ലഹോർ ∙ അഴിമതിക്കേസിൽ 7 വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട് കോട് ലഖ്പത് ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആരോഗ്യനില മോശമായെന്നും പരിശോധന നടത്താൻ അദ്ദേഹത്തിന്റെ ഹൃദ്രോഗ വിദഗ്ധനെ അധികൃതർ അനുവദിക്കുന്നില്ലെന്നും മകൾ മറിയം പരാതിപ്പെട്ടു. എന്നാൽ, അധികൃതർ ഇതു നിഷേധിച്ചു. മുൻ പ്രധാനമന്ത്രിയെ ജയിൽ ഡോക്ടർ പരിശോധിച്ചെന്നും അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ലെന്നും സർക്കാർ വ്യക്തമാക്കി.