ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് വൈകും. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധി നീട്ടിയതാണ് കാരണം. ഈ മാസം 31 വരെ ഇന്ദു മൽഹോത്ര അവധിയിലാണ്. ഇവർ തിരിച്ചെത്തിയ ശേഷമെ പുതിയ തീയതി തീരുമാനിക്കൂ.
ശബരിമല കേസ് പരാമർശിച്ചപ്പോൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌യാണ് ഈ കാര്യം വ്യക്തമാക്കിയത്. നേരത്തെ, ഈ മാസം 22നു ഹർജികൾ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരുന്നത്.