sections
MORE

ഇന്ധനം നിറക്കുന്നതിനിടെ യുഎസ് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു തകർന്നു

kc-130-refuels-hornet
SHARE

പറക്കുന്നതിനിടെ ഇന്ധനം നിറയ്ക്കുകയായിരുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു. നാവിക സേനയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആറു പേരെ കാണാതായിട്ടുണ്ട്. ഒരാളെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. പരിശീലനത്തിന്റെ ഭാഗമായുള്ള ദൗത്യത്തിനിടെയാണ് ദുരന്തം സംഭവിച്ചത്.

കെസി-130, എ/എ-18 ഹോണറ്റ് എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. പ്രാദേശിക രാവിലെ 2 മണിക്കാണ് സംഭവം. ഹിരോഷിമയ്ക്ക് സമീപത്തെ വ്യോമത്താവളത്തിൽ നിന്നു ടേക്ക് ഓഫ് ചെയ്ത വിമാനങ്ങൾ മുകളിൽ വെച്ച് ഇന്ധനം നിറക്കുന്നതിനിടെയാണ് കൂട്ടിമുട്ടിയത്.

തകർന്ന വിമാനങ്ങൾ ജപ്പാന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് പസഫിക് സുദ്രത്തിൽ വീണെന്നാണ് ആദ്യ റിപ്പോർട്ട്. ഇരുവിമാനങ്ങളിലുമായി ഏഴു പേരാണ് ഉണ്ടായിരുന്നത്. ജപ്പാൻ-അമേരിക്കൻ നാവിക സേനകൾ സംയുക്തമായാണ് കാണാതായവർക്കായി തിരച്ചിൽ നടത്തുന്നത്.

us-marine

കഴിഞ്ഞ മാസവും യുഎസ് നാവികസേനയുടെ എഫ്/എ–18 ഹൊണറ്റ് പോര്‍വിമാനം തകർന്നു വീണിരുന്നു. യുഎസ്എസ് റൊണാൾഡ് റീഗണിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം കടലിൽ തകർന്നു വീഴുകയായിരുന്നു. രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. ഏകദേശം അരലക്ഷത്തോളം യുഎസ് സൈനികരാണ് ജപ്പാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
FROM ONMANORAMA