത്തിയത് സ്ത്രീപ്രവേശനത്തിലല്ല. ഇക്കാര്യം തന്ത്രി തന്നോടു പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.